ലാവലിന്‍ കേസ്: റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐക്ക് മാത്രം അവകാശം; രണ്ടു മാസം സാവകാശം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു

klm-courtകൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐക്ക് മാത്രമാണ് അവകാശമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റിവിഷന്‍ ഹര്‍ജിക്ക് രണ്ടു മാസം സാവകാശം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. നന്ദകുമാര്‍, വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. ജസ്റ്റീസ് ബി.കെമാല്‍ പാഷയാണ് കേസിലെ ഹര്‍ജികളെല്ലാം പരിഗണിച്ചത്.

മുഖ്യമന്തി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ വെറുതെവിട്ട കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സിബിഐ റിവിഷന്‍ ഹര്‍ജിക്ക് രണ്ടുമാസം സമയം ചോദിച്ചത്.

Related posts