മൊയ്തീന്‍ എന്റേതുകൂടി..! “എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയെക്കുറിച്ചു അവകാശപ്പെടാന്‍ സംവിധായകന് അവകാശമില്ലെന്ന് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍

narayananകണ്ണൂര്‍: “എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയെക്കുറിച്ചു അവകാശപ്പെടാന്‍ സംവിധായകന്‍ ആര്‍.എസ് വിമലിന് അര്‍ഹതയില്ലെന്നും ആ സിനിമ തന്റേതാണെന്നും സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്‍. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെടുക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സംവിധായകനു നിര്‍മാതാവിനെയടക്കം സംഘടിപ്പിച്ചു നല്‍കിയതു താനാണ്. നിലത്തു കിടക്കുകയായിരുന്ന വിമലിനെ പൊക്കി ഉയരത്തില്‍ വച്ചതു താനാണെന്നും രമേഷ് നാരായണന്‍ പറഞ്ഞു.

വിമല്‍ ചെയ്ത ഡോക്യുമെന്ററി കണ്ട് അതു സിനിമയാക്കാന്‍ എല്ലാ പ്രോത്സാഹനവും താന്‍ ചെയ്തു. കഥ ഇഷ്ടപ്പെട്ട നിര്‍മാതാവ് സുരേഷ് രാജ് സിനിമയുടെ സംവിധാനം കമലിനെ ഏല്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഈ കഥ സിനിമയാക്കുന്നതിനു വേണ്ടി അഞ്ചുവര്‍ഷമായി ആര്‍.എസ്. വിമല്‍ ശ്രമിക്കുകയാണെന്ന് സുരേഷ് രാജിനോട് പറഞ്ഞു. വിമലിനെ തന്നെ സംവിധായകനാക്കിയതും താനാണ്. നവാഗതനായ സംവിധായകനു ഡേറ്റ് നല്‍കാന്‍ ആദ്യം ആരും തയാറായില്ല. പൃഥ്വിരാജിനോടു സംസാരിച്ച് അഭിനയിക്കാമെന്നു സമ്മതിപ്പിച്ചതിനു പിന്നിലും തന്റെ ശ്രമമുണ്ട്. സിനിമയുടെ പൂജ നടന്നതും കാഞ്ചനമാലയുമായി സംസാരിച്ചു കഥ പൂര്‍ണരൂപത്തിലാക്കിയതും തന്റെ വീട്ടില്‍വച്ചായിരുന്നുവെന്നും രമേഷ് നാരായണന്‍ പറഞ്ഞു.

Related posts