മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ ദുരിതം തുടര്‍ക്കഥ

KTM-MEDICALഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ ദുരിതം തുടരുന്നു. അത്യാഹിത വിഭാഗത്തില്‍  ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ എത്തുന്ന രോഗികളെ ഡോക്്ടര്‍മാരുടെ മുന്നിലേക്കു എത്തിക്കാന്‍ ജീവനക്കാരുടെ കുറവ് നേരിടുന്നതിനു ഇനിയും പരിഹാരമായിട്ടില്ല. വാഹനത്തിലെത്തുന്ന രോഗികളെ സ്ട്രകച്ചറില്‍ കിടത്തി അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നതിനു അറ്റന്‍ഡര്‍മാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ തന്നെ സ്ട്രക്ചര്‍ എടുത്തുകൊണ്ടുവന്നു രോഗിയെ വാഹനത്തില്‍ നിന്നിറക്കേണ്ട അവസ്ഥയാണ്.

സ്റ്റട്രക്ചര്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തവരാണ് രോഗിക്കൊപ്പം ഉള്ളതെങ്കില്‍ രോഗി താഴെ വീഴും. അത്യാഹിത വിഭാഗത്തത്തില്‍ ഒരു അറ്റന്‍ഡര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ദിവസവും നിരവധി രോഗികളാണു രാവിലെ മുതല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്. തുടരെ രോഗികള്‍ എത്തുന്നതോടെ അറ്റന്‍ഡര്‍മാര്‍ക്കു ഒരേ സമയം നിരവധി രോഗികളെ വാഹനത്തില്‍ നിന്നും ഇറക്കേണ്ടതായി വരും. ഇതേസമയം രോഗികള്‍ അറ്റന്‍ഡര്‍മാര്‍ വരുന്നതും കാത്ത് അത്യാഹിത വിഭാഗത്തിനു മുന്നില്‍ കിടക്കേണ്ടിയും വരുന്നു.

ഇതോടെ ക്ഷമ നശിക്കുന്ന രോഗിയുടെ ബന്ധുക്കള്‍ സ്റ്റട്രക്ചര്‍ എടുത്തുകൊണ്ടു വന്നു രോഗിയെ വാഹനത്തില്‍ നിന്നും ഇറക്കുകയാണ് ചെയ്യുന്നത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍  ഒരു ഷിഫ്റ്റില്‍ രണ്ട്് അറ്റന്‍ഡര്‍മാരുണ്ടെങ്കില്‍ ബുദ്ധിമുട്ടില്ലാതെ രോഗികളെ ഇറക്കുന്നതിനു സാധിക്കും.  ഇതിനു പുറമെ അത്യാഹിത വിഭാഗത്തില്‍ നിന്നും വാര്‍ഡുകളിലേക്കും വിവിധ പരിശോധനകള്‍ക്കും രോഗികളെ കൊണ്ടുപോകുന്നതിനും അറ്റന്‍ഡര്‍മാരുടെ കുറവുണ്ട്. മണിക്കൂറുകളോളം കാത്ത് കിടന്നാല്‍ മാത്രമെ അറ്റന്‍ഡര്‍ എത്തി ഇവരെ ബന്ധപ്പെട്ട ചികില്‍സയ്ക്ക് കൊണ്ടുപോകുകയുള്ളു.

Related posts