നെല്ല് സംഭരണ കുടിശിക 10 ദിവസത്തിനകം നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

sunilkumarആലപ്പുഴ: നെല്ലു സംഭരിച്ച വകയില്‍ കൃഷിക്കാര്‍ക്കു ലഭിക്കാനുള്ള കുടിശിക പത്തുദിവസത്തിനുള്ളില്‍ നല്‍കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റാണി-ചിത്തിര കായലുകളും മടവീണ കൈനകരി കുപ്പപ്പുറം പാടശേഖരവും സന്ദര്‍ശിച്ച ശേഷം പത്രപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കുട്ടനാട് സന്ദര്‍ശനമാണിത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെല്ലു സംഭരിച്ച വകയില്‍ 338 കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്. 72 കോടി രൂപ ആലപ്പുഴയില്‍ നല്‍കാനുണ്ട്. ഇതു 10 ദിവസത്തിനുള്ളില്‍ നല്‍കും. അടുത്തവര്‍ഷം മുതല്‍ നെല്ല് സംഭരിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പണം നല്‍കും.  നാളീകേരം സംഭരിച്ച വകയില്‍ 48 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 12 കോടി രൂപ ഇതിനകം നല്‍കി. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിന് നഷ്ടപരിഹാരമെന്ന നിലയില്‍ 59 കോടി രൂപയും നല്‍കാനുണ്ട്. ഒരിഞ്ചു കൃഷി ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല. നെല്‍വയല്‍ നികത്തല്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts