ശക്തമായ കാറ്റ്: നെയ്യാറ്റിന്‍കര താലൂക്കില്‍ തകര്‍ന്നടിഞ്ഞത് 35 ഓളം വീടുകള്‍

tvm-kattuഅമരവിള: കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടാകുന്ന ശക്തമായ കാറ്റിന്‍ 35 ലധികം വീടുകളുടെ പുറത്തേക്കാണ് മരങ്ങള്‍ കടപുഴകി വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത് .പലയിടങ്ങളിലും കെ എസ്ഇബി യുടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ് .  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരം മുറച്ചുമാറ്റാനായി മാത്രം നെയ്യാറ്റിന്‍കര അഗ്‌നി ശമനാ വിഭാഗത്തിലെത്തിയ പരാതികള്‍ ഇരുപതിന് മുകളിലാണ് പാറശാലയില്‍ എട്ടും പൂവ്വാറില്‍ അഞ്ചും കാട്ടാക്കടയില്‍ ആറും പരാതികള്‍ എത്തിയതായി അഗ്‌നി ശമനാ വിഭാഗം അറിയിച്ചു . ബാലരാമപുരം വില്ലേജ് ഓഫീസിന് മുകളില്‍ വീണ മരം അഗ്‌നിശമനാ വിഭാഗം ശ്രമകരമായാണ് മുറിച്ച് മാറ്റിയത്.

ഇന്നലെയും മരം മുറിച്ചുമാറ്റല്‍ തുടരുകയാണ് .നെല്ലിമൂട് ചുരുവിള വീട്ടില്‍ റസലിന്റെ വീട്ടിലേക്ക് മറിഞ്ഞ മരം ഇന്നലെ വൈകിയും മുറിച്ച് മാറ്റിയിട്ടില്ല . താലൂക്കിലെ ഏറ്റവും വലിയ അഗ്‌നിശമന യൂണിറ്റായ നെയ്യാറ്റിന്‍കരയില്‍ മരം മുറിച്ചുമാറ്റാനാളള ഓട്ടോമാറ്റിക് കട്ടിഗ് മെഷീന്‍ രണെ്ടണ്ണമാണുളളത് അതിനാല്‍ തന്നെ മരം മുറിച്ചുമാറ്റുന്നതിനും കാല താമസമുണ്ടാകുന്നു .കാറ്റടിച്ചപ്പോള്‍ തന്നെ നിലച്ച വൈദ്യുതി ബന്ധം പലയിടങ്ങളിലും ഇനിയും പുനസ്ഥാപിച്ചിട്ടില്ല . താലൂക്കിലെ റോഡുവക്കിലെ അപകടാവസ്ഥയിലുളള മരങ്ങള്‍ പലതും ഉടമസ്ഥര്‍ തന്നെ മുറിച്ച് മാറ്റുന്നുണ്ട് .

Related posts