ഫാ. ടോമിനായുള്ള അന്വേഷണം ഊര്‍ജിതം; ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത് തടസമാകുന്നു; മൂന്ന് ഭീകരര്‍ പിടിയിലായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

terriristന്യൂഡല്‍ഹി: ഏഡനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത് ഫാ. ടോമിനെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ തിരിച്ചടിയാകുന്നു. ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്ഥര്‍ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍, ഇവരും നിസഹായാവസ്ഥയിലാണ്. ഏഡനിലെ സാധാരണ പൗരന്മാരെ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.

ഫാ. ടോമിനെ കണ്ടെത്താന്‍ സുരക്ഷാസേന അന്വേഷണം തുടരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താ വ് വികാസ് സ്വരൂപ് അറിയിച്ചു. മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരര്‍ പിടിയിലായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നല്‍കിയിരുന്നു. എന്നാല്‍ ഏഡനിലെ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുന്നതാണ് തെരച്ചിലിന് തടസമാകുന്നത്.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാര്‍ച്ച് നാലിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related posts