മാലിന്യപ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ എന്തോ…

tvm-nagarasabhaനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ ആരോഗ്യസ്റ്റാ ന്‍ഡിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. നഗരസഭ പരിധിയിലെ  മാലിന്യപ്രശ്‌നം യോഗം ചര്‍ച്ച ചെയ്യുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി. സുകുമാരി രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റി ന്‍കരയെ സംബന്ധിച്ചിടത്തോളം മാലിന്യനിര്‍മാര്‍ജനം ഏറ്റവും വലിയ കീറാമുട്ടിയാ യിരിക്കു കയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളിലൊന്ന്  മാലിന്യനിര്‍മാര്‍ജനമായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി നിലവില്‍ വന്ന് മാസങ്ങളായിട്ടും മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ യാതൊരു നടപടിയും നടപ്പിലാ ക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

മുന്‍കാലങ്ങളില്‍ ശുചീകരണ ത്തിനും മറ്റുമായി തുക മാറ്റിവയ്ക്കു കയും പേരിനു വല്ലതും കാട്ടിക്കൂട്ടു കയുമാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ശുചീകരണം നടത്താനാവശ്യമായ ജീവനക്കാരില്ലാത്ത സ്ഥിതിയാണത്രെ. ആകെയുള്ളത് 18  ജീവനക്കാരാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മതിയായ വാഹനവുമില്ല. നേരത്തെയുണ്ടായിരുന്നത് ഓഫീസ് പരിസരത്തു തന്നെ ചലനമറ്റു കിടക്കുന്നു. നഗരസഭയിലെ 44 വാര്‍ഡുകളിലുമായി നടക്കാറുള്ള വിവിധ ഉത്സവങ്ങളുടെയും മറ്റും സമയത്തും ശുചീകര ണത്തിനായി ഈ ജീവനക്കാരെയാണ് നിയോഗി ക്കാറുള്ളത്. നഗരസഭ ഓഫീസിനു ചുറ്റുവട്ടത്തും മാലിന്യപൂരിതമായ കാഴ്ചയാണ് നിലവില്‍. ചാക്കുകെട്ടുകളുടെ കൂമ്പാരം തന്നെ ഓഫീസിനു സമീപത്ത് കൂട്ടിയിട്ടി രിക്കുന്നു.

പൊടി പിടിച്ച് തീര്‍ത്തും അനാരോഗ്യ കരമായ അന്തരീക്ഷ മാണിത്. അവിടെതന്നെ മാലിന്യങ്ങള്‍ തീ കത്തിക്കുന്ന പതിവുമുണ്ട്. ഓഫീസിന്റെ പിറകുവശം തികച്ചും വൃത്തി ഹീനമായ സാഹചര്യത്തിലാണ്. നെയ്യാറ്റിന്‍കര ടൗണിലും അനുബന്ധ വാര്‍ഡുകളിലും മാലിന്യക്കൂമ്പാരവും  ദുര്‍ഗന്ധ പൂരിതമായ ഓടയും പ്രദേശ വാസികള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭ അടിയന്തരമായി മാലിന്യനിര്‍മാ ര്‍ജനത്തിന്റെ കാര്യത്തില്‍ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരി ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ടെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി. സുകുമാരി അറിയിച്ചു. നഗരം പരമാവധി ശുചിത്വം നിറഞ്ഞതായിരിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭ അതിര്‍ത്തിയില്‍ പലയിടത്തും റോഡരികില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ കിറ്റുകളിലാക്കി കൊണ്ടുവന്ന് വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരിക യാണെന്നും സുകുമാരി ചൂണ്ടിക്കാട്ടി.

Related posts