പ്രായം വിനയായി…! വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയ കാമുകന്‍ പിടിയില്‍; സഹായം നല്‍കിയ മൂന്നു സുഹൃത്തുക്കളേയും പോലീസ് പൊക്കി

RAPEതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രേമം നടിച്ചു തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കാമുകനെയും തട്ടി കൊണ്ടു പോകലിനു സഹായം നല്‍കിയ മൂന്നു സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റുകാല്‍ ചിറമുക്ക് സ്വദേശികളായ കാമുകന്‍ അഖില്‍ (22), സുഹൃത്തുക്കളായ സുമേഷ് (22), വെള്ളംകോട് സ്വദേശി അഭിജിത്ത് (19) എന്നിവരെ ഫോര്‍ട്ട് പോലീസും വിഷ്ണുവിനെ നേമം പോലീസും അറസ്റ്റു ചെയ്തു.

ആറ്റുകാല്‍ കൊഞ്ചിറവിള സ്വദേശിനിയായ പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ 12 മുതല്‍ കാണാനില്ലെന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി കാമുകനൊപ്പം തൊടുപുഴയിലേക്കു പോയി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയ്ക്കു സമീപത്തു നിന്നു പെണ്‍കുട്ടിയെയും പ്രതികളെയും പോലീസ് കണെ്ടത്തുകയായിരുന്നു. അഖിലിനെതിരെ തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും മറ്റുള്ള വര്‍ക്കെതിരെ സംഘം ചേര്‍ന്നുള്ള തട്ടിക്കൊണ്ടു പോകലിനുമാണു കേസെടുത്തി ട്ടുള്ളതെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ തൊടുപുഴയ്ക്കടുത്തുള്ള ഇലവീഴാപൂഞ്ചിറയിലെ സ്ത്രീയുടെ വീട്ടിലെത്തിച്ച് ഒരുമിച്ച് താമസിച്ചു.

അഖിലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു പെണ്‍കുട്ടി തൊടുപുഴയില്‍ ഉണെ്ടന്നു മനസിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. തൊടുപുഴയില്‍ പാചകവാതക എജന്‍സിയിലെ രണ്ടു മുന്‍ ജീവനക്കാരാണ് ഇവര്‍ക്കു തൊടുപുഴയില്‍ സഹായം നല്‍കിയതെന്നും പോലീസ് പറയുന്നു.

Related posts