പെരിന്തല്‍മണ്ണയില്‍ വീടിനുള്ളില്‍ മാതാവും രണ്ടുമക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍

fireമലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരില്‍ വീടിനുള്ളില്‍ മാതാവും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷമോള്‍ (32), അന്ന (11), ആല്‍ബര്‍ട്ട് (ഒന്ന്) എന്നിവരാണ് മരിച്ചത്. ജിഷയും രണ്ടുമക്കളും ഒരു മുറിയിലും ഭര്‍ത്താവ് ലിജോയും മകന്‍ അലനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഇന്നു രാവിലെ ആറോടെ മക്കളുടെ കരച്ചില്‍കേട്ടു ഉണര്‍ന്ന ലിജോയാണ് തീ കത്തുന്നത് കണ്ടത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നാലുമാസം മുന്‍പ് വെട്ടത്തൂര്‍ കവലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതായിരുന്നു കുടുംബം. പ്രവാസിയായിരുന്ന ലിജോ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിച്ച ജിഷ മേലാറ്റൂര്‍ ആര്‍എം ഹൈസ്കൂളില്‍ അധ്യാപികയും അന്ന തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മേലാറ്റൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ക്ക് പ്രിയങ്കരരായ അധ്യാപികയുടെയും മക്കളുടെയും ദുരന്തത്തിന്റെ ഞെട്ടലിലാണ് വെട്ടത്തൂര്‍ ഗ്രാമം.

Related posts