വടക്കഞ്ചേരി ആയുര്‍വേദ ആശുപത്രിയിലെ സൗജന്യ ചികിത്സ ബാധ്യതയാകുന്നു

pkd-ayurvedaവടക്കഞ്ചേരി: ടൗണില്‍നിന്നും മാറി എരേശന്‍കുളത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സൗജന്യ ചികിത്സകളും മരുന്നുവിതരണവും യാത്രാ സൗകര്യങ്ങളുടെ കുറവുമൂലം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ഭാരിച്ച ബാധ്യതയായി മാറുന്നു. തൃശൂര്‍- പാലക്കാട് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിക്കു മുന്നില്‍ ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തതാണ് ഇവിടെ വരുന്ന രോഗികളെ കഷ്ടത്തിലാക്കുന്നത്. ഇവിടെനിന്നും രണേ്ടാ മൂന്നോ പേര്‍ ഒന്നിച്ചു കയറാന്‍ ഉണെ്ടങ്കിലും ഏതെങ്കിലും ബസുകള്‍ വല്ലപ്പോഴും നിര്‍ത്തുമെന്നല്ലാതെ ആശുപത്രിക്കുമുന്നില്‍ ഇറങ്ങണമെന്ന് പറഞ്ഞാല്‍ ബസ് നിര്‍ത്തില്ല.

ഇതിനടുത്ത് കമ്പ്യൂട്ടര്‍ കോളജിനു മുന്നിലും അതിനുപുറത്ത് തേനിടുക്കിലും സ്റ്റോപ്പുള്ളതിനാല്‍ ആയുര്‍വേദ ആശുപത്രിയെ ബസുകള്‍ അവഗണിക്കുകയാണെന്നാണ് പരാതി.ഇതിനാല്‍ വടക്കഞ്ചേരി ടൗണില്‍ ബസിറങ്ങി അവിടെനിന്നും ഓട്ടോ വിളിച്ചുവേണം ആശുപത്രിയിലെത്താന്‍. തിരിച്ചും ഓട്ടോയില്‍ തന്നെ ടൗണിലെത്തണം. ചികിത്സയും മരുന്നും സൗജന്യമാണെങ്കിലും ആശുപത്രിയിലെത്തിപ്പെടാനുള്ള ചെലവ് കൂടുന്നത് ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാക്കുകയാണ്.

ആശുപത്രിക്കുമുന്നില്‍ ബസുകള്‍ക്ക് സ്റ്റോപ്പ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് കത്തുനല്കിയിരുന്നെങ്കിലും ഒന്നും പ്രായോഗിക തലത്തിലെത്തിയിട്ടില്ല.കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിലും സമിതിയംഗം അഞ്ചുമൂര്‍ത്തിമംഗലം നായരങ്ങാടി എം.എം.ചെല്ലത്ത ഇക്കാര്യം ഇന്നയിച്ച് കത്തുനല്കിയിട്ടുണ്ട്.

Related posts