പ്രധാനമന്ത്രി ഇടപെടുന്നു; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തും; കൊലപാതകം നടത്തിയ പാക്കിസ്ഥാന്‍ സ്വദേശിയെ തിരിച്ചറിഞ്ഞതായി സൂചന

Chikkuഅങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച  അങ്കമാലി സ്വദേശിനി  ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സം  ഭവത്തില്‍ പ്രധാനമന്ത്രി ഇടപെട്ടതോടെയാണ് നടപ ടിക്രമങ്ങള്‍ വേഗത്തിലാകുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കു (27) നെ താമസ സ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണം നടത്താനെത്തിയവര്‍ കൊലപ്പെടുത്തിയതായാണ് വിവരം.

കൊലപാതകത്തോട് ബന്ധപ്പെട്ട്  ഭര്‍ത്താവ് ലിന്‍സന്‍ അടക്കം ഒന്‍പതു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലപ്പെട്ടുകിടക്കുന്നത് ആദ്യം കണ്ടയാള്‍ എന്ന നിലയില്‍ ഒന്നാം സാക്ഷിയായി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ലിന്‍സനെയും കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാളെക്കുറിച്ചും ഇയാളുമായി ലിന്‍സനും കുടുംബത്തിനും നേരത്തെ പരിചയമുള്ളതായിരുന്നോ എന്നതാണ് ലിന്‍സനില്‍ നിന്നും ആരാഞ്ഞത്. ഇവര്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ആളാണ് കൊലപാതകം നടത്തിയതും പിടിയിലായതും. ലിന്‍സ നില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇന്നലെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു.  ചിക്കുവിന്റെ മരണത്തിനു ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു പോയതിനാലാണ് വിവരങ്ങള്‍ ശേഖരിക്കാനും വിട്ടയക്കാനും വൈകിയത്.

ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചിക്കുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനും തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്നസെന്റ് എംപി വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.  സലാലയില്‍ നിന്നും നേരിട്ട് നെടുമ്പാശേരിയിലേക്ക് വെള്ളിയാഴ്ചകളിലെ സര്‍വീസ് ഉള്ളു. ഷാര്‍ജയോ, മ സ്ക്കറ്റോ വഴിയുള്ള വിമാനത്തില്‍ കൊണ്ടുവരാനായാല്‍ നാളെതന്നെ മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റിയില്‍ എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

Related posts