കോട്ടയം: റബര്‍ വിലയിടിവുമൂലം തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചത് ഡെങ്കിപ്പനി പടരുന്നതില്‍ പ്രധാന കാരണമായതായി ആരോഗ്യവകുപ്പ്. ടാപ്പിംഗ് നിലച്ച തോട്ടങ്ങളില്‍നി ന്ന് റബര്‍ ചിരട്ടകളും പാഴായിക്കിടക്കുന്ന പാത്രങ്ങളും കുപ്പികളും എടുത്തുമാറ്റാന്‍ നിര്‍ദേശം. കണക്കനുസരിച്ച് 186 ആണ് ഡെങ്കി ബാധിതരുടെ എണ്ണമെങ്കിലും സ്വകാര്യ ആശുപത്രികളില്‍ എത്തിയവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ ചികിത്സയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ശരാശരി 220 പനി ബാധിത രാണ് ദിവസേന എത്തിയിരുന്നതെങ്കില്‍ ഒരാഴ്ചയായി പനിക്കാരുടെ എണ്ണം 350 ആയി വര്‍ധിച്ചു.
എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ദിവസം രണ്ടായിരത്തോളം പനിബാധിതര്‍ എത്തുന്നുണ്ട്. ഡെങ്കിക്ക് പ്രത്യേക മരുന്നില്ലെന്നും സാധാരണ പനിമരുന്നു വി ശ്രമവും മാത്രമാണു പരിഹാര മെന്നും ഡിഎംഒ അറിയിച്ചു. അതേസമയം ഡെങ്കി നിര്‍ണയിക്കാനുള്ള ലാബ് കിറ്റിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പെരുവന്താനം, മണിമല, പാലാ പ്രദേശങ്ങളിലാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. വില കുറഞ്ഞതോടെ ചിലതോട്ടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ടാപ്പിംഗ് നടത്തുന്ന പ്രദേശങ്ങളുമുണ്ട്. ഈ സാഹചര്യവും കൊതുകു പെരുകാന്‍ കാരണമാകുന്നുണ്ട്.
കൊക്കോ, റബര്‍, കവുങ്ങ്, പൈനാപ്പിള്‍, തെങ്ങ് എന്നിവയുടെ കൃഷിയിടങ്ങളില്‍നിന്നാണ് ഡെങ്കിപ്പ നി വാഹകരായ ഈഡിസ് കൊതു ക് ഈ ദിവസങ്ങളില്‍ പെരുകിയത്. കൊക്കോയ്ക്കു വില കുറവായത് കാരണം കര്‍ഷകര്‍ ചെടികളില്‍ നിന്നു പറിച്ചെടുക്കുന്നില്ല. ഇത് കാരണം പഴുത്ത കൊക്കോ ചെടികളി ല്‍ തന്നെ കിടക്കുന്നു. ഇവ അണ്ണാന്‍ തിന്നതിനുശേഷം അവശേഷിക്കുന്ന തോടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു.
കവുങ്ങില്‍നിന്നു വീഴുന്ന പാളകള്‍ യഥാസമയം നീക്കം ചെയ്യുന്നില്ല. ഇവയിലും വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാവുന്ന തെങ്ങുകളുടെ പരിപാലനം കൃത്യമായി നടത്താത്തത് കാരണം പലകൃഷിയിടങ്ങളിലും തെങ്ങുകളില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളും ഈഡിസ് കൊതുകുകളുടെ വാസസ്ഥലമാണ്. പൈനാപ്പിള്‍ കൃഷിയിടങ്ങളാണു മറ്റൊരു പ്രധാനകേന്ദ്രം. ഉപയോഗശൂന്യമായ പാത്രങ്ങള്‍, വാട്ടര്‍ ടാങ്ക്, ടെറസ്, ചെടിച്ചട്ടികള്‍, വീടിനുള്ളില്‍ ഫ്രിഡ്ജിന്റെ ട്രെ എന്നിവിടങ്ങളില്‍ കൊതുകു പെരുകാനുള്ള സാഹചര്യം അടിയന്തിരമായി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.