ലിബിയയില്‍ തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു

nri1ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘടന തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു. കോഴിക്കോട് സ്വദേശി റെജി ജോസഫാണ് മോചിതനായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്രിപ്പോളിയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയുമാണ് അജ്ഞാത സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ മാര്‍ച്ച് 31-നായിരുന്നു സംഭവം. റെജിക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ലിബിയന്‍ പൗരന്മാരായിരുന്നു.

തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തു നിന്ന് ജോലിക്കു പോയ റെജിയെ ജോലി സ്ഥലത്തു നിന്നാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ള എംപിമാരും ഇടപെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് റെജിക്ക് മോചനം സാധ്യമായിരിക്കുന്നത്.

Related posts