തിരുവനന്തപുരം: പകൽതാപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലായി. പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിലെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40.2 ഡിഗ്രി സെൽഷസാണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. എന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 42 ഡിഗ്രി സെൽഷസാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിലാണ് 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതുൾപ്പെടെ സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ പകൽതാപനില 41 ഡിഗ്രിക്കു മുകളിലെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ അടയ്ക്കാപൂത്തൂർ, കൊല്ലങ്കോട്, മലന്പുഴ, മംഗലം ഡാം, മങ്കര, ഒറ്റപ്പാലം എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, മലപ്പുറം ജില്ലയിലെ നിലന്പൂർ, തൃശൂർ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളിലും ഇന്നലെ പകൽച്ചൂട് 41 ഡിഗ്രിക്കു മുകളിലെത്തി. പാലക്കാടിനു…
Read MoreDay: April 11, 2024
ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ച് യാത്രയാകുന്നു; ‘ഗാന്ധിമതി ബാലൻ’ മലയാളികൾക്ക് സമ്മാനിച്ചത് സുവർണ ചലച്ചിത്രങ്ങൾ
തിരുവനന്തപുരം: അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത ഗാന്ധിമതി ബാലൻ എന്ന ചലച്ചിത്ര നിർമാതാവ് മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ചാണ് യാത്രയാവുന്നത്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയുടെ പേരായിരുന്നു. അമ്മയ്ക്ക് ആ പേര് നല്‍കിയത് മഹാത്മാ ഗാന്ധിയായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി മകൻ വളർത്തിയെടുത്തു. ആ മകനിൽനിന്ന് മലയാള കരയിൽ പിറന്നുവീണത് 30ലധികം ക്ലാസിക് ചലച്ചിത്രങ്ങൾ. മലയാളത്തിന്റെ അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ ചെയ്തത്. ഒരുമിച്ച് ഒരുമുറിയിൽ കിടന്നുറങ്ങി. എന്തിനും ഏതിനും പത്മരാജനൊപ്പം ബാലനുണ്ടായിരുന്നു. ബാലനും പത്മരാജനും സന്തതസഹചാരികളായി. പദ്മരാജന്റെ ആകസ്മിക മരണം ബാലനെ വല്ലാതെ തളർത്തി. സിനിമാ മേഖലയിൽനിന്നു പിൻവാങ്ങാൻ അതും ഒരു കാരണമായി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച്…
Read Moreവിഷുവിനു ശേഷം അങ്കം മുറുകും; ദേശീയ നേതാക്കൾ കളത്തിലിറങ്ങുന്നതോടെ പ്രചാരണം കൊഴുക്കും
തിരുവനന്തപുരം: വിഷുവിനു ശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കും. ദേശീയ നേതാക്കൾ ഉൾപ്പെടെ കളത്തിലിറങ്ങുന്നതോടെ പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതലായി കേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിനെത്തും. ഈ വർഷം പ്രധാനമന്ത്രി ഇതിനോടകം അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദർശന പരിപാടി പല തവണയായി മാറ്റിവയ്ക്കുകയാണ്. കോണ്‍ഗ്രസിനായി രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനെത്തും. ഇവരുടെ പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഇനിയും തയാറായിട്ടില്ല. ഇടതുമുന്നണിക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ എത്തും. വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേധാവിത്വം നേടാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിൽ ഊന്നിനിന്നു…
Read Moreസ്ഫോടനത്തിന് പിന്നില്‍ സിപിഎം അല്ല, ആയുധമുണ്ടാക്കാന്‍ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല; എം.വി. ഗോവിന്ദന്
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഎമ്മിന് വേണ്ടി ആയുധമുണ്ടാക്കാന്‍ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു. സംഘടനയുമായി ബന്ധമുള്ള ആരെങ്കിലും ബോംബ് നിര്‍മാണത്തിന്റെ ഭാഗമായിട്ടുണ്ടോ എന്ന് ഡിവൈഎഫ്ഐ പരിശോധിക്കട്ടെ. ഒരാളും പാര്‍ട്ടിയുടെ അറിവോടെ അതിന് മുതിരേണ്ട. ബോംബ് നിര്‍മാണക്കേസില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കട്ടെയെന്നും ഗോവിന്ദന് പറഞ്ഞു. അതേസമയം പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും കേസിലെ മറ്റൊരു പ്രതിയായ ഷബില്‍ ലാലും ചേര്‍ന്നാണ് ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിയത്. ബോംബ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Read More