കണ്ണൂർ: വാഹനാപകടത്തിൽ ജീവന്റെ തുടിപ്പ് അവസാനിക്കും മുമ്പ് മരണാനന്തര അവയവദാനം നടത്തി അർജുൻ (23) യാത്രയായി. ചെങ്ങളായി വളക്കൈ മാടത്താനി കുന്നിലെ ഗണേശൻ – തങ്കമണി ദമ്പതികളുടെ മകൻ അർജുൻ ഇനി പ്രിയപ്പെട്ടവരുടെ ഓർമകളിൽ മാത്രമല്ല പകുത്ത് നൽകിയ അവയവങ്ങളിലൂടെ പല മനുഷ്യരിലും ജീവിക്കും. ഹൃദയവും കരളുമടക്കം അർജുന്റെ നാല് അവയവങ്ങളാണ് മാറ്റുള്ളവരിൽ മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷക മരണം സംഭവിച്ച അർജുന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 28ന് രാത്രി ഒന്നോടെ വളക്കൈ പാലത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. അർജുൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിക്കുകയായിരുന്നു.അപകടശേഷം നിർത്താതെ പോയ പിക്കപ്പ് വാഹനത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ അർജുനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ജുന്റെ ഹൃദയം ഇന്ന്…
Read MoreCategory: Kannur
ബൈക്കിൽ പോകവെ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read Moreസിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദി പാർട്ടി നേതൃത്വം: വി. കുഞ്ഞികൃഷ്ണന്
കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെയും പ്രതിസന്ധിയുടെയും പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് പയ്യന്നൂരിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ സിപിഎം പ്രവർത്തകൻ വി. കുഞ്ഞികൃഷ്ണന് എംഎൽഎ. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചാല്‍ പിന്നെ ആരാണ് ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. സംഘടനാതലത്തില്‍ നേരത്തെ തന്നെ ഈ അഭിപ്രായം പറയുന്ന വലിയ വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ അഭിപ്രായങ്ങളൊന്നും മാനിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ല. ആരോപണവുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അണികള്‍ ഏറ്റെടുത്തു. അതുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണമായും പാർട്ടി നേതൃത്വത്തിന് മാത്രമാണ്. ഇതുവരെ ഒരു ആള്‍ക്കൂട്ട രൂപത്തിലായിരുന്നു തന്റെ കൂടെയുള്ളവരുടെ പ്രവര്‍ത്തനം.സംഘടിത രൂപം വേണമെന്നുള്ള അഭിപ്രായം പല ആളുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു…
Read Moreവീടിന്റെ മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് വീട്ടമ്മ
കൂത്തുപറമ്പ്: വീടിന്റെ മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് പിഡബ്ല്യുഡി കോൺട്രാക്ടറായ വീട്ടമ്മ. കൈതേരി വട്ടപ്പാറ കമാൽ മുക്കിലെ സതി വണ്ടിച്ചാലിനാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് മികച്ച വിളവ് ലഭിച്ചത്. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തത്. അറുപതോളം വീപ്പകളിലായി രണ്ട് ഇനത്തിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ടാണ് കൃഷി ചെയ്തത്.വിവിധതരം ഫല വർഗങ്ങളും പച്ചക്കറികളും സതി ടെറസിലും വീട്ട് മുറ്റത്തുമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.കെ. വിപിൻ അധ്യക്ഷത വഹിച്ചു. ഒ.ടി. രശ്മി, കെ.എൻ. ഗോപി, കെ. ഷബീന, കെ. അഖില, സി. പ്രീത, കെ. ഷീന, എം. സമിത്ത്, കെ. വിജേഷ്, ആർ. സന്തോഷകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Read Moreകളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി യുവാവ് മാതൃകയായി
മട്ടന്നൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി യുവാവ് മാതൃകയായി. കളറോഡ് സ്വദേശി എംപി. മുഹമ്മദ് ഷാനിദിനാണ് കഴിഞ്ഞ ദിവസം വെളിയമ്പ്ര പഴശി ഡാം പരിസരത്ത് നിന്ന് കൈ ചെയിൻ കളഞ്ഞു കിട്ടിയത്. യുവാവ് സ്വർണാഭരണം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പടിയൂർ സ്വദേശി ശ്രീകേഷിന്റെ ഭാര്യയുടെ കൈ ചെയിനാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. മട്ടന്നൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് പോകന്നതിനിടെയാണ് സ്വർണാഭരണം നഷ്ടമായത്. മട്ടന്നൂർ സ്റ്റേഷനിൽ എത്തിയ ഉടമസ്ഥയ്ക്ക് എസ്ഐ സി. പ്രദീപ് കൈ ചെയിൻ കൈമാറി.
Read Moreഅഭിഭാഷകയെ ആക്രമിച്ച കേസ്: കസ്റ്റഡിയിലെടുത്ത പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു
തലശേരി: കുടുംബ കോടതി കൗൺസിലിംഗ് കേസിന് ഹാജരാവാനെത്തിയ അഭിഭാഷകയെ കാത്തിരിപ്പ് മുറിയിൽ നിന്ന് അക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അധ്യാപകനെ പോലീസ് നോട്ടിസ് നൽകി വിട്ടയച്ചു. തിരുവനന്തപുരം മുട്ടക്കട സ്വദേശിനിയായ പി.വി. സോണിയെ (55) ആക്രമിച്ചു പരിക്കേൽപിച്ച കേസിലെ പ്രതിയായ വിളക്കോട്ടൂർ കീഴാലി പൊയിൽ വീട്ടിൽ കെ.പി. ദിവാകരനെയാണ് ( 53 ) നോട്ടീസ് നൽകി പോലീസ് വിട്ടയച്ചത്. അഭിഭാഷകയുടെ പരാതിയിൽ 126 ( 2 ), 115 (2), 118(1),296 (b), 351 (2) വകുപ്പുകളിലാണ് അധ്യാപകനെതിരേ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. ഭാര്യയുമായി പിണങ്ങി വേറിട്ട് കഴിയുന്ന ദിവാകരനെതിരെ തലശേരി കുടുംബക്കോടതിയിൽ വിവാഹ മോചനത്തിനും ജീവനാംശത്തിനും കേസുണ്ട്. കേസിൽ എതിർ കക്ഷിയായ ദിവാകരന്റെ ഭാര്യക്ക് വേണ്ടി അഡ്വ. സോണിയാണ് ഹാജരാവുന്നത്. കുടുംബക്കോടതിയിലെ കേസുകൾ ഒത്തുതീർക്കാൻ സോണി തടസം നിൽക്കുന്നതായി ആരോപിച്ചാണ് കൗൺസിലിംഗിനെത്തിയ ദിവാകരൻ അഭിഭാഷകയെ ആക്രമിച്ചത്.…
Read Moreപേരാവൂർ ഇനി മന്ത്രി മണ്ഡലം: കെ.പി. നൂറുദ്ദീന്‍ ശേഷം സണ്ണി ജോസഫിലൂടെ പേരാവൂരിന് ലഭിച്ചത് വീണ്ടുമൊരു മന്ത്രിയെ
കെ.പി. നൂറുദ്ദീന്‍ ശേഷം സണ്ണി ജോസഫിലൂടെ പേരാവൂരിന് ലഭിച്ചത് വീണ്ടുമൊരു മന്ത്രിയെ. കഴിഞ്ഞ മൂന്നു തവണയും സണ്ണി ജോസഫ് എംഎൽഎ മാത്രമായിരുന്നെങ്കിൽ നാലാം തവണ വിജയിച്ച ശേഷം മന്ത്രിയായാണ് മണ്ഡലത്തിൽ തിരിച്ചെത്തുന്നത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലായിരുന്നു ഇത്തവണത്തെ മത്സരം. കെ. സുധാകരന്റെ പിൻഗാമിയായി കഴിഞ്ഞ വർഷം മേയ് എട്ടിനാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റത്. കെപിസിസി പ്രസിഡന്റായിഒരു വർഷം പിന്നിടുന്പോഴാണ് സണ്ണി ജോസഫിനെ തേടി മന്ത്രിസ്ഥാനവുമെത്തിയത്. കണ്ണൂർ ജില്ലയ്ക്കുള്ള ഏക മന്ത്രിയാണ് സണ്ണി ജോസഫ്. കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് മാറ്റി പേരാവൂരിൽ സിപിഎം മത്സരിപ്പിച്ചതോടെ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. രണ്ട് ജനകീയ എംഎൽഎമാർ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു ഇത്തവണ പേരാവൂരിൽ നടന്നത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കഴിഞ്ഞ നിയമസഭയിൽ പബ്ലിക്ക്…
Read Moreപിണറായി ശൈലി തിരിച്ചടിയായി: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ബേബിക്കും പിണറായിക്കുമെതിരേ വിമർശനം
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ മേൽ മാത്രം ചുമത്തേണ്ടെന്നും എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമുള്ള ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന വരെ വിമർശന വിധേയമായി. കൂട്ടായ ഉത്തരവാദിത്വം പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാവർക്കുമുണ്ടെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിൽ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശൈലി പ്രധാന കാരണമായെന്നായിരുന്നു വിമർശനം. ഇത്തരത്തിലുള്ള ശൈലി തിരുത്തിയേ മതിയാകൂ എന്നും നിർദേശമുയർന്നു. പരാജയപ്പെടുമ്പോൾ എല്ലാക്കാലത്തും ‘ഞങ്ങൾ പരിശോധിച്ചു വരികയാണ്, പഠിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്തും’ തുടങ്ങിയ പ്രസ്താവനകളിൽ കാര്യമില്ല. വോട്ടുകളുടെ കണക്കുനിരത്തി പാർട്ടിയുടെ അടിത്തറ ശക്തമാണ് എന്നൊക്കെ പറയുന്ന പതിവുരീതിക്കു പകരം വസ്തുതകൾ വസ്തുതകളായി കാണാന്‍ തയാറാകണം. പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പലപ്പോഴും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും…
Read Moreവയോധികയായ അമ്മയ്ക്ക് മര്‍ദനവും വധഭീഷണിയും; പോലീസ് കേസെടുത്തു
പെരിങ്ങോം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ വയോധികയായ അമ്മയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മകനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കരിപ്പാലിലെ കെ. ജാനകിയുടെ (70) പരാതിയിലാണ് ഇവരുടെ മകന് രഞ്ജിത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞമാസം 22ന് പരാതിക്കാരിയുടെ കരിപ്പാലിലെ വീട്ടിലാണ് പരാതിക്കാസ്പദമായ സംഭവം. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പരാതിക്കാരിയെ പ്രതി തടഞ്ഞുവച്ച് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേയാണ് ഉത്തരവ് ലംഘിച്ച് അടുക്കളയില്‍ കയറിയ പ്രതി അതിക്രമം കാണിച്ചത്. ഇറച്ചി വാങ്ങിക്കൊടുക്കാനാവശ്യപ്പെട്ട പ്രതിയോട് അതിന് കഴിയില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് അമ്മയെ മര്‍ദിച്ചതെന്നും വധഭീഷണി മുഴക്കിയതെന്നും പരാതിയിലുണ്ട്.
Read Moreആളിക്കത്തി പയ്യന്നൂരും തളിപ്പറമ്പും; സിപിഎം ജില്ലാ സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനവുമായി നേതാക്കൾ. പയ്യന്നൂര്‍, തളിപ്പറമ്പ് വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നതായാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയർന്നു. യോഗം രാത്രി വൈകും വരെ നീണ്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നത്.പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് നേടിയ ഞെട്ടിക്കുന്ന വിജയമാണു യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിവിട്ട വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ചത് പാര്‍ട്ടിക്കു വലിയ ആഘാതമായി. തളിപ്പറമ്പില്‍, എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി…
Read More