യജമാനന്‍ ഉപേക്ഷിച്ച വളര്‍ത്തുനായയെ സന്നദ്ധസംഘടനകള്‍ തെരുവുനായകളുടെ ആശ്രയകേന്ദ്രമായ അമ്മിണിയമ്മയുടെ വീട്ടില്‍ ഏല്‍പ്പിച്ചു

ktm-dogകോട്ടയം: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വളര്‍ത്തുനായയെ സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ മണിമല സ്വദേശി എസ്. ബിജിലിന്റെ നേതൃത്വത്തില്‍ കോടിമതയില്‍ തെരുവുനായയുടെ ആശ്രയകേന്ദ്രമായ ചക്കാലച്ചിറ പുതുവന്‍ പറമ്പില്‍ അമ്മിണിയുടെ വീട്ടില്‍ ഏല്‍പിച്ചു. 42 തെരുവുനായ്ക്കളെ സംരക്ഷിച്ചു വരുന്ന  അമ്മിണിയമ്മയുടെ വീട്ടില്‍ പുതിയ അതിഥികൂടി എത്തി.

യജമാനന്‍ തെരുവില്‍ ഉപേക്ഷിച്ച വളര്‍ത്തു നായ മഴ നനഞ്ഞു വിറച്ചുകിടക്കുന്നതു കണ്ട് അലിവു തോന്നിയ   സിഎംഎസ് കോളജിലെ ആദ്യവര്‍ഷ ബികോം വിദ്യാര്‍ഥി കാര്‍ത്തിക് തന്റെ ചോറ്റു പാത്രത്തില്‍ നിന്നും ചോറു കൊടുക്കുന്ന ചിത്രം ഇന്നലെ രാഷ്്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.  വിവരം  അറിഞ്ഞു ബിജില്‍ സംഭവസ്ഥലത്തെത്തുകയും തീര്‍ത്തും അവശനിലയിലായ നായയ്ക്കു ബിസ്ക്കറ്റു മറ്റും വാങ്ങിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍  നായയെ കയറ്റി കോടിമതയിലുള്ള അമ്മിണിയമ്മയുടെ വീട്ടിലാക്കുകയായിരുന്നു. നായയ്ക്കു പാലു നല്‍കിയാണ് അമ്മിണിയമ്മ  സ്വീകരിച്ചത്.

Related posts