മഴയ്ക്കുശേഷം പൂന ഉദിച്ചു

sp-poonaഹൈദരാബാദ്: മഴ കളിമുടക്കിയ മത്സരത്തില്‍ റൈസിംഗ് പൂന ജയന്റ്‌സിന് സീസണിലെ രണ്്ടാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തോല്പിച്ചാണ് പൂന വിജയം സ്വന്തമാക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പൂനയുടെ ജയം. 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂന 11 ഓവറില്‍ മൂന്നിന് 94 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് ധോണിപ്പടയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പൂനയ്ക്കായി ഫഫ് ഡുപ്ലസി (30), സ്റ്റീവന്‍ സ്മിത്ത് (46) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

കനത്ത മഴയെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയ മത്സരത്തില്‍ ടോസ് മുതല്‍ ഭാഗ്യം ധോണിക്കൊപ്പമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള ഡേവിഡ് വാര്‍ണറെ (0) കൂടാരംകയറ്റി അശോക് ദിന്‍ഡ പൂനയ്ക്ക് ബ്രേക്ത്രൂ നല്കി. ഓപ്പണിംഗ് സ്‌പെല്ലില്‍ മിച്ചല്‍ മാര്‍ഷ് കൂടി മത്സരിച്ചെറിഞ്ഞതോടെ ഹൈദരാബാദ് കൂട്ടത്തകര്‍ച്ചയിലായി. ആദിത്യ താരെ (8), ഇയോയിന്‍ മോര്‍ഗന്‍ (പൂജ്യം) എന്നിവരാണ് പവര്‍പ്ലേ ഓവറില്‍ത്തന്നെ പവലിയനില്‍ തിരിച്ചെത്തിയത്. 10 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 39 റണ്‍സെന്ന ദയനീയാവസ്ഥയിലായിരുന്നു ആതിഥേയര്‍.

മൂന്നക്കം പോലും തികയ്ക്കില്ലെന്നു കരുതിയ സണ്‍റൈസേഴ്‌സിനു തുണയായത് ആറാംവിക്കറ്റില്‍ നമന്‍ ഓജ(18) എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ (21) എന്നിവര്‍ക്കൊപ്പം ധവാന്റെ ചെറുത്തുനില്പാണ്. 53 പന്തില്‍ 56 റണ്‍സെടുത്ത ധവാന്‍ പുറത്താകാതെനിന്നു. നാലു ബൗണ്ടറികള്‍ മാത്രമാണ് ആ ബാറ്റില്‍നിന്ന് പിറന്നത്. പൂനയ്ക്കായി ദിന്‍ഡ മൂന്നൂം മാര്‍ഷ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

Related posts