റോഡരികിലെ മഴവെള്ളചാലുകളില്‍ സ്ലാബിടാത്തതു യാത്രക്കാര്‍ക്കു ഭീഷണി

PKD-SLABകൊല്ലങ്കോട്: ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍നിന്നും കോവിലകംമൊക്കുവരെയുള്ള റോഡിന്റെ ഇരുഭാഗത്തെയും മഴവെള്ളച്ചാലുകളില്‍ സ്ലാബിടാത്തത് കാല്‍നട, വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി. റോഡിന്റെ ഇരുവശത്തും കടകളും വീടുകളും ഏറെയുണ്ട്. ബസുകളും ലോറികളും റോഡില്‍കൂടി വരുമ്പോള്‍ നടന്നുപോകുന്നതിനുപോലും സ്ഥലമില്ലാത്ത ഇടുങ്ങിയ റോഡാണിത്. ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ എത്തിയാല്‍ ദീര്‍ഘനേരം ഗതാഗതതടസവും പതിവാണ്.

കൊല്ലങ്കോടുനിന്നും വട്ടേക്കാട്ടിലേക്ക് ബൈപാസ് റോഡ് നിര്‍മിക്കണമെന്ന യാത്രക്കാരുടെ ആവശ്യം വര്‍ഷങ്ങളായി അവഗണിച്ചുവരുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഇടുങ്ങിയ റോഡില്‍ ഇതുവരെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് മുതല്‍ കോവിലകംമൊക്കുവരെ മിക്കയിടത്തും റോഡ് തകര്‍ന്നു കുണ്ടും കുഴിയുമായിരിക്കുകയാണ്. പൊള്ളാച്ചി- തൃശൂര്‍ അന്തര്‍സംസ്ഥാന പാതയായതിനാല്‍ നൂറുക്കണക്കിനു ചരക്കുലോറികള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്നത് വീതികുറഞ്ഞ ഈ റോഡിലൂടെയാണ്.

Related posts