പൂവരണി പെണ്‍വാണിഭക്കേസ്: മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും; എയ്ഡ്‌സ് ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ലിസി

Lissyകോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവ്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്. ലിസിക്ക് തടവിനു പുറമേ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്്ട്. ഇവരെ കൂടാതെ രണ്്ട, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും വിധിച്ചു.

ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റകാരെന്ന് കഴിഞ്ഞദിവസം കോടതി കണെ്്ടത്തിയിരുന്നു. മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍. അഞ്ചു പേരെ കോടതി വെറുതെ വിട്ടു.
Lissy11
പാലാ സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പലസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് കേസ്. 2007 ആഗസ്റ്റ് മുതല്‍ 2008 മേയ് വരെയുള്ള ലൈഗിംകപീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്‌സ് രോഗബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. രണ്്ടു വര്‍ഷം കൊണ്്ടാണ് വിചാരണ പൂര്‍ത്തിയായത്. കേസില്‍ 12 പ്രതികളാണുണ്്ടായിരുന്നത്. വിചാരണയ്ക്കിടെ 10-ാം പ്രതി ആത്മഹത്യ ചെയ്തു.

Related posts