സ്റ്റുഡന്റ് വീസ തട്ടിപ്പ്: അറസ്റ്റ് ചെയ്യപ്പെട്ട 21 പേരില്‍ 10 ഇന്ത്യന്‍ വംശജരും

visaവാഷിംഗ്ടണ്‍: ആയിരത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സ്റ്റുഡന്റ് വീസ തട്ടിപ്പു കേസില്‍ യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഏപ്രില്‍ അഞ്ചിനു അറസ്റ്റ് ചെയ്ത 21 പേരില്‍ പത്തു ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടുന്നു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍, വെര്‍ജിനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടനിലക്കാര്‍, റിക്രൂട്ടേഴ്‌സ്, എംപ്ലോയേഴ്‌സ് തുടങ്ങിയവരാണ് അറസ്റ്റിലായ 21 പേരും. ന്യൂജേഴ്‌സി കോളജില്‍ പണം നല്‍കി താമസിക്കുന്നതിനുള്ള സ്റ്റുഡന്റ് വീസ, വര്‍ക്കേഴ്‌സ് വീസ എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിനാണ് ഇവര്‍ അറസ്റ്റിലായതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് അധികൃതര്‍ വെളിപ്പെടുത്തി.

ന്യൂജേഴ്‌സി ക്രാന്‍ഫോര്‍ഡിലുള്ള നോര്‍ത്തേണ്‍ ന്യൂജേഴ്‌സി യൂണിവേഴ്‌സിറ്റിയാണ് തട്ടിപ്പിന്റെ സിരാകേന്ദ്രം. കരിക്കുലമോ, അധ്യാപകരോ, ക്ലാസുകളോ, യാതൊരു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഈ യുണിവേഴ്‌സിറ്റിയുടെ പേരില്‍ തട്ടിപ്പിനിരയായവര്‍ ഭൂരിപക്ഷവും ഇന്ത്യാ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

സാമ്പത്തിക ലഭത്തിന് അമേരിക്കന്‍ ഇമിഗ്രേഷന്‍ സിസ്റ്റം ചൂക്ഷണം ചെയ്യുവാന്‍ ശ്രമിച്ച ഇടനിലക്കാരേയും റിക്രൂട്ടേഴ്‌സിനേയും എബിഐയുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ അറസ്റ്റു ചെയ്യുവാന്‍ കഴിഞ്ഞതായി യുഎസ് അറ്റോര്‍ണി പോള്‍ ജെ. ഫിഷ്മാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts