മനുഷ്യന്‍ ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയിട്ട് 105 വര്‍ഷം; റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ടിനെ ആമുണ്‍സെന്‍ ചതിച്ചതോ ? ആമുണ്‍സെന്നിന്റെ തിരോധാനം ബാക്കിവച്ചത് ഒരുപിടി ചോദ്യങ്ങള്‍…

amunsen1-6501911 ഡിസംബര്‍ 14, മനുഷ്യചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. കാരണം അന്നാണ് മനുഷ്യന്‍ ആദ്യമായി ദക്ഷിണധ്രുവത്തില്‍ കാലുകുത്തുന്നത്. നോര്‍വീജിയനായ റൊവാള്‍ഡ് ആമുണ്‍സെന്‍ ആ നേട്ടം സ്വന്തമാക്കിയിട്ട് 105 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആമൂണ്‍സെന്നിനെ അംഗീകരിക്കാന്‍ ഒരു വിഭാഗം ആളുകള്‍ തയ്യാറായിട്ടില്ല. അവരുടെ ഹീറോ റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ട് എന്ന ബ്രിട്ടീഷുകാരനാണ്.സ്‌കോട്ടിനെ ആമുണ്‍സെന്‍ ചതിച്ചതാണെന്നാണ് ബ്രിട്ടീഷ് ജനതയുടെ ഭൂരിഭാഗവും വിശ്വസിക്കുന്നു.

യഥാര്‍ഥത്തില്‍ ഉത്തരധ്രുവത്തിലെത്തുകയായിരുന്നു ആമുണ്‍സെന്നിന്റെ ആദ്യലക്ഷ്യം. എന്നാല്‍ 1909ല്‍ അമേരിക്കക്കാരനായ റോബര്‍ട്ട് പിയറി ഉത്തരധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യനായതോടെ ആമുണ്‍സെന്‍ ദക്ഷിണധ്രുവത്തിലേക്കു ശ്രദ്ധ തിരിക്കുകയായിരുന്നു.
പലരോടും കടം വാങ്ങിച്ച കാശുകൊണ്ടാണ് ആമുണ്‍സെന്‍ യാത്ര തിരിച്ചത്. ഫ്രാം എന്ന കപ്പലിലാണ് ബേസ് ക്യാമ്പിലെത്തിയത്. ആ യാത്രയില്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും മരണമടഞ്ഞു.   1911 ഒക്ടോബറില്‍ ബേസ് ക്യാമ്പില്‍ നിന്നും ആമുണ്‍സെന്‍ യാത്ര തുടരുമ്പോള്‍ ഒപ്പമുണ്ടായത് വെറും നാലുപേര്‍ മാത്രമാണ് നാലു തെന്നുവണ്ടിയും വണ്ടിവലിക്കാന്‍ 52 നായ്ക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. ഒടുവില്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ആമുണ്‍സെന്നും സംഘവും തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. അവര്‍ അവിടെ നോര്‍വെയുടെ പതാക സ്ഥാപിക്കുകയും ചെയ്തു. ആമുണ്‍സെന്നിനൊപ്പം യാത്ര ആരംഭിച്ച റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ട് ആമുണ്‍സെന്‍ എത്തിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ്  ലക്ഷ്യസ്ഥാനത്തെത്തുന്നത്. അവിടെ നോര്‍വെയുടെ പതാക കണ്ട സ്‌കോട്ടിന്റെ മനസു തകര്‍ന്നു പോയി. മടക്കയാത്രയില്‍ സ്‌കോട്ട് മരണമടയുകയും ചെയ്തു.
amunsen-650
ചരിത്രദൗത്യം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ ആമുണ്‍സെന്നിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ് വെല്‍റ്റും ഇംഗ്ലണ്ടിലെ ഭരണാധികാരിയിയായിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവും അഭിനന്ദനമറിച്ചു കൊണ്ട്് ടെലഗ്രാം അടിച്ചു. എന്നാല്‍ കുറച്ചുകാലത്തിനു ശേഷം ചിലര്‍ സ്‌കോട്ടിനെ ഹീറോയാക്കി വാഴ്ത്താന്‍ തുടങ്ങിയതോടെ ആമുണ്‍സെന്നിന്റെ കഷ്ടകാലം തുടങ്ങി. ആമുണ്‍സെന്‍ യാത്രയ്ക്കിടയില്‍ നായയെ കൊന്നു ഭക്ഷിച്ചെന്നും മഞ്ഞില്‍ തെന്നി നീങ്ങുന്ന വണ്ടികളും നായ്ക്കളുമുണ്ടായതാണ് സ്‌കോട്ടിനേക്കാള്‍ മുമ്പിലെത്താന്‍ സഹായിച്ചതെന്നും പലരും പറഞ്ഞുപരത്തി. ഒടുവില്‍ ആമുണ്‍സെന്നിന്റെ അകാലത്തിലുള്ള തിരോധാനത്തോടെയാണ് കഥകള്‍ക്ക് താത്കാലികമായി വിരാമമായത്. 1928ല്‍ ഉത്തരധ്രുവത്തില്‍ പോയി മടങ്ങുംവഴി ആമുണ്‍സെന്നും സംഘവും സഞ്ചരിച്ച വിമാനം ബാരന്‍ കടലില്‍ തകര്‍ന്നു വീണെന്നാന്ന് കരുതപ്പെടുന്നത്. എന്നാല്‍ നോര്‍വീജിയന്‍ ഗവണ്‍മെന്റ് നിര്‍ദ്ദിഷ്ട പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും വിമാനാവശിഷ്ടങ്ങളോ മൃതദേഹങ്ങളോ കണ്ടെത്താനായില്ല. എന്നിരുന്നാലും ചരിത്രരേഖകളില്‍ ഈ നോര്‍വീജിയന്‍ തന്നെയാണ് ദക്ഷിണധ്രുവത്തിലെത്തിയ ആദ്യ മനുഷ്യന്‍.

Related posts