വല്ലാത്ത ചതിയിത്… ലാഭക്കൊതിയിൽ അധ്യാപികയെ വീഴ്ത്തി തട്ടിയെടുത്തത് 27 ലക്ഷവും 21 പവനും; ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചു പറ്റി അധ്യാപികയെ ചതിച്ചത് പൂർവ വിദ്യാർഥി

മലപ്പുറം: അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയെടുത്തത് പൂർവ വിദ്യാർഥി. മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസി (51) നെ അറസ്റ്റ് ചെയ്ത് പോലീസ്.

1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ സമീപിച്ചത്.

ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ വിശ്വാസം പിടിച്ചു പറ്റിയ പ്രതി, പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.

Related posts

Leave a Comment