യുപി സ്വദേശിയായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി ഐഎസ് വീഡിയോയില്‍; സ്ഥിരീകരിച്ചത് ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിനു ശേഷം

isമുംബൈ: 2008ല്‍ ഡല്‍ഹി ബാറ്റ്‌ല ഹൗസ് ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ ഐഎസ് പുറത്തുവിട്ട വീഡിയോയിലെന്ന് റിപ്പോര്‍ട്ട്. പോലീസ് നടത്തിയ റെയ്ഡിന് മിനിറ്റുകള്‍ക്ക് മുമ്പ് ബാറ്റ്‌ല ഹൗസില്‍നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സാജിദാണ് ഐഎസ് പുതുതായി പുറത്തുവിട്ട പ്രൊപ്പഗാന്‍ഡ വീഡിയോയിലെ നാല് ഇന്ത്യക്കാരില്‍ ഒരാളെന്നാണു സൂചന. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയും ഇന്ത്യന്‍ മജാഹിദീന്‍ അംഗവുമായിരുന്ന സാജിദ് നേപ്പാള്‍ വഴി ദുബായിയിലേക്ക് രക്ഷപ്പെട്ടതായാണ് നേരത്തേ ലഭിച്ചിരുന്ന വിവരം. ഇയാള്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇതുവരെ കരുതിയിരുന്നത്.

ഉത്തര്‍പ്രദേശിലെ സാന്‍ജര്‍പുര്‍ ഗ്രാമത്തില്‍ നിന്നുള്ള അബു റാഷിദ് എന്ന ദന്‍ഡ, ഹൈദരാബാദ് സ്വദേശിയായ റഹീം, മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള ഫഹദ് തന്‍വീര്‍ ഷെയ്ക്ക് എന്ന അബു അമര്‍ അല്‍ ഹിന്ദി എന്നിവരും വീഡിയോയില്‍ ഉള്ളതായി സ്ഥിരീകരിച്ചു. ഇവരുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിനു ശേഷമാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ദക്ഷിണേഷ്യന്‍ ജിഹാദികളുടെ ജീവിതത്തെക്കുറിച്ച് ഐഎസ് പുറത്തുവിട്ട വീഡിയോയിലാണ് സാജിദ് ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്‌ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

Related posts