വിരുപ്പാക്ക സ്പിന്നിംഗ് മില്ലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു ; മന്ത്രി ഇടപെട്ട് പുനഃസ്ഥാപിച്ചു

moideenവടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനമായ തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിലെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ കമ്പനിയില്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.  മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടല്‍ ഊരിയ ഫീസ് ഉദ്യോഗസ്ഥര്‍ തിരിച്ചുകുത്തി.

എന്നാല്‍ ഒരു കോടിയിലേറെയുള്ള വൈദ്യുതി ബില്‍ കുടിശികയില്‍ വെറും അഞ്ചുലക്ഷം രൂപമാത്രമാണ് അടച്ചിട്ടുള്ളത്. ഇതിനിടയില്‍ 25000 സ്പിന്റിലുകള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 12,000 സ്പിന്റിലുകളാണ് ഉള്ളത്. ഇതില്‍ 7500 സ്പിന്റിലുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മെഷിനറികളുടെ പഴക്കത്തെ  പഴിചാരി കോടികള്‍ വിലവരുന്ന 20 മെഷീനുകളും മില്ലിന് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കറന്റ് ഉല്പാദിപ്പിച്ചിരുന്ന രണ്ട് ഭീമന്‍ ജനറേറ്ററുകളും അന്യസംസ്ഥാനത്തെ ഒരു കമ്പനിക്ക് 32 ലക്ഷം രൂപയ്ക്കാണ് വിറ്റത്.

മുപ്പത് വര്‍ഷം മുമ്പ് നല്ല രീതിയില്‍ ആരംഭിച്ച കമ്പനിക്ക് ഇപ്പോള്‍ താഴ് വീഴാവുന്ന അവസ്ഥയാണ്. പ്രതിമാസം 50 ലക്ഷം രൂപ നഷ്ടത്തിലാണ് മില്ലിന്റെ പ്രവര്‍ത്തനം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 600 ഓളം തൊഴിലാളികളാണ് കമ്പനിയില്‍ തൊഴിലെടുക്കുന്നത്. കമ്പനിക്ക് പൂട്ട് വീണാല്‍ ഈ തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലുമാകും.

എന്നാല്‍ സംസ്ഥാന സഹകരണ മന്ത്രി എ.സി. മൊയ്തീന്റെ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തൊഴിലാളികളും. ഈ അടുത്ത ദിവസങ്ങളില്‍ മന്ത്രി മില്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ പറയുന്നു.

Related posts