പനിക്ക് നല്‍കിയ മരുന്നു കഴിച്ച യുവതിയുടെ കാഴ്ച നഷ്ടമായി; തന്റെ പിഴവാണെന്നും ചികിത്സാ ചെലവ് വഹിക്കാമെന്നും ഡോക്ടര്‍

marunnuകോയമ്പത്തൂര്‍: പനിബാധിതയായ യുവതിക്ക് സ്വകാര്യ ഡോക്ടര്‍ നല്കിയ മരുന്നു കഴിച്ചതോടെ കാഴ്ച നഷ്ടമായെന്നു പരാതി. കുന്നൂര്‍ വണ്ടിച്ചോലൈ ബാലുവിന്റെ മകള്‍ കവിതയ്ക്കാണ് (25) കാഴ്ച നഷ്ടമായത്. എംഫില്‍ വിദ്യാര്‍ഥിനിയായ കവിത പനിയെ തുടര്‍ന്ന് ആണ്ടവന്‍ റോഡിലുള്ള ഡോ. മുരളീധരന്റെ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ നല്കിയ മരുന്നുകഴിച്ചതോടെ ശരീരമാസകലം കുരുക്കള്‍ ഉണ്ടായി കറുത്തു. ഇതോടൊപ്പം കണ്ണിന്റെ കാഴ്ചയും മങ്ങാന്‍ തുടങ്ങി.

ഇതേ തുടര്‍ന്ന് കവിതയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഡോ. മുരളീധരന്റെ വീടിനുമുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി ബഹളമുണ്ടാക്കിയതോടെ തഹസീല്‍ദാര്‍ ജോണ്‍ മനോഹര്‍ രാജിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. തന്റെ പിഴവാണെന്നും ചികിത്സാ ചെലവ് വഹിക്കാമെന്നും ഡോക്ടര്‍ ഉറപ്പുനല്കി. നിലവില്‍ കവിതയുടെ കാഴ്ചശക്തി 60 ശതമാനത്തോളം നഷ്ടമായി.

Related posts