പീച്ചി, വാഴാനി കാടുകളില്‍ പുലിയുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍

pkd-puliതൃശൂര്‍: ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ ഇന്നലെ രാത്രി പുലിയെ കണ്ടുവെന്ന അഭ്യൂഹത്തിന് ഇനിയും പരിഹാരമായില്ല. ഈ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. വനംവകുപ്പുദ്യോഗസ്ഥര്‍ ഇപ്പോഴും വാണിയമ്പാറ ഭാഗത്ത് പരിശോധന നടത്തുന്നുണ്ടെന്ന് ഡിഎഫ്ഒ എ.ഒ.സണ്ണി പറഞ്ഞു.

തൃശൂര്‍-പാലക്കാട് റോഡില്‍ വാണിയമ്പാറ ഭാഗത്തുവച്ച് ഒരു പുലി റോഡ് ക്രോസ് ചെയ്ത് പോകുന്നത് കണ്ടുവെന്ന് അതുവഴി പോയ ഒരു ഡ്രൈവര്‍ അറിയിച്ചത്. ഉടന്‍ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍ പുലി തന്നെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു.

പീച്ചി, വാഴാനി കാടുകളില്‍ പുലികളുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. പുലികള്‍ ഇറങ്ങിയെന്ന് പറയുന്നത് തള്ളിക്കളയാനാകില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുലി ഭീതിയിലാണ് ഈ ഭാഗത്തെ ജനങ്ങള്‍ ഇപ്പോള്‍. പുലി എവിടെയെങ്കിലും പതുങ്ങി കിടന്നാല്‍ പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും പറയുന്നു. അതിനാല്‍ തന്നെ വിജനമായ സ്ഥലങ്ങളിലേക്കോ കാട്ടിലേക്കോ പോകുമ്പോള്‍ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Related posts