വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പരസ്യ പ്രചരണം നടത്തിയതിനെതുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ഓഫീസില്‍ റെയ്ഡ്

ktm-appപാലാ:   ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തെക്കേക്കരയിലുള്ള ആംആദ്മി പാര്‍ട്ടി ഓഫീസിലാണ് ജില്ലാ കലക്്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ പത്തംഗ തെരഞ്ഞെടുപ്പ് .സ്ക്വാഡാണ് പരിശോധന നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ സ്ക്വാഡ് പിടിച്ചെടുത്തു. ഓഫീസിനകത്തും പുറത്തും നിരവധി പോസ്റ്ററുകള്‍ പതിപ്പിക്കുകയും സൂക്ഷിക്കുകയും  ചെയ്തതായി സംഘത്തിന്  കണ്ടെത്താന്‍ സാധിച്ചു.

തെരഞ്ഞെടുപ്പ് സ്ക്വാഡ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം കോടതി നിര്‍ദ്ദേശ പ്രകാരമേ കേസെടുക്കുകയുള്ളുവെന്ന്  സംഭവ സ്്ഥലത്തെത്തിയ സിഐ ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ  ലഷ്യമിട്ട് വ്യക്തിഹത്യ നടത്തുന്ന രീതിയില്‍  പരസ്യ പ്രചരണം നടത്തിയതിനെതുടര്‍ന്ന് യുഡിഎഫ് ഇലക്ഷന്‍ ക മ്മിറ്റി കണ്‍വീനറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആംആദ്്മി പാര്‍ട്ടിയുടെ പ്രചരണ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഞായറാഴ്ച പൈകയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്(എം) പ്രവര്‍ത്തകരും ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. ഉടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നു.  യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ആംആദ്മി നിരന്തരം പോസ്റ്ററുകളള്‍  പ്രചരിക്കുന്നത്  കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കുമെന്നതിനാലാണ്  കര്‍ശന നടപടി എടുക്കാന്‍ തെരെഞ്ഞെടുപ്പ് സ്ക്വാഡ്  തീരുമാനിച്ചത്‌

Related posts