പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പിടിയില്‍

ktm-ARRESTആറ്റിങ്ങല്‍ : പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും മര്‍ദിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഏഴു യുവാക്കളെ പോലീസ് പിടികൂടി.അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ കുക്കു എന്നു വിളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശേരിക്കോണം നിഹാസ് മന്‍സിലില്‍ അക്രു എന്നു വിളിക്കുന്ന ഷഹനാസ്(19), വര്‍ക്കല തൊടുവേ പുതുവല്‍പുത്തന്‍ വീട്ടില്‍ സല്‍മാന്‍ (19), അയിരൂര്‍ ഇലകമണ്‍ ഫാത്തിമാ മന്‍സിലില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സഹീദ്( 21), ചെമ്മരുതി ചാവര്‍കോട് ഗുലാബ് വീട്ടില്‍ സൂരത്(32), ചെമ്മരുതി ചാവര്‍കോട് ലൈലാ മന്‍സിലില്‍ കുട്ടു എന്നു വിളിക്കുന്ന അല്‍അമീന്‍(23), ഇടവ കൊച്ചു തൊടിയില്‍ ഷംനാദ് മന്‍സിലില്‍ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21) എന്നിവരാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളുണെ്ടന്നും ഇവര്‍ ഒളിവിലാണെന്നും ഒന്നാം പ്രതി അയിരൂര്‍ സ്വദേശിയും ഓട്ടോ െ്രെഡവറുമായ അമീറാണെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍.രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം: പിന്നാക്ക വിഭാഗത്തില്‍ പെട്ട 16 കാരിയായ പെണ്‍കുട്ടിയുടെ മാതാവ് രോഗിയാണ്. പിതാവ് നേരത്തേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവിന്റെ കൂട്ടുകാരായ അമീറും അനൂപ് ഷായും പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. തുടര്‍ന്ന് രണ്ടു മാസം മുമ്പ് പെണ്‍കുട്ടിയെ തെറ്റിധരിപ്പിച്ച് അമീര്‍ ഓടിക്കുന്ന ഓട്ടോയില്‍ അനൂപ് ഷായോടൊപ്പം കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ ഭീഷണിപ്പെടുത്തി ഇരുവരും ഓട്ടോയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് പീന്നീട് പലതവണ ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.

തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടു പോയി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. വിസമ്മതിച്ചാല്‍ മര്‍ദിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ശരീരത്തില്‍ സിഗരറ്റുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തായിരുന്നു പീഡനം. ഇതിലൂടെ ഒന്നും രണ്ടും പ്രതികള്‍ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങുന്നത് കണ്ടതായും കുട്ടി പോലീസിനോട് പറഞ്ഞു.രണ്ടു മാസത്തോളം ഇവര്‍ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. മാര്‍ച്ച് 30ന് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി. ഇവരുടെ ഓട്ടോയില്‍ മൂന്നു ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവരുടെ സങ്കേതമായ പാരിപ്പള്ളി പ്ലാവിന്‍മൂട്ടി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ഒരു സംഘംതന്നെ ഉണെ്ടന്ന് കുട്ടി മനസിലാക്കിയത്.

ശാരീരികമായി പ്രശ്‌നമാണെന്നും തന്നെ ഉപദ്രവിക്കരുതെന്ന് കൂടെയുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങിപ്പോയി. റോഡില്‍ വച്ച് അമീറും, അനൂപ് ഷായും കുട്ടിയെ തല്ലി ചതച്ചു. ഇതുകണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം പറഞ്ഞത്. പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തു വന്നത്. പ്രതികളുടെ സ്ഥലം കല്ലമ്പലം സ്‌റ്റേഷനിലായതിനാല്‍ കല്ലമ്പലത്തേയ്ക്ക് കേസ് മാറ്റുകയായിരുന്നു.

തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല സിഐ അശോകന്‍, കല്ലമ്പലം എസ്‌ഐ അനീഷ്, അഡീഷണല്‍ എസ്‌ഐ ഗോപകുമാര്‍, ഡിവൈഎസ്പിയുടെ ടീമിലുള്ള എസ്‌ഐ നിസാര്‍ എന്നിരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവം അറിഞ്ഞ ആറ്റിങ്ങല്‍ കോടതി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സുരേഷ് വണ്ടന്നൂര്‍ മറ്റ് കേസുകള്‍ മാറ്റിവച്ചാണ് ഈ കേസ് പരിഗണിച്ചത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts