ചാത്തന്നൂർ: തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ആര്യങ്കാവിൽ നിന്നും തിരുനെൽവേലി, വൈക്കത്തു നിന്നും ചെന്നൈ, വേളാങ്കണ്ണി സർവീസുകളാണ് ആദ്യം ആരംഭിക്കുന്നത്. നിലവിൽ കേരളം, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം അന്തർ സംസ്ഥാന സർവീസുകൾ ഇരു സംസ്ഥാനങ്ങളും നടത്തി വരുന്നുണ്ട്. കെഎസ്ആർടിസിതമിഴ്നാട്ടിലെയ്ക്ക് നടത്തുന്ന സർവീസുകൾക്ക് തുല്യമോ അതിലധികമോ സർവീസുകളാണ് തമിഴ്നാട്ടിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ടു കോർപ്പറേഷനുകൾ കേരളത്തിലേയ്ക്ക് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും തമിഴ്നാട്ടിലെ വേളാങ്കണ്ണി പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പകരം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസുകൾ കേരളത്തിലേയ്ക്ക് സർവീസുകൾ നടത്തുന്നില്ല. ഈ അപാകത ഒഴിവാക്കാനും ഇരു സംസ്ഥാനങ്ങളുടെയും പരസ്പരമുള്ള ബസ് സർവീസുകൾ സന്തുലിതാവസ്ഥയിലെത്തിക്കാനുമാണ് തമിഴ്നാട് കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നത്.…
Read MoreCategory: Kollam
പുതിയ റെയിൽവേ ടൈം ടേബിൾ: അപ്ഡേഷൻ പൂർണമായില്ല; വന്ദേഭാരതിനും ജനശതാബ്ദിക്കും സമയക്രമത്തിൽ മാറ്റമില്ല
കൊല്ലം: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിന്റെ അപ്ഡേഷൻ പൂർണമായില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവ പൂർത്തിയാകും. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ എന്നീ ഔദ്യോഗിക ആപ്പുകളിൽ പുതിയ സമയ വിവര പട്ടിക ഉൾപ്പെടുത്തുന്നത് ഏറെക്കുറെ പൂർത്തിയായി. വെയർ ഈസ് മൈ മെയിൻ അടക്കമുള്ള സ്വകാര്യ ആപ്പുകളിൽ പുതിയ ടൈംടേബിൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യവുമല്ല.അതേ സമയം തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഡിവിഷൻ അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഇതിൽ മിക്ക ട്രെയിനുകളുടെയും പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വ്യത്യാസമുണ്ട്.വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടും. അതേസമയം രാവിലെ തിരുവനന്തപുരത്ത് അര…
Read Moreമൂന്നാറിന്റെ സൗന്ദര്യം നുകരാൻ റോയൽവ്യൂ ഡബിൾ ഡക്കറുമായി കെഎസ്ആർടിസി
ചാത്തന്നൂർ: മൂന്നാറിന്റെ പ്രകൃതിഭംഗി നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ ഡബിൾ ഡക്കർ സർവീസ്. യാത്രക്കാർക്ക് ഏത് വശത്തെ പുറം കാഴ്ചയും നുകരാൻ കഴിയും. മഞ്ഞും മഴയും എല്ലാം നേരിട്ട് കാണാൻ കഴിയുന്ന കർവ് ഗ്ലാസുകൾ കൊണ്ടാണ് ബസിന്റെ നിർമാണം. സ്ലൈഡ് ചെയ്യാൻ കഴിയുന്ന വിൻഡോ ഗ്ലാസുകളുമാണ്. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് റോയൽവ്യൂ എന്ന ഡബിൾ ഡക്കർ മൂന്നാറിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറും പരിസര പ്രദേശങ്ങളായ പേപ്പാറ, കമ്പംമെട്ട്, പെരിയ കനാൽ ചുറ്റിയായിരിക്കും റോയൽവ്യൂവിന്റെ യാത്ര. താഴത്തെ നിലയിൽ 31 പേർക്കും മുകളിലത്തെ നിലയിൽ 39 പേർക്കും യാത്ര ചെയ്യാം. പുതുവർഷദിനം മുതൽ റോയൽ വ്യൂ മൂന്നാറിന്റെ വശ്യസൗന്ദര്യങ്ങളിലൂടെ യാത്ര തുടങ്ങും. കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരത്ത് നഗരകാഴ്ചകൾ കാണാനായി രണ്ട് ഡബിൾ ഡക്കർ സർവീസുകൾ…
Read Moreഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു; കാട് വെട്ടിത്തെളിക്കുമ്പോളായിരുന്നു ഇരുവർക്കും പാമ്പ് കടിയേറ്റത്
അഞ്ചല്‍: ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജ് (35) ആണ് മരിച്ചത്. തെക്കേവയല്‍ ഭാഗത്ത് കാടു വെട്ടിനീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുരാജിനു പാമ്പുകടിയേല്‍ക്കുന്നത്. പിന്നീട് സജുരാജിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും നില വഷളായതോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിവന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) കഴിഞ്ഞ ദിവസം പാന്പുകടിയേറ്റ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിനുസമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്. ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
Read Moreഅടുത്ത വർഷത്തിൽ 200 വന്ദേ സ്ലീപ്പർ ട്രെയിനുകൾ; നടപടികൾ ആരംഭിച്ച് റെയിൽവേ മന്ത്രാലയം
കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി. വിവിധ സെക്ഷനുകളിലെ ട്രാക്കുകളിൽ ഭാരം നിറച്ചുള്ള സിമുലേഷൻ പരീക്ഷണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം 130 മുതൽ 180 കിലോ മീറ്റർ വരെ വേഗതയിലുള്ള പ്രകടനം വിലയിരുത്തും. ട്രെയിനിൻ്റെ സ്ഥിരത, സ്പീഡ്, ഭാരം വഹിച്ചുള്ള സിമുലേഷൻ പരിശോധനകൾ എന്നിവ വിലയിരുത്തന്നതിൻ്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ലഖ്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനാണ് ( ആർഡിഎസ്ഒ). പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന…
Read Moreകശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന് അനന്ദു (16) ആണ് മരിച്ചത്. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി പൂട്ടികിടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്. സംഭവം കണ്ട് ഇവർ ഓടിരക്ഷപ്പെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെസിബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തെരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreമദ്യപാനത്തിനിടെ വാക്തർക്കം; പെയിന്റിംഗ് തൊഴിലാളികുപ്പിക്ക് അടിയേറ്റു മരിച്ചു: പ്രതി കസ്റ്റഡിയിൽ
കൊല്ലം: പെയിന്റിംഗ് തൊഴിലാളി അടിയേറ്റുമരിച്ചു. കണ്ണനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം ആയിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന് കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.
Read Moreവ്യാജന്മാരെ തടയാൻ റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; ടിക്കറ്റ് വിതരണം ഇനി കൂടുതൽ കാര്യക്ഷമം
കൊല്ലം: അൺറിസർവ്ഡ് മേഖലയിൽ വ്യാപകമായ വ്യാജ ടിക്കറ്റുകൾ തടയുന്നതിന് പുതിയ സംവിധാനം പരീക്ഷിച്ച് റെയിൽവേ. നിലവിലെ ടിക്കറ്റ് വിതരണം പരിഷ്കരിച്ച് തെർമൽ പ്രിന്റർ വഴി ടിക്കറ്റ് നൽകുന്നതാണ് പുതിയ സംവിധാനം. ഇതുവഴി വ്യാജ ടിക്കറ്റുകൾ പൂർണമായും തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരക്കേറിയ നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കി തുടങ്ങിയത്. അടുത്ത വർഷത്തോടെ പ്രധാന സ്റ്റേഷനുകളിലെല്ലാം തെർമൽ പ്രിന്റർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിക്കും.നിലവിൽ ഡോട്ട് മാട്രിക്സ് പ്രിന്റർ വഴിയുള്ള ടിക്കറ്റുകളാണ് കൗണ്ടറുകൾ വഴി നൽകുന്നത്. ഒരു ടിക്കറ്റ് നൽകാൻ വേണ്ടുന്നത് 20 സെക്കൻഡാണ്. എന്നാൽ തെർമൽ പ്രിന്ററിന് ടിക്കറ്റ് നൽകാൻ മൂന്ന് സെക്കൻഡ് മാത്രം മതിയെന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇത് വഴി കൗണ്ടറുകളിൽ ടിക്കറ്റ് വിതരണം വേഗത്തിലാക്കാനും സാധിക്കും. തെർമൽ പ്രിന്ററുകൾ ഹീറ്റ് സെർവറുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ നൽകുന്നത്. ഇത്തരം ടിക്കറ്റുകൾ…
Read Moreട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയി; സ്വീകരിക്കാനെത്തിയ എംപിയും യാത്രക്കാരും നിരാശരായി
കൊല്ലം: സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം – എറണാകുളം മെമു ഇന്ന് ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും നൂറുകണക്കിന് യാത്രക്കാരും ഇതുകാരണം നിരാശരായി. ഇന്നു മുതൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചിരുന്നു. പിന്നീട് എംപിയും ഇക്കാര്യം സ്ഥിരീകരിച്ച് വാർത്താക്കുറിപ്പും നൽകി. ഇതനുസരിച്ചാണ് എംപിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്റ്റേഷനിൽ നിന്ന് ഇന്ന് മേമു ട്രെയിനിന് ടിക്കറ്റും നൽകുകയുണ്ടായി. വണ്ടി നിർത്താതെ പോയത് സംബന്ധിച്ച് എംപി ഉടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ലോക്കോ പൈലറ്റിനും ഗാർഡിനും പുതിയ സ്റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതെ പോയതാണ് വണ്ടി നിർത്താത്തതിന് കാരണം. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ട്. തിരികെയുള്ള സർവീസ് മുതൽ വണ്ടി…
Read Moreക്രിസ്മസ്-ന്യൂഇയർ: കെഎസ്ആർടിസി 38 അധിക അന്തർസംസ്ഥാന സർവീസുകൾ നടത്തും
ചാത്തന്നൂർ: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബംഗളൂരു , ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവിസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് തയാറാക്കിയിട്ടുണ്ട്. 34 ബംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് ,കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടിഅധികമായി സർവീസ് നടത്തും.4 വോൾവോ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലും 4 ബസുകൾ കോഴിക്കോട് – എറണാകുളം റൂട്ടിലും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായും ഓടിക്കും. 4 ലോഫ്ലോർ, 4…
Read More