രമയെ തളക്കാന്‍ അപരന്മാരുമായി സിപിഎം

KKD-REMAവടകര: ചതുഷ്‌കോണ മത്സരം നടക്കുന്ന വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ.രമയെ തളക്കാന്‍ അപരന്മാരെ ഇറക്കിയിരിക്കുകയാണ് സിപിഎം. രമയുടെ പേരുള്ള രണ്ട് ആളുകളാണ് പത്രിക നല്‍കിയിരിക്കുന്നത്. ഇതിലൂടെ സിപിഎം ആര്‍എംപിയേയും കെ.കെ.രമയേയും ഭയക്കുകയാണെന്ന് സമ്മതിച്ചിരിക്കുന്നതായാണ് വിലയിരുത്തല്‍.കനത്ത മത്സരത്തിലേക്ക് നീങ്ങിയ വടകരയില്‍ ഓരോ വോട്ടും നിര്‍ണായകമായതിനാല്‍ രമക്ക് പോകുന്ന വോട്ടുകള്‍ തെറ്റിദ്ധരിപ്പിച്ച് വഴിതിരിച്ചുവിടുകയാണ് തന്ത്രം. ഏക വനിതാ സ്ഥാനാര്‍ഥി എന്ന നിലയിലും ശ്രദ്ധേയ വ്യക്തി എന്ന നിലയിലും പ്രചരണരംഗത്ത് കെ.കെ.രമയും കാര്യമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതിനു തടയിടുന്നതിനാണ് അപരന്മാരെ ഇറക്കിയിരിക്കുന്നത്.

പത്രികാസമര്‍പണത്തിന്റെ അവസാന ദിവസം ടി.പി. രമ എന്നൊരാളെയാണ് കെ.കെ.രമയെ തളക്കാന്‍ പ്രധാനമായും നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറാമല പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് ടി.പി. രമ. അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥി ഉണ്ടായിരിക്കെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ വോട്ടു തേടിയ ആളെ തന്നെ മത്സരിപ്പിക്കുന്നത് വിമത സ്ഥാനാര്‍ഥിയാണെന്ന വ്യാഖ്യാനത്തിന് ഇടനല്‍കിയിരക്കുകയാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ടി.പി. രമ.

ഇവരുടെ സഹോദരന്‍ സിപിഎം ചോറോട് ലോക്കല്‍ കമ്മിറ്റിയംഗമാണ്. കെ.കെ രമക്കെതിരെ മറ്റൊരു കെ. രമയും പത്രിക നല്‍കിയിട്ടുണ്ട്.പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം അപരന്മാരുടെ ഭീഷണിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനു രണ്ടും സി.കെ. നാണുവിന് ഒരാളും അപരവേഷത്തില്‍ പത്രിക നല്‍കി.

Related posts