നോര്‍വേ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

carഓസ്‌ലോ: പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ നോര്‍വെ സര്‍ക്കാര്‍ തയാറെടുക്കുന്നു. ലോകത്തെ ആദ്യ പ്രകൃതി സൗഹൃദരാജ്യമാകാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായാണ് ഈ നടപടി. പ്രതിപക്ഷ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒന്നിച്ചടെുത്ത തീരുമാനമാണിത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നൂറു ശതമാനം കാറുകളും ഹരിതോര്‍ജത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പല റിപ്പോര്‍ട്ടുകളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നടപടി വിജയമാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ (കല്‍ക്കരി, ഗ്യാസ്,) ഓടുന്ന മറ്റു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്ന രാജ്യവും നോര്‍വെയാണ്. 24 ശതമാനം പുതിയ വാഹനങ്ങളും ഇലക്ട്രിക് ചാര്‍ജിലാണു നിരത്തിലെത്തുന്നത്. ആഗോള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലക്ക് കൂടുതല്‍ വിപണിയുള്ള രാജ്യങ്ങളിലൊന്നാണു നേര്‍വേ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts