സംസ്കരിച്ച മൃതദേഹം ആരുടെ ? പരവൂരില്‍ വെടിക്കെട്ട പകടത്തില്‍ മരിച്ചെന്നുകരുതി ആളുമാറി മൃതദേഹം സംസ്കരിച്ചു; മരിച്ചെന്നു കരുതിയയാള്‍ ജീവനോടെ ആശുപത്രിയില്‍

vediketuuവെഞ്ഞാറമൂട്: പരവൂരില്‍ വെടിക്കെട്ട പകടത്തില്‍ മരിച്ചെന്നുകരുതി ആളുമാറി മൃതദേഹം സംസ്കരിച്ചു; മരിച്ചെന്ന് കരുതിയയാള്‍ ആശുപത്രിയില്‍.  വെള്ളാണി ക്കല്‍ മാമ്മൂട്ടില്‍ കുന്നില്‍ വീട്ടില്‍ പ്രമോദ്(29) ജീവനോടെയുണ്ടെന്ന് കണ്ടെത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രി യിലായിരുന്നു അദ്ദേഹം.

പ്രമോദിന്റേതെന്നുപറഞ്ഞ് വീട്ടുവളപ്പില്‍ സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.വെടിക്കെട്ട് കരാറുകാര്‍ക്കൊപ്പം ശനിയാഴ്ചയാണ് പ്രമോദ് പരവൂരിലേക്ക് പോയത്. ദുരന്തവാര്‍ത്ത യറിഞ്ഞ ശേഷം വീട്ടുകാര്‍ക്ക് പ്രമോദുമായി ബന്ധപ്പെടാന്‍ കഴിയാത്ത  തുടര്‍ന്ന് ബന്ധുക്കള്‍ പ്രമോദിനെ അന്വേ ഷിച്ച് കൊല്ലത്തെ ആശു പത്രി യിലെ ത്തി ഇവിടെ മൃതദേഹങ്ങള്‍ നോക്കിയ ശേഷം അതിലൊന്ന് പ്രമോദി ന്റേതാ ണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. പല്ലില്‍ പൊട്ടലു ണ്ടായിരുന്ന പ്രമോദിനെ ആ അടയാളം വെച്ചാണ് ബന്ധുക്കള്‍ തിരിച്ചറി ഞ്ഞത്.

വൈകുന്നേരം മൂന്നിന് മൃതദേഹം പ്രമോദിന്റെ വീട്ടുവളപ്പില്‍ എത്തിച്ചു. വീടിനകത്ത് സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചായ്പില്‍ കട്ടിലിട്ടാണ് മൃതദേഹം പൊതുദര്‍ശനത്തിന്‌വെച്ചത്.തുടര്‍ന്ന് സംസ്കരിച്ചു. രാത്രി എട്ടായപ്പോള്‍ പ്രമോദ് മറ്റൊരാളുടെ ഫോണില്‍ വെള്ളാണിക്കല്‍ വീട്ടിലേക്ക് വിളിച്ചു. അതോടെ ദുരന്തവീട് അമ്പരപ്പിലും ആഹ്‌ളാദത്തിലുമായി. അപകടത്തില്‍ പരിക്കേറ്റ പ്രമോദിനെ അസീസിയാ മെഡിക്കല്‍ കോളജിലാണ് എത്തിച്ചിരുന്നത്.  സ്വന്തമായി ഫോണില്ലാ തിരുന്നതുകൊണ്ട് ആര്‍ക്കും പ്രമോദുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഏറെ വൈകിയിട്ടും ബന്ധുക്കള്‍ എത്താത്തതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടാണ് പ്രമോദിന്റെ ബന്ധുക്കളെ ഫോണ്‍ചെയ്തത്.

Related posts