ഭയപ്പെട്ടതു സംഭവിച്ചു! സിറിയയില്‍ ഇസ്‌ലാമിക സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചു; 23 മരണം; 300 പേരെ തട്ടിക്കൊണ്ടുപോയി

ISഡമാസ്കസ്: സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചു. സിറിയയിലെ ആലപ്പോയിലാണ് രാസായുധം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 23 പേര്‍ മരിച്ചതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 100 ലധികം പേര്‍ക്ക് പരുക്കേറ്റു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം ഉച്ചയോടെയായിരുന്നു ആക്രമണം. അതേസമയം ഡമാസ്കസിന്റെ കിഴക്കുള്ള സിമന്റ് ഫാക്ടറി ആക്രമിച്ച തട്ടിക്കൊണ്ടുപോയ 300 ജീവന ക്കാരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.

പല്‍മീറയില്‍ കനത്ത തിരിച്ചടി നേരിട്ട ഐഎസ് തിങ്കളാഴ്ചയാണ് ഡമാസ്കസിനു 50 കിലോമീറ്റര്‍ കിഴക്കുള്ള ദമീര്‍ പട്ടണത്തില്‍ ആക്രമണം ആരംഭിച്ചത്. പട്ടണത്തിലെ അല്‍ ബെയ്ദാ സിമന്റ് ഫാക്ടറിയിലെ കോണ്‍ട്രാക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ 300 പേരെ ഭീകരര്‍ റാഞ്ചിയെന്നു സ്റ്റേറ്റ് ടിവി പറഞ്ഞു. ഇതിനിടെ ജനീവയില്‍ ഈ മാസം 13ന് അടുത്തവട്ടം സിറിയന്‍ സമാധാന ചര്‍ച്ച ആരംഭിക്കുമെന്നു യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ മിസ്തൂര അറിയിച്ചു.

Related posts