വേനല്‍മഴ:പാലോട്ട് പകര്‍ച്ചവ്യാധികള്‍ പടരുന്നു

tvm-dengueപാലോട് : കാലാവസ്ഥ വ്യതിയാനം മലയോരങ്ങളെ പകര്‍ച്ചവ്യാധികളുടെ പിടിയിലാക്കുന്നതായി പരാതി. വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ന്യൂമോണിയ, ചിക്കന്‍ പോക്‌സ് തുടങ്ങിയ വ്യാധികളാണ് ഗ്രാമങ്ങളില്‍ വ്യാപകമാ യിക്കൊണ്ടിരിക്കുന്നത്. കടുത്ത വേനലി നൊപ്പം മഴ പെയ്യുന്നതാണ് രോഗഭീഷണിക്ക് കാരണം.  2007ല്‍ ജില്ലയുടെ ആരോഗ്യമേഖലയെ പിടിച്ചു കുലുക്കിയ ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമോയെന്നാണ് ആശങ്ക. രോഗത്തിന്റെ കാഠിന്യത്തെ തുടര്‍ന്ന് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ കഴിയാത്ത നിരവധിയാളുകളുണ്ട് ഇപ്പോഴും മലയോര മേഖലയില്‍. നെടുമങ്ങാട് ജില്ലാശുപത്രിയിലും താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നതായി സൂചനയുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തത് രോഗികളെ നെട്ടോട്ടം ഓടിക്കുകയാണ്. ഡോക്ടര്‍മാരു ടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മരുന്നിന്റെയും കുറവാണ് ദുരിതം സൃഷ്ടിക്കുന്നത്. അപര്യാപ്തതകള്‍ കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.നെടുമങ്ങാട്ട് ത്രിവേണിയുടെ നീതി മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു വര്‍ഷത്തോ ളമായി. ഇതിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts