മലയാളികളുടെ ഐഎസ് ബന്ധം: സംസ്ഥാനത്ത് നിരോധിച്ച സംഘടനകളിലേക്കും അന്വേഷണം; ചിലര്‍ക്ക് തീവ്ര സ്വഭാവ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സൂചനകള്‍

ISഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.  കാണാതായവര്‍ക്ക് സംസ്ഥാനത്ത് നിരോധിച്ച  ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്നറിയാന്‍ അന്വേഷണം ഈ സംഘടകളിലേയ്ക്കും വ്യാപിപ്പിക്കും. ചിലര്‍ക്ക് തീവ്ര സ്വഭാവ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്ന ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സംഘടനകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.

ഇവര്‍ക്ക് സംസ്ഥാനത്ത് ആരുടെയങ്കിലും സാഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.  ഇവരുടെ സുഹൃത്തുക്കള്‍ സഹപാഠികള്‍ എന്നിവരെയെല്ലാം വിശദമായ ചോദ്യം ചെയ്യും.  അതേസമയം ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇവരെക്കൂടാതെ സംസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മുഴുവന്‍ പേരുടേയും വിവരം  പോലീസ് ശേഖരിച്ചു തുടങ്ങി.  കാണാതായവര്‍ മതംമാറാനുള്ള സാഹചര്യം ആരുടെയെങ്കിലും പ്രേരണയിലാണോ ഇതിനു  നിരോധിത സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയവയൊക്കെ പോലീസ് അന്വേഷിക്കുകയാണ്. കാണാതായവരില്‍ പലരും മതപഠനത്തിന്റെ പേരുപറഞ്ഞാണ് നാടുവിട്ടിരിക്കുന്നത്.

ഇവരുടെ നാടുവിടലിന് സംസ്ഥാനത്തെ ഏതെങ്കിലും മതപഠന കേന്ദ്രങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തലവന്‍ ഉത്തര മേഖല എ.ഡി.ജി.പി സുധേഷ്കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

കാഞ്ഞങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്റലിജന്‍സ് എ.ഡി.ജി.പി ശ്രീലേഖ ഡല്‍ഹിയില്‍ കേന്ദ്ര ഇന്റലിജന്‍സ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസ്ഥാനത്ത് തിരിച്ചത്തിയാല്‍ ഉടന്‍ ആദ്യന്തര സെക്രട്ടറി ഡി.ജി.പി. ഇന്റലിജന്‍സ് ഡി.ജി.പി ഹേമചന്ദ്രന്‍ അന്വേഷണ സംഘത്തലവന്‍ സുധേഷന്‍കുമാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്ര അന്വേഷണ സംഘവുമായി സംസ്ഥാന പോലീസ് ഇതുമായി അന്വേഷണ വിവരങ്ങള്‍ കൈമാറുന്നുണ്ട്.

Related posts