സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ വലയിലാക്കാന്‍ തന്ത്രങ്ങളുമായി കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമെന്ന് ആക്ഷേപം. തലസ്ഥാനജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് സുലഭമായി എത്തുന്നുവെന്നത് പോലീസും എക്‌സൈസും മത്സരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ തോത് തന്നെ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തിന്റെ മലയോരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പ്പന നടത്തിയെന്ന കേസില്‍ അമരവിള എക്‌സൈസ് സംഘം പെരുങ്കടവിള സ്വദേശിനി റാണിയെ പിടികൂടിയത് ഈയിടെയാണ്. കൈമാറ്റത്തിനായി ഒന്നര കിലോ കഞ്ചാവുമായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇവര്‍ പിടിയിലായ തെന്നാണ് എക്‌സൈസ് അധികൃതരുടെ വാദം.
സീറ്റിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എട്ടു മാസം മുമ്പ് ആറു കിലോ കഞ്ചാവുമായി ഇവരെ മകനോടൊപ്പം മാരായമുട്ടം പോലീസ് പിടികൂടിയിരുന്നു. അന്ന് വീടിന്റെ ടെറസില്‍ ഉണക്കാനിട്ട കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.
ബൈക്കില്‍ കറങ്ങി തിരുവനന്തപുരത്തെ തെക്കന്‍ പ്രദേശങ്ങളില്‍ സ്കൂള്‍, കോളേജ് കാമ്പസുകളില്‍ കഞ്ചാവ് വില്‍ക്കുന്ന നാലംഗ സംഘത്തെ മാരായമുട്ടം പോലീസ് പിടികൂടിയതും ഇക്കഴിഞ്ഞയാഴ്ചയാണ്. അമരവിള സ്വദേശികളായ മുഹമ്മദ് റാഫി, റിയാസ്, ഉണ്ടന്‍കോട് സ്വദേശി സനല്‍, ചാമ്പക്കുഴി സ്വദേശി ദീപു എന്നിവരാ ണ് പിടിയിലായത്. വില്‍പ്പന നടത്താന്‍ പാകത്തില്‍ തയാറാക്കിയ കഞ്ചാവ് പൊതികളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു.
ഒരു കിലോ കഞ്ചാവുമായി കീഴാറൂര്‍ സ്വദേശി രാജന്‍ അമരവിള എക്‌സൈസ് സംഘ ത്തിന്റെ പിടിയി ലായത് ഈ മാസം ആദ്യമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ ഥികള്‍ക്കും സമാന്തര വിദ്യാഭ്യാസ സ്ഥാപ നത്തിലെ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കാറു ള്ളതത്രെ. കുറ്റിച്ചല്‍ സ്വദേശിയായ പീരു എന്ന പീരുമുഹമ്മദിനെ ആര്യങ്കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതും ഈ മാസം ആദ്യ ആഴ്ചയിലാണ്. 50 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കലുണ്ടായിരുന്നു. അരക്കിലോ കഞ്ചാവുമായാണ് നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ സ്വദേശി രവിദാസ്, അസം സ്വദേശികളായ ജലാലുദ്ദീന്‍, ഹുസൈന്‍, ബംഗാള്‍ സ്വദേശി അല്‍മാന്‍ എന്നിവരാണ് പ്രതികള്‍. പ്ലാസ്റ്റിക് കവറുകളിലും പേപ്പറുകളിലുമായി സൂക്ഷിച്ച കഞ്ചാവും പോലീസ് കണ്ടെടുത്തു.
പൊതിയൊന്നിന് നൂറു രൂപയാണത്രെ നിരക്ക്. തൊട്ടടുത്ത ദിവസം നെടുമങ്ങാട് എക്‌സൈസ് സംഘമാണ് കഞ്ചാവു വില്‍പ്പനക്കാരനെ പിടികൂടിയത്. തിരുനല്‍വേലി സ്വദേശി തങ്കരാജിനെ പിടികൂടിയ എക്‌സൈസ് സംഘം 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 250 ഗ്രാം കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികളെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തതും ഈ മാസമാണ്. അറപ്പുര ഭാഗത്ത് രഹസ്യമായി താമസിച്ചിരുന്നവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നംഗ സംഘത്തെ കുടുക്കിയത് ചിറയിന്‍കീഴ് പോലീസാണ്. ശാര്‍ക്കര സ്വദേശികളായ ലിജോ, പ്രമോദ്, പ്രസാദ് എന്നിവരാണ് പിടിയിലായത്.
ഈ മാസം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസും എക്‌സൈസും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവയൊക്കെ. ഇവരെല്ലാം ചെറുകിട വില്‍പ്പക്കാരാണെന്ന് പോലീസും എക്‌സൈസും ഒരുപോലെ സമ്മതിക്കുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാ ക്കാറുണ്ട്. പക്ഷെ, ഇക്കാര്യം പിന്നീടൊ രിക്കലും അന്വേഷിക്കാറി ല്ലായെന്നുള്ളതാണ് വാസ്തവം. തമിഴ്‌നാട്, ആന്ധ്ര, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കേരളത്തില്‍ എത്തുന്നതെന്നാണ് പോലീസും എക്‌സൈസും നിസ്സംശയം ആവര്‍ത്തിക്കാറുള്ളത്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിക്കു ന്നതെന്നും അധികൃതര്‍ പറയുന്നു. വില്‍പ്പനക്കാരെ തൊണ്ടിസാധനങ്ങളോടെ പിടികൂടുന്ന അധികൃതര്‍ ഇത്തരം അനധികൃത കടത്തിനെ പ്രതിരോധിക്കാന്‍ എന്തുകൊണ്ട് അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നില്ലെന്നത് നാട്ടില്‍ പരക്കെയുയരുന്ന ചോദ്യമാണ്.
ഉറവിടങ്ങളെ കണ്ടെത്താന്‍ പോലീസും എക്‌സൈസുമൊന്നും മെനക്കെടാറില്ലെന്ന ആരോപണവും വ്യാപകം. വന്‍കിടക്കാരെ തൊടാന്‍ പോലും ശ്രമിക്കാത്തവരാണ് ചെറിയ കച്ചവടക്കാരെ വീണ്ടും വീണ്ടും വേട്ടയാടുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഈ വില്‍പ്പന കൊഴുക്കുന്നതെന്നും അധികൃതര്‍ വാദിക്കുന്നു. കഞ്ചാവ് മുതലായ ലഹരിപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന പ്രതികളെ ചോദ്യം ചെയ്താല്‍ കൂട്ടുപ്രതികളെക്കുറിച്ചും അറിയാനാകും. എവിടെയൊക്കെയാണ് വില്‍പ്പന നടത്തിയെന്നതും തെളിയും.
സ്കൂള്‍, കോളജ്, ഐടിഐ കാമ്പസുകളില്‍ കഞ്ചാവ് ഉപയോഗം സജീവമായുണ്ടെന്ന് പ്രത്യക്ഷത്തില്‍ വിശദീകരി ക്കുകയും എന്നാല്‍, അതിനെ പ്രതിരോധിക്കാന്‍ പരോക്ഷമായി ചെറുവിരല്‍ പോലും അനക്കാതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. യഥാര്‍ഥത്തില്‍ പോലീസും എക്‌സൈസും കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങുന്നത് തങ്ങളുടെ പ്രതിച്ഛായ നിലനിര്‍ത്താനാണെന്നും ആക്ഷേപമുണ്ട്. ഓരോ മാസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ കൃത്യമായി പരിശോധിച്ചാല്‍ ഇത്തരം ആക്ഷേപങ്ങള്‍ പൊള്ളയല്ലെന്ന് തോന്നുക സ്വാഭാവികം.