പയ്യന്നൂര്‍ നഗരത്തിന് ഒടുവില്‍ ശാപമോക്ഷം; ഓവുചാല്‍ നിര്‍മാണം അടുത്തമാസം ആരംഭിക്കും

KNR-ODAപയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിന്റെ ശാപമായി മാറിയ ഓവുചാലിന്റെ നിര്‍മാണവും പ്രധാന റോഡിന്റെ മെക്കാഡം ടാറിംഗും  ആരംഭിക്കാന്‍ പദ്ധതിയായി. മൂന്നുകോടി രൂപ ചെലവിടുന്ന ഈ പ്രവൃത്തികള്‍ അടുത്തമാസം ആരംഭിക്കും.  പഴയ ബസ്സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്തെ ഓവുചാലിന്റേയും സെന്‍ട്രല്‍ ബസാര്‍ മുതല്‍ നാരങ്ങാതോട് വരെയുള്ള റോഡിന്റെ വടക്കു ഭാഗത്തെ ഓവുചാലിന്റേയും പൂനര്‍നിര്‍മാണമാണ്്് അദ്യഘട്ടമായി നടക്കുന്നത്്. ആയിരത്തി അഞ്ഞൂറ് മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ഓവുചാലുകള്‍ മൂടുന്നതിനുള്ള സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി മേയ് പകുതിയോടെ ആരംഭിക്കും.

മഴ കുറയുന്നതോടെ ഓവുചാല്‍ നിര്‍മാണം ആരംഭിക്കും. ഓവുചാലുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതല്‍ കൊറ്റി മേല്‍പ്പാലം വരെയുള്ള റോഡിന്റെ മെക്കാഡം ടാറിംഗും നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സി.എന്‍ജിനീയര്‍ ജയദീപ്കുമാര്‍ പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകളും അതിന് മുകളിലെ തകര്‍ന്ന സ്ലാബുകളുമുള്ള നടപ്പാത നഗരത്തിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായി മാറിയിട്ട്് വര്‍ഷങ്ങളായി. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളില്‍ തട്ടിവീണ് ഇതിനകം നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.പയ്യന്നൂരിലെ ജനങ്ങളില്‍നിന്ന് വര്‍ഷങ്ങളായി ഉയരുന്ന ഈ ആവശ്യത്തിനായി നേരത്തേ ഫണ്ടനുവദിച്ചിരുന്നുവെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയിരുന്നു.

Related posts