പരവൂർ: ഭാരത് ടാക്സി സർവീസിന്റെ സേവനം ഇനി എയർപോർട്ടുകളിലേക്കും. എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ നിരക്ക് നിയന്ത്രിതവും വേഗത കുറഞ്ഞതുമായ കാബ് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഭാരത് ടാക്സിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ന്യായമായ നിരക്ക് നിർണയം, വിശ്വസനീയമായ സേവനം, മികച്ച യാത്രാനുഭവം എന്നിവ നൽകുന്നതിനായിരിക്കും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുക.ഈ സഹകരണത്തിന് രാജ്കോട്ട്, വഡോദര, സൂറത്ത്, ദുജ്, പൂനെ, ഔറംഗാബാദ്, വാരാണസി, കാൺപൂർ, പ്രയാഗ് രാജ്, ആഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ആയിരിക്കും ഭാരത് ടാക്സി സർവീസ് ഉടൻ പ്രവർത്തനം തുടങ്ങുന്നത്. വിമാനത്താവള പരിസരത്ത് നിയന്ത്രിതമായും നിയമവിധേയമായും ഇവ പ്രവർത്തനവും നടത്തുമ്പോൾ ആശയക്കുഴപ്പങ്ങളും തർക്കങ്ങളും കുറയ്ക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.സഹകരണാധിഷ്ഠിത ബിസിനസ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ദേശീയ വികസന ലക്ഷ്യങ്ങളുമായി കൈകോർക്കുകയും ചെയ്യുക എന്നതാണ് എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഇതുവഴി…
Read MoreCategory: Kollam
ബംഗളൂരു-മംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് വരുന്നു ; മലയാളികൾക്കും ഏറെ ഉപയോഗപ്പെടുന്ന സർവീസ്
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം.ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരിക.ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി. കർണാടകയിൽ ഇലക്ട്രിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർണമായതിന് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ)…
Read Moreകടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഡി ലിറ്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കാലടി സര്‍വകലാശാല
കൊച്ചി: പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടി ശോഭനയ്ക്ക് അടക്കം മൂന്ന് പേര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കാതെ കാലടി സംസ്കൃത സര്‍വകലാശാല. നടി ശോഭന, സംസ്കൃത പണ്ഡിതന് എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന് ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്കി ആദരിക്കാന്‍ 2021ലാണ് തീരുമാനിച്ചത്. അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി.സി ഡോ. ധര്‍മരാജ് അടാട്ട് വ്യക്തമാക്കുന്നു.എന്നാല്‍ സര്‍വകശാല അഞ്ച് പൈസയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. കെ. ഗീതാ കുമാരിയുടെ പ്രതികരണം. സംസ്കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍.പി. ഉണ്ണിക്ക് ഡി. ലിറ്റ് നല്കാന് തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടി.എം.…
Read Moreയുടിഎസ് ആപ്പ് നിർത്തലാക്കുന്നു: മാർച്ച് ഒന്നു മുതൽ “റെയിൽ വൺ’; വാലറ്റിലെ തുക നഷ്ടപ്പെടില്ലെന്ന് റെയിൽവേ
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ പാസഞ്ചർ സേവനങ്ങൾ ഇനി മുതൽ “റെയിൽ വൺ’എന്ന ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. നിലവിലെ യുടിഎസ് ആപ്പ് മാർച്ച് ഒന്നുമുതൽ പ്രവർത്തനരഹിതമാകുമെന്ന് പാസഞ്ചർ മാർക്കറ്റിംഗ് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ ഓഫീസ് അറിയിച്ചു. യുടിഎസ് ആപ്പ് നിർത്തലാക്കുന്ന നടപടികൾ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിനാണ് മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല. ഇതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ബുക്കിംഗ്, പുതുക്കൽ, പുതിയ രജിസ്ട്രേഷൻ എന്നിവ ഇതിനകം തന്നെ നിർത്തലാക്കി കഴിഞ്ഞു.. ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുന്ന വർക്കോ അപ്ഡേറ്റ് ചെയ്യുന്നവർക്കോ ഇനി മുതൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.യുടിഎസ് ആപ്പിലെ ഉപയോക്താക്കളുടെ നിലവിലെ ആർ-വാലറ്റ് ബാലൻസ് സുരക്ഷിതമായിരി ക്കുമെന്ന് റെയിൽവേ അറിയിച്ചു. ആപ്പ് നിർത്തലാക്കുന്നത് മൂലം വാലറ്റിലെ തുക നഷ്ടപ്പെടില്ല. യാത്രക്കാർക്ക്…
Read Moreഎംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; ലഹരി കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്ന്; പിടിയിലായ മറ്റൊരാൾ പ്രായപൂർത്തിയാകാത്തയാൾ
കുണ്ടറ : എംഡി എംഎയുമായി രണ്ടുപേർ പിടിയിൽ. കേരളപുരം കഴിഞ്ഞു മാമൂട് ജംഗ്ഷനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പടപ്പക്കര സ്വദേശി ബിബിൻ (20), ഇയാളുടെ സഹായി പ്രായപൂർത്തിയാകാത്ത തെറ്റിക്കുന്ന് സ്വദേശിയേയുമാണ് കുണ്ടറ പോലീസ് പിടികൂടിയത്. ബംഗളൂരിൽനിന്നും വിതരണത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെഎസ്ആർടിസി ബസിൽ കുണ്ടറയ്ക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 22 ഗ്രാം എംഡിഎംഐ പിടിച്ചെടുത്തു. കുണ്ടറ എസ് എച്ച് ഒ സുനു കുമാർ, എസ് ഐമാരായ കിരൺ,അതുൽ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഡോ. വന്ദനാദാസ് കൊലക്കേസ് : വിധി ഒരു മാസത്തിനുള്ളിൽ; 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിലെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനാൽ അടുത്തമാസം വിധി പറയാൻ സാധ്യത. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനെയാണ് ഒടുവിൽ വിസ്തരിച്ചത്. 2023 മെയ് 10നു നടന്ന കൊലക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 12നാണ് വിചാരണ ആരംഭിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിയിൽ ഹാജരാക്കി. പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണെന്ന് പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച…
Read More30 റെയിൽവേ സ്റ്റേഷനുകളിൽ കൂടി ഡിജിറ്റൽ ലോക്കർ സംവിധാനം
പരവൂർ: ദക്ഷിണ റെയിൽവേ 30 സ്റ്റേഷനുകളിൽ കൂടി ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ഏർപ്പെടുത്തുന്നു. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. കോഴിക്കോട്, തൃശൂർ സ്റ്റേഷനുകളിൽ ഉടൻ തന്നെ ഈ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് തിരുവനനതപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ലഭ്യമാണ്. ഡിജിലോക്കറുകൾ യാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണിത്- മൊബൈൽ അപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം. മൊബൈൽ ഫോണുകളിൽ വരുന്ന ഒടിപി നമ്പരുകൾ ഉപയോഗിച്ച് മാത്രമേ ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിക്കുകയുള്ളൂ. ലഗേജുകൾ തിരിച്ചെടുക്കാനും ഈ ഒടിപി തന്നെ ഉപയോഗിക്കണം. മിനിമം വലിപ്പമുള്ള ലോക്കറുകൾക്ക് ആറ് മണിക്കൂറിന് 60 രൂപയാണ് നിരക്ക്. പത്ത് ബാഗുകൾ വരെ ഉൾപ്പെടുത്താവുന്ന വലിയ ഡിജിറ്റൽ ലോക്കറിന് ഒരു ദിവസത്തേയ്ക്ക് 300 രൂപ വാടകയായി ഈടാക്കും. പ്രമുഖ നഗരങ്ങളിൽ യാത്ര ചെയ്യാൻ എത്തുന്ന വിനോദ സഞ്ചാരികൾ, തീർഥാടകർ, ബിസിനസുകാർ…
Read Moreസൈബർ തട്ടിപ്പ്: അഞ്ച് വർഷത്തിനിടെ തിരിച്ചുപിടിച്ചത് 8,189 കോടി രൂപ
പരവൂർ: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ കുറ്റവാളികളിൽ നിന്ന് തിരിച്ചു പിടിക്കാനായത് 8, 189 കോടിയിലധികം രൂപ.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2021 നും 2025 നും മധ്യേ സെന്ററിന് ലഭിച്ച 23.6 ലക്ഷം പരാതികളിൽ അതിവേഗ നടപടികൾ സ്വീകരിച്ചതിലൂടെയാണ് ഇത്രയും തുക തിരിച്ചെടുക്കാൻ സാധിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.സാമ്പത്തിക തട്ടിപ്പുകൾ നടന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിനും ഫണ്ട് തട്ടിയെടുക്കുന്നത് തടയുന്നതിനുമായി 2001-ലാണ് സെന്ററിന് കീഴിൽ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് തട്ടിപ്പിനിരയാകുന്ന പൗരന്മാർക്ക് ഓൺലൈൻ സൈബർ പരാതികൾ സമർപ്പിക്കാൻ സഹായിക്കുന്നതിന് 1930 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പരും പ്രവർത്തനക്ഷമമാക്കി. കഴിഞ്ഞ അഞ് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 12.2…
Read Moreബിഎസ്എൻഎൽ 22,000 പുതിയ 4-ജി ടവറുകൾ കൂടി സ്ഥാപിക്കും; ടവറുകളെല്ലാം ഭാവിൽ 5 ജി സേവനം ലഭ്യമാക്കാനുള്ള രീതിയിൽ
പരവൂർ: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രാജ്യത്ത് 22,000 പുതിയ 4- ജി ടവറുകൾ കൂടി സ്ഥാപിക്കുന്നു.ആദ്യഘട്ട 4- ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തോളം 4- ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 98,000 ൽ അധികം 4 – ജി സൈറ്റുകളും കമ്മീഷൻ ചെയ്ത് കഴിഞ്ഞു. ഇവയെല്ലാം പൂർണതോതിൽ പ്രവർത്തനക്ഷമവുമാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.നിലവിൽ രാജ്യത്തെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലികോം ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ലക്ഷം ടവറുകൾ മതിയാകില്ല എന്ന നിലപാടിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ 4- ജി സൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ടവറുകൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ സ്പെസിഫിക്കേഷൻ തയാറാക്കൽ അന്തിമ ഘട്ടത്തിലാണ്. ഇത്…
Read Moreഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം; ട്രാക്കിൽ ആനകൾ ഇറങ്ങിയാൽ കണ്ടെത്താൻ സംവിധാനവുമായി റെയിൽവേ മന്ത്രാലയം
പരവൂർ: ട്രാക്കുകളിൽ ആനകൾ ഇറങ്ങുന്നതും അപകടത്തിൽ അവ കൊല്ലപ്പെടുന്നതും തടയാൻ ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം വിന്യസിക്കുന്നു.ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്നാണ് ഈ നൂതന സംവിധാനമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമായി. റെയിൽവേ ലൈനുകളിൽ പ്രത്യേകിച്ച് വനപ്രദേശങ്ങളിലും വര്യജീവി സംവേദനക്ഷമതയുള്ള പ്രദേശങ്ങളിലും ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് തടയാനാണ് ഈ നടപടി. പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് റെയിൽ മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്തിട്ടുള്ളത്.റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സെൻസറുകൾ വഴിയാണ് കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആനകളുടെ ചലനത്തിന്റെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അക്കോസ്റ്റിക് സിഗ്നേച്ചറുകൾ ഈ സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ ചലനം കണ്ടെത്താൻ പ്രാപ്തമാക്കും. ട്രാക്കിൽ ആനകളുടെ സാന്നിധ്യം ഇത്തരത്തിൽ കണ്ടെത്തിക്കഴിഞ്ഞാൽ…
Read More