പറക്കോട്ടെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ വീണ്ടും നാട്ടുകാര്‍

alp-mixingഅടൂര്‍: റോഡുപണിക്കായി ടാറും മെറ്റലും കുഴയ്ക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് ആരോഗ്യപ്രശ്‌ന ങ്ങളുയര്‍ത്തുന്നു. പറക്കോട് ടിബി ജംഗ്ഷന് സമീപമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റിനടുത്തുളള വീട്ടുകാരാണ് പുക കൊണ്ടു വലയുന്നത്. അന്തരീക്ഷത്തില്‍ സദാനേരവും പൊടിപടലം തങ്ങിനില്ക്കുകയാണ്.  എംസിറോഡിന്റെ നിര്‍മാ ണത്തിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്ലാന്റ് നിര്‍മിച്ചത്. റോഡ്‌നിര്‍മാണം പൂര്‍ത്തീകരിച്ച് പതിബെല്‍ പ്ലാന്റ്‌വിട്ടു. തുടര്‍ന്ന് മറ്റ് റോഡുകളുടെ പണികള്‍ക്കായി മാറി മാറി കരാറുകാര്‍  ഇവിടെതന്നെ പ്ലാന്റ്പ്രവര്‍ത്തിപ്പിക്കുകയായിരു ന്നു.

ഇപ്പോള്‍ പത്തനാപുരം മണ്ഡലത്തിലെ റോഡ് നിര്‍മാണ ത്തിനുളള ടാര്‍മിക്‌സ് ചെയ്ത് കൊണ്ടുപോകുന്നത് ഇവിടെനിന്നാണ്. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സമയങ്ങ ളില്‍ സമീപവാസികള്‍ കതകും ജനാലയും അടച്ച് വീടിനുളളില്‍ കഴിയേണ്ട അവസ്ഥയാണ്. കാറ്റി ന്റെ ഗതിയനുസരിച്ച് പുകവിവിധ ദിശകളിലേക്ക് വ്യാപിക്കും. ചിലനേരം അസഹ്യമായ ദുര്‍ഗന്ധവും ഉണ്ട്. പുകയും ദുര്‍ഗന്ധവും കാരണം പ്രദേശവാസി കള്‍ക്ക് ശ്വാസംമുട്ടലും തുമ്മലും ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെ ടുന്നുണ്ട്.

പ്ലാന്റ് നിര്‍ത്തലാക്കണമെന്നാ വശ്യപ്പെട്ട് നിരവധിസമരങ്ങളും നടന്നിരുന്നു.  ഒമ്പതു മാസം മുമ്പ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുക യും അടൂര്‍ ആര്‍ഡിഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കളക്ടറുടെ ചേംമ്പറില്‍ യോഗവും നടന്നിരുന്നു. നിശ്ചിത ദിവസത്തിനുളളില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താ മെന്ന് ഉറപ്പ് ലഭിച്ചിരുന്നതായും എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പ്ലാന്റിനെതിരേ സമരവുമായി രവീന്ദ്രനാഥ ടാഗോര്‍ റസിഡന്‍സ് അസോസിയേഷന്‍ മുന്നിട്ടിറ ങ്ങുമെന്ന് സെക്രട്ടറി പറക്കോട് അന്‍സാരി പറഞ്ഞു.

Related posts