വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം; ഇരുപത്തിയൊന്നുകാരിയുള്‍പ്പെടെ ആറു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍

TCR-VANIBHAVAMതൃശൂര്‍: വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്ന ആറു സ്ത്രീകളെയും ഒരു പുരുഷനെയും ഷാഡോ പോലീസ് അറസ്റ്റുചെയ്തു.  കൊക്കാലെയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പോലീസ് എത്തുന്നതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച നടത്തിപ്പുകാരി വാടാനപ്പള്ളി സ്വദേശിനി കണ്ണോത്തുപറമ്പ് വീട്ടില്‍ സീമ(48)യെ കൊക്കാലെയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്.

കോട്ടയം സ്വദേശിനി ഷാമീല (27), പറപ്പൂര്‍ സ്വദേശിനി മീര (34), കോലഴി പൂവണി സ്വദേശിനി പ്രവീണ (28), വാടാനപ്പിള്ളി സ്വദേശിനി ഷെഹീന (21), എറണാകുളം സ്വദേശിനി നസീമ (29), കണ്ണൂര്‍ സ്വദേശി മാത്യു (53) എന്നിവരാണു പിടിയിലായത്. റെയ്ഡിനിടെ വീട്ടില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ച മൂന്നു സ്ത്രീകളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഒരു പുരുഷന്‍ ഓടിരക്ഷപ്പെട്ടു.

മൂന്നാഴ്ച മുമ്പാണു വാടാനപ്പള്ളി സ്വദേശിനി സീമയുടെ നേതൃത്വത്തിലുള്ള സംഘം ടെയ്‌ലറിംഗ് സെന്റര്‍ തുടങ്ങാനെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തിരുന്നത്. വീട്ടില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ വന്നുപോകുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണമാണു സംഘത്തെ കുടുക്കിയത്.മാസം 50,000 രൂപ വരെ വാടക നല്കുന്ന ഫഌറ്റുകളും വീടുകളുമാണു സംഘം പലപ്പോഴും വാടകയ്‌ക്കെടുത്തിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഒരു സ്ഥലത്ത് 25 ദിവസത്തില്‍ കൂടുതല്‍ തങ്ങാറില്ല. വാടകയ്‌ക്കെടുക്കുന്ന വീടിന്റെയും ഫഌറ്റിന്റെയും പിറകിലായി രക്ഷപ്പെടാനായി കോണി വയ്ക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ ഈസ്റ്റ് എസ്‌ഐ പി. ലാല്‍കുമാര്‍, ഷാഡോ പോലീസ് എസ്‌ഐമാരായ ഡേവീസ്, അന്‍സാര്‍, സീനിയര്‍ സിപിഒമാരായ സുവൃതകുമാര്‍, പി.എം. റാഫി, ഗോപാലകൃഷ്ണന്‍, ടി.വി. ജീവന്‍, പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്. ലികേഷ്, എഎസ്‌ഐ ജോസഫ്, സന്ധ്യ, ബിന്ദു എന്നിവരും ഉണ്ടായിരുന്നു.

Related posts