മണമ്പൂരില്‍ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: അഞ്ചുപേര്‍ അറസ്റ്റില്‍

alp-arrestചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ വീട് കേന്ദ്രീകരിച്ച് അനാശാസ്യം അഞ്ചുപേര്‍ അറസ്റ്റില്‍ . മണമ്പൂര്‍ പാര്‍ക്കുകോണം സ്വദേശി ലിന്‍സ് (35), കൊല്ലം സ്വദേശി ബാബു എന്ന് വിളിയ്ക്കുന്ന സുരേഷ്ബാബു(35), വിഴിഞ്ഞം സ്വദേശി തോമസ്, നാഗര്‍കോവില്‍ സ്വദേശിനി വിജയ(34), തൂത്തുക്കുടി സ്വദേശിനി (26) എന്നിവരാണ് അറസ്റ്റിലായത്. ലിന്‍സിന്റെ വീട് കേന്ദ്രീകരിച്ചാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ അനാശാസ്യം നടന്നുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനെത്തിയതാണെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ വീഡിയോ കാമറയൊ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ സാധനങ്ങളൊ ഒന്നും അവിടെ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഗര്‍ഭനിരോധന ഉറകളും പണവും പോലീസ് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച് ഏറെ നാളായി അനാശാസ്യം നടക്കുന്നുവെന്ന് നാട്ടുകാര്‍ പോലീസിനോട് പരാതിപ്പെട്ടിരുന്നു. ഇന്ന് രാവിലെ യുവതികളുമായി യുവാക്കള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞ് വച്ച് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

കടയ്ക്കാവൂര്‍ സിഐ. ജി.ബി. മുകേഷ്, കടയ്ക്കാവൂര്‍ എസ്‌ഐ. സുരേഷ്കുമാര്‍, എഎസ്‌ഐമാരായ മനോഹര്‍, മുകുന്ദന്‍ സിപിഒമാരായ ശ്രീനാഥ്, ശ്യാംജിത്ത്, വിനോജ്, രജിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന്റെ  മറവില്‍ നിരവധി യുവതികളെ പ്രതികള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കടയ്ക്കാവൂര്‍ സിഐ. ജി.ബി. മുകേഷ് പറഞ്ഞു.

Related posts