മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

knr-fishകൊല്ലം: മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. അധിക ചെലവും ജോലിഭാരവും മൂലം നഷ്ടത്തില്‍ പണിയെടുക്കേണ്ടതൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. മത്സ്യബന്ധന മേഖല വളരെയധികം പ്രതിസന്ധി നേരിട്ടപ്പോള്‍ ശംഖ് എന്ന പേരിലെ മത്സ്യം ലഭിച്ചുതുടങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ ബോട്ടുകളും ശംഖിന്റെ പണിക്കായി പോയി. ഇതേതുടര്‍ന്ന് 300-400 കിലോ ശംഖ് വരെ കിട്ടാനും തുടങ്ങി.

ഇതിന്റെ വിലയായി 118 രൂപ വരെ തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ സീഫുഡ് ഓണേഴ്‌സും ഏജന്റുമാരും ചേര്‍ന്ന് 60 രൂപ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഒരു ബോട്ട് ശംഖിന് വേ|ി കടലില്‍ പോയി വരുമ്പോള്‍ 28000 രൂപയാണ് ചെലവാകുന്നത്. ഇതിന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ശക്തികുളങ്ങര ഹാര്‍ബറില്‍ ജില്ലാ സീഫുഡ് ഓണേഴ്‌സും മെക്കനൈസേഷന്‍ പ്രതിനിധികളും തൊഴിലാളികളും ചേര്‍ന്ന് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.  ഇന്നലെയും ബോട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.ജെ യേശുദാസന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ്  സമരത്തിന് തീരുമാനമെടുത്തത്.

Related posts