ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കേരളം ലോകത്തിനുതന്നെ മാതൃകയായെന്ന് കെ.കെ. ശൈലജ

മട്ടന്നൂർ: കേരളത്തിൽ പട്ടിണിയിൽ നിന്ന് ജനങ്ങളെ മുക്തരാക്കാനായെന്ന് കെ.കെ. ശൈലജ എംഎൽഎ. 1957നുശേഷം കേരളത്തിൽ ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെയാണ് കേരളം ലോകത്തിനുതന്നെ മാതൃകയാകുംവിധം വളർന്നതെന്നും എംഎൽഎ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് ‘തളിരണിയും തില്ലങ്കേരി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ പാറയിലും സംസ്ഥാനതല വികസന റിപ്പോര്‍ട്ട് റിസോഴ്‌സ് പേഴ്‌സണ്‍ എം. ബാബുരാജും അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും എംഎല്‍എ ആദരിച്ചു. ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്‌സര്‍വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന അഭിപ്രായം വികസന സദസിൽ ഉയർന്നു. പന്നി, കുരങ്ങ് ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ നഗരം സൗന്ദര്യവല്‍ക്കരണമെന്നും പൊതുപരിപാടികള്‍ നടത്താനായി…

Read More

കണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പോത്തുകുണ്ട് സ്വദേശി അറസ്റ്റിൽ

നടുവിൽ: കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി. പ്രജുലിന്‍റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ മിഥിലാജിനെ (26) കുടിയാന്മല സിഐ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. രാത്രിയിൽ കുളത്തിനടുത്തുവച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്കു തള്ളിയിടുകയുമായിരുന്നു. കഴിഞ്ഞ മാസം 25 നാണ് നടുവിൽ എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്‍റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പ്രജുലിനെ കാണാതായതിനെ തുടർന്ന്…

Read More

സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്‍റെ  ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

ഇരിട്ടി: ബംഗളുരുവിൽ നിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്‍റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. ഇരിട്ടിയിൽ യാത്രക്കാരെ ഇറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ബിജു, കണ്ടക്ടർ മാത്യു ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ബസിൽ 22 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ബസ് റോഡ് വിട്ട് മണ്ണിലൂടെ തെന്നിമാറി പാലത്തിന്‍റെ വലതു ഭാഗത്തെ വലിയ കരിങ്കൽ തൂണിൽ പിൻഭാഗം തട്ടുകയായിരുന്നു. പിന്നീട് പാലത്തിന്‍റെ ഇടതുവശത്തെ ഇരുമ്പ് ചട്ടക്കൂടിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. ബസ് പാലത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ 20 മീറ്ററിനുള്ളിലാണ് അപകടം.…

Read More

പുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി;  മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു

പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്. 25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി. ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.

Read More

ചങ്ങനാശേരിയിൽ പ്രീമിയം ബസുകളെത്തി;  കണ്ണൂര്‍ യാത്ര ഇനി “സൂപ്പര്‍ ഫാസ്റ്റ്”; യാത്രക്കൂലി വര്‍ധിക്കും

ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക‌്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…

Read More

കൂത്തുപറമ്പ് നീർവേലിയിൽ‌ സിപിഎമ്മിന്‍റെ രക്തസാക്ഷി സ്തൂപം തകർത്ത് കരി ഓയിൽ ഒഴിച്ച നിലയിൽ

കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം സ്ഥാപിച്ച രക്തസാക്ഷി സ്തൂപത്തിന്‍റെ ഒരു ഭാഗം ഇടിച്ച് തകർത്ത് കരി ഓയിൽ ഒഴിച്ചു. നീർവേലി-ആയിത്തറി റോഡരികിൽ സ്ഥാപിച്ച യു.കെ. കുഞ്ഞിരാമൻ രക്ത സാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് അക്രമം നടന്നത്. സമീപത്തെ സിപിഎം കൊടിമരവും പതാകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Read More

ന്യൂ മാഹി ഇരട്ടക്കൊലപാതകം: കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ കൊടി സുനി ഉൾപ്പെട മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസാണ് 14 പ്രതികളെയും വെറുതെ വിട്ടത്. പള്ളൂർ മാഹി കൊയ്യോട് തെരുവിലെ സുഷി നിവാസിൽ ടി. സുജിത്ത് (37), ചൊക്ലി നെടുന്പ്രം മീത്തലെ ചാലിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (41), ചാലക്കര നാലുതറ മൻഡുപറന്പത്ത് കോളനിയിൽ ടി.കെ. സുനിൽകുമാർ (44), ചൊക്ലി ഓറിയന്‍റൽ സ്കൂളിനു സമീപത്തെ പറന്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (40), പള്ളൂർ സെന്‍റ് തെരേസാസ് സ്കൂളിനു സമീപം ഷമിൽ നിവാസിൽ ടി.പി. ഷമിൽ (38), ചൊക്ലി കവിയൂർ…

Read More

സാമ്പത്തിക തർക്കം കൈയാങ്കളിയിലേക്ക്; കാസർഗോട്ട് യുവാവിന്‍റെ കഴുത്തിൽ കത്തികുത്തിയിറക്കി

കാസർഗോഡ്: കാസർഗോഡ് സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Read More

മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; ബ്ലേഡ് മാഫിയയുടെ ഭീഷണിയോ..?

കാസർഗോഡ്: അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. മഞ്ചേശ്വരം കടമ്പാറിലെ പെയിന്‍റിംഗ് ജോലി ചെയ്യുന്ന അജിത്ത് (30), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്നു പുലര്‍ച്ചെയാണ് മംഗളുരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. വോർക്കാടി ബേക്കറി ജംഗ്ഷനിലെ സെന്‍റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കന്നഡ മീഡിയം വിഭാഗത്തിലെ അധ്യാപികയാണ് ശ്വേത.അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു.തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. മോനെ കുറച്ച് നേരം നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരും കളനാശിനി കഴിക്കുകയായിരുന്നു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം. അജിത്ത് ചില സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പലിശക്ക് പണം…

Read More

ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിധി നാളെ; കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി

തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസ് നാളെ വിധി പറയും. വിധി പറയുമ്പോൾ കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി വാക്കാൽ ഉത്തരവിട്ടു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടയിലാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഇക്കാര്യം പറഞ്ഞത്. വിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കും. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളും 10 മുതൽ 14 വരെയുള്ള പ്രതികളുമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചിട്ടുള്ളത്. ഇവരിൽ 10, 12 പ്രതികൾ മരണപ്പെട്ടു. ഏഴ്, എട്ട് പ്രതികൾ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചുവെന്നും ഒന്പത്, 15, 16 പ്രതികൾ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങൾ മുമ്പ്…

Read More