കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും…
Read MoreCategory: Kannur
ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്തു കോൺഗ്രസ് നേതാവും കുടുംബവും സിപിഎമ്മിൽ ചേർന്നു; ചുവപ്പുമാലയിട്ട് സ്വീകരണം
തളിപ്പറമ്പ്: കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാനെത്തിയ കോൺഗ്രസ് നേതാവിനും കുടുംബത്തിനും സ്വീകരണം നൽകി. ഐഎൻടിയുസി തളിപ്പമ്പ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ പുളിമ്പറമ്പിലെ കെ.എ. സണ്ണി, ഭാര്യ റോസ് ലീന, മകൾ റിജി സണ്ണി, മകളുടെ ഭർത്താവ് അനീഷ് എന്നിവർക്കാണ് സിപിഎം പ്രവർത്തകർ സ്വീകരണം നൽകിയത്. പുളിമ്പറമ്പ് വാർഡ് ബൂത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ.എ. സണ്ണി കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്താണ് സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്. പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാലയിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് സണ്ണിയേയും കുടുംബത്തെയും ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു.വി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; പുതിയങ്ങാടി സിഎച്ച് ലൈബ്രറിക്കു നേരെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
പുതിയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദിനു സമീപമുള്ള സി.എച്ച് ലൈബ്രറിക്കു നേരെ ആക്രമണം. ലൈബ്രറി അടിച്ചു തകർത്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. 12 ാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പുതിയങ്ങാടി സ്വദേശികളായ ജാഫർ സലാഹ്, ആഷിഖ്, നൗഷാദ്, റംഷിദ് തുടങ്ങിയ അഞ്ചംഗം സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കാണിച്ച് മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സംഘം അതിക്രമിച്ച് ഓഫീസിൽ കടക്കുകയും അസഭ്യം പറയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നു പറയുന്നു. പുതിയങ്ങാടിയിലെ സി.എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിലരെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.
Read Moreപ്രകൃതിവിരുദ്ധപീഡനത്തിന്റെ വലക്കണ്ണികൾ കണ്ടു നടുങ്ങി കാസർഗോഡ്; അറസ്റ്റിലായവരുടെ എണ്ണം പത്ത്
ചെറുവത്തൂർ: സ്വവർഗലൈംഗിക താത്പര്യമുള്ള പുരുഷന്മാർ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളുടെ പട്ടിക കണ്ട് നടുങ്ങി കാസർഗോഡ് ജില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, റെയിൽവേ ഉദ്യോഗസ്ഥനായ ഫുട്ബോൾ പരിശീലകൻ, മുസ്ലിംലീഗ് നേതാവ്, സിപിഎം നേതാവിന്റെ അടുത്ത ബന്ധു എന്നുതുടങ്ങി തികച്ചും സാധാരണക്കാരായ ആളുകൾ വരെ പ്രതിപ്പട്ടികയിലുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ പൊതുവേ അകറ്റിനിർത്തുന്ന തരത്തിലുള്ള ഇത്തരം ഡേറ്റിംഗ് ആപ്പുകളും ഭിന്നലൈംഗിക താത്പര്യവും ഇവർക്കെല്ലാമുണ്ടായിരുന്നുവെന്ന അറിവ് തന്നെ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും പറയുന്നു.പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ കോറോത്തെ സി.ഗിരീഷിനെ (47) ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പീഡനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശിയായ വി.കെ.സൈനുദ്ദീന്‍(52), റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോള്‍ പരിശീലകനുമായ പിലിക്കോട്ടെ…
Read Moreസ്കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി രണ്ടു ലക്ഷം കവർന്ന സംഭവം: ഒളിവിൽപ്പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതം
പയ്യന്നൂര്‍: പയ്യന്നൂര്‍ അമ്പലം – തെരു റോഡിലെ ഇടറോഡില്‍ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞു നിര്‍ത്തി 2,05,400 രൂപ കവര്‍ന്ന സംഭവത്തില്‍ 99,000 രൂപകൂടി കണ്ടെടുത്ത് പോലീസ്. ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി ഏഴരയോടെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം തന്നെ ആക്രമിച്ചതായുള്ള ഗ്യാസ് ഏജന്‍സി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ. രാമകൃഷ്ണന്റെ (59) പരാതിയില്‍ പോലീസ് ഇന്നലെ തളിപ്പറമ്പ് പട്ടുവം സ്വദേശിയായ മുഹമ്മദ് അജ്മല്‍(23), മന്നയിലെ മുഹമ്മദ് റുഫൈല്‍ (21), മുണ്ടേരി മുയ്യം സ്വദേശി മുഹമ്മദ് റിസ്വാന്(18) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിലൊരാളുടെ വീട്ടില്‍നിന്നാണ് അന്വേഷകസംഘം 99,000 രൂപ കണ്ടെടുത്തത്. പ്രതിയുടെ അമ്മയാണ് വീട്ടില്‍ പണം കണ്ടതായ വിവരം പോലീസിനെ അറിയിച്ചത്. ഇതേത്തുടര്ന്നെത്തിയ പോലീസ് പണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് പോലീസിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായത്. പിടികൂടിയ പ്രതികളുടെ കൈയില്‍ മുപ്പത്തൊന്നായിരത്തോളം രൂപ മാത്രമാണുണ്ടായിരുന്നത്…
Read Moreനാദാപുരത്ത് വീണ്ടും തെരുവുനായ ആക്രമണം: ആറു പേര്‍ക്കു കൂടി കടിയേറ്റു; പരിക്കേറ്റവരിൽ 75കാരനും
നാദാപുരം: വാണിമേലിലും വളയത്തും ഭീകരന്തരീക്ഷം സൃഷ്ടിച്ച് 13 പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച്ച പകലുമായി ആറു പേരെ കൂടി കടിച്ചു പരിക്കേല്‍പ്പിച്ചു. വളയം പഞ്ചായത്തില്‍ ഞായറാഴ്ച്ച രാത്രിയിലും നരിപ്പറ്റ പഞ്ചായത്തിലെ പുഞ്ചിരിമുക്കിലും നാദാപുരം പഞ്ചായത്തിലെ ചെടിയാക്കണ്ടി മുക്കിലും നായ ആളുകളെ ആക്രമിച്ചത്.രാത്രി വളയം പഞ്ചായത്തിലെ തലപ്പൊയിലിലും സമീപപ്രദേശമായ തീക്കുനിയിലും മൂന്നുപേരെ നായ അക്രമിച്ചു. വളയം തീക്കുനി ചപ്പാരത്തം കണ്ടിയില്‍ സുധീഷ് (45), തലപ്പൊയില്‍ നാണു (72) എന്നിവരെയും മറ്റൊരാളെയുമാണ് നായ കടിച്ചത്. കാലിന് സാരമായി പരിക്കേറ്റ നാണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് നരിപ്പറ്റയിലും വാണിമേല്‍ പാലത്തിന് സമീപവും തെരുവന്‍ പറമ്പിലും നായ ആക്രമണം നടത്തിയത്. നരിപ്പറ്റയിലെ മീത്തലെ കത്രോള് മൊയ്തു (60), രാജസ്ഥാന് സ്വദേശി മാര്‍ബിള്‍ തൊഴിലാളി സഹബൂഖ് (21), തെരുവന്‍ പറമ്പിലെ അഷ്റഫ് എന്നിവരെയാണ് അക്രമിച്ചത്. മൂന്ന്…
Read Moreവാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമിന്റെ (30) മൃതദേഹമാണ് ഇന്ന് രാവിലെ കിളിയന്തറ 32-ാംമൈലിന് സമീപം ബാരാപോൾ പുഴയിൽ ഇരിട്ടി പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് റഹീം പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയായ റഹീം കർണാടകയിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറിലാണ് എത്തിയത്. വാഹന പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചതിനെ തുടർന്ന് കാർ നിർത്തിയപ്പോൾ ഫോൺ വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ പ്രതി ചെക്ക്പോസ്റ്റിന്റെ വശത്തൂടെ പുഴയിലേക്കു ചാടുകയായിരുന്നു. വെള്ളിയാഴ്ച മുതൽ റഹീമിനായി തെരച്ചിൽ നടത്തി വരികയായിരുന്നു.
Read Moreപ്രതികൾക്ക് സ്വീകരണം നല്കിയ സിപിഎമ്മിന് മറുപടിയുമായി സി. സദാനന്ദൻ
കണ്ണൂർ: താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും എസ്എഫ്ഐയുടെ അക്രമണോത്സുക അസഹിഷ്ണതയും ജനാധിപത്യവിരുദ്ധതയും സ്വന്തം അനുഭവത്തിൽ ബോധ്യപ്പെട്ടതോടെയാണ് എസ്എഫ്ഐ ബന്ധം വിട്ടതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാജ്യസഭാഗവുമായ സി. സദാനന്ദൻ. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പെരിഞ്ചേരി എന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ എസ്എഫ്ഐ കളിച്ച് വളർന്നയാളാണ് താൻ. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. എസ്എഫ്ഐയുടെ അക്രമണോത്സുകതയും അസഹിഷ്ണതയും ജനാധിപത്യ വിരുദ്ധതയും കമ്യൂണിസ്റ്റ് ചിന്തയോട് മടുപ്പ് തോന്നിപ്പിച്ചു. സ്വന്തം അനുഭവത്തിൽ അത് ബോധ്യപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതോടെ രണ്ടു വർഷത്തെ ശ്രമഫലമായി ഡിഗ്രി അവസാന വർഷമാണ് ഇതിൽ നിന്നു മുക്തനായി സംഘശാഖയിൽ എത്തുന്നത്. സംഘത്തിലെത്താൻ നിമിത്തങ്ങളായ നിരവധി ഘടകങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ കാലുകൾ വെട്ടിമാറ്റിയ അക്രമികളെ കെ.കെ. ശൈലജ എംഎൽഎ, പി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുകയാണ്. അതേസമയം…
Read Moreകരാറുകാരന് മൂന്നാംനിലയില്‍നിന്നു ചവിട്ടി താഴെയിട്ട കെട്ടിട ഉടമ മരിച്ചു; ചികിത്സയിലിരിക്കെ അന്ത്യം; കൊലപാതകത്തിന് കേസെടുക്കുമെന്ന് പോലീസ്
കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു കരാറുകാരന് ചവിട്ടി താഴെയിട്ടെന്ന പരാതിയില്‍ ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയ് ജോസഫാണ് (48) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30 ഓടെയാണ് മരിച്ചത്. സംഭവത്തില്‍ കരാറുകാരന് പുല്ലൂരിലെ നരേന്ദ്രനെതിരേ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റമാകുമെന്നു പോലീസ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം. മാവുങ്കാല്‍ മൂലക്കണ്ടത്തെ കെട്ടിടത്തില്‍ നിന്നു വീണാണു റോയിക്ക് പരിക്കേൽക്കുന്നത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലേക്കു കൊണ്ടുപോവുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ തമ്മില്‍ തര്ക്കമുണ്ടായിരുന്നതായായും കെട്ടിടത്തിനു മുകളില്‍ നിന്നും കരാറുകാരന് തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നെന്നും ഭാര്യയോടും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു.
Read Moreപുഴയിൽ ചാടി യുവതിയും കുഞ്ഞും മരിച്ച സംഭവം; പോലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം
പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ച റീമയുടെ കുടുംബം പഴയങ്ങാടി പോലീസിനെതിരെ രംഗത്ത്. വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതിൽ തികഞ്ഞ അലംഭാവമാണ് പോലീസ് കാണിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. റീമയും കുഞ്ഞും പുഴയിൽ ചാടി മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ ആത്മഹത്യാക്കുറിപ്പും ഭർത്താവുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തത് മാത്രമല്ലാതെ പ്രതികളെ പിടികൂടുന്നതിൽപഴയങ്ങാടി പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് റീമയുടെ പിതാവ് കെ. മോഹനൻ പറഞ്ഞു. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.സിഐ കേസിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖം തിരിക്കുകയാണെന്നും ഫോൺ വിളിച്ചാൽ…
Read More