കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിലായെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണു കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില് തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് ഇന്നലെ പുലര്‍ച്ചെയോടെ തൃശൂരില്‍നിന്ന് പാലക്കാട്ടേക്കുവരുമ്പോള് ബസില്‍വച്ച് പോലീസ് പിടികൂടിയത്. 55,000 രൂപയ്ക്ക് പുറമേ മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാഗില്‍ ഒരുലക്ഷം രൂപമാത്രമാണ് ഉണ്ടായി രുന്നതെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഇയാളുടെ മൊഴി. എന്നാല്‍, ബാക്കിയുള്ള പണം ഇയാള്‍ പാലക്കാട്ടുള്ള വ്യക്തികളുടെ കൈവശം ഏല്‍പ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം. പണം വീണ്ടെടുക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണ്. പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്സിനുമുന്നില്‍ ബുധന്‍…
Read MoreCategory: Kozhikode
ബാങ്ക് ജീവനക്കാരനില്‍നിന്ന് നാൽപതു ലക്ഷം തട്ടിയ യുവാവ് ബസ് യാത്രയ്ക്കിടെ പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്ലാണ് (37) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ്…
Read Moreമലാപ്പറമ്പ് സെക്സ് റാക്കറ്റ്: പോലീസുകാരെ കുടുക്കിയത് ഗൂഗിള്‍ പേ ഇടപാട്
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു. വിജിലന്‍സിലെയും കണ്ട്രോള് റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരെയും സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. പോലീസുകാര്‍ക്ക് പുറമേ അനാശ്യാസ കേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. പോലിസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്പെണ്വാണിഭ സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണയാണ് ഗൂഗിള്‍ പേ വഴി പണം കൈമാറിയത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെയും പണംകൈപ്പറ്റിയതിന്റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പില്‍…
Read Moreബാങ്ക് ജീവനക്കാരന്റെ 40 ലക്ഷം തട്ടിയ സംഭവം; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു
കോഴിക്കോട്: നഗരത്തില്‍ സ്കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37) തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണ് സംഭവം. ഒളിവിൽ പോയ ഷിബിന്‍ലാലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.…
Read Moreപോലീസ് സ്റ്റേഷനിലെ കേക്ക് മുറി ആഘോഷം; സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തില്‍ സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി. സസ്പെന്ഷന് ഉണ്ടാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. അതേസമയം സ്റ്റേഷനില്‍ ആഘോഷം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിളോട് വിശദീകരണം തേടിയതായി ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍ അറിയിച്ചു. ്
Read Moreഹാപ്പി ബർത്ത് ഡേ ബോസ്… പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയക്കാർക്കൊപ്പം കേക്ക് മുറിച്ച് സിഐയുടെ പിറന്നാൾ ആഘോഷം: നടപടി വരും
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സിഐയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. സിഐ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
Read Moreമലക്കംമറിഞ്ഞ് വനംമന്ത്രി; മരണത്തില്‍ ഗൂഢാലോചന നടന്നെന്നു പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി ശാസിച്ചില്ലെന്നും എ.കെ. ശശീന്ദ്രന്
കോഴിക്കോട്: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽനിന്നു പിൻവലിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വിദ്യാർഥിയായ അന്തുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്നു രാവിലെ മാറ്റിപ്പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഒരുപാട് നടന്നു. സംഭവം പുറത്തറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. താന്‍ പറഞ്ഞതുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ശാസിച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. ഇത് എവിടെനിന്ന് കിട്ടി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നു. സംഭവം അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.
Read Moreകോഴിക്കോട്ടെ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദുവിനെതിരേ മുമ്പും അനാശാസ്യ കേന്ദ്രം നടത്തിയതിന് കേസ്
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദുവിനെതിരേ വേറെയും കേസുകളുള്ളതായി പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്റെ പേരില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജസ്വര്‍ണം പണയം വച്ച കേസില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ബിന്ദു പ്രതിയാണ്. വയനാട്ടില്‍ ചെക്ക് കേസും ബിന്ദുവിന്റെ പേരിലുണ്ട്.സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകളുമായും ഇവര്‍ക്കു ബന്ധമുണ്ട്. മറ്റു ജില്ലകളില്‍ ഇവര്‍ക്കു കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ എത്തിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ വരെ ഇവരുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു. അരലക്ഷത്തിലേറെ രൂപയാണ് ഇതുവഴി ബിന്ദു സമ്പാദിച്ചിരുന്നത്. അതിനിടെ, അനധികൃത മസാജ്, സ്പാ കേന്ദ്രങ്ങളുടെ മറവില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ്…
Read Moreഗോദയിലിറങ്ങാന്‍ മടിക്കുമ്പോഴും 75,000 വോട്ടിന്റെ അവകാശവാദവുമായി അന്‍വര്‍
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഗോദയിലേക്ക് ഇറങ്ങാന്‍ മടിക്കുമ്പോഴും അവകാശവാദവുമായി പി.വി. അന്‍വര്‍. താന്‍ എത്ര വോട്ടുകള്‍ നേടുമെന്നും അത് ആര്‍ക്കൊക്കെ തിരിച്ചടിയാവുമെന്നും വിശദീകരിക്കുകയാണ് അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് താന്‍ നേടുമെന്നാണ് അന്‍വറിന്റെ അവകാശ വാദം. പ്രിയങ്കാഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരില്‍ നിന്ന് ലഭിച്ചത്. അതില്‍ നിന്ന് ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സിപിഎമ്മിന് 29,000 വോട്ടാണ് നിലമ്പൂരിലുള്ളത്. ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ 45,000 വും-അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ ആവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്നതിനിടെ ആര്യാടന് ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല. എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താല്പര്യമില്ല. പക്ഷെ, അദേഹം…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ‘മലപ്പുറം’ ആയുധമാക്കി മുന്നണികളുടെ പോര്
കോഴിക്കോട്: രാഷ്ട്രീയ കേരളം മുഴുവന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ചുരുങ്ങിയതിനിടെ, പ്രചരണം ശക്തമാക്കി മുന്നണികള്‍. ‘മലപ്പുറം’ ആയുധമാക്കി വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്. മുഖ്യമ്രന്തി പിണറായി വിജയന് മുന്‍പ് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശങ്ങളടക്കം യുഡിഎഫ് പ്രചരണ വിഷയമാക്കുമ്പോള്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ചില യുഡിഎഫ് നേതാക്കള്‍ എതിര്‍ത്തിരുന്നുവെന്നത് പ്രചരണ വിഷയമാക്കി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്. നിലമ്പൂരിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് എ. വിജയരാഘവനാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു വിജയരാഘവന്. മുനയെടിഞ്ഞ പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് വീണ്ടുമെടുത്ത് പ്രയോഗിക്കുന്നത്. മലപ്പുറം ജില്ലയെ പറ്റി വി.ഡി. സതീശന് ഒന്നും അറിയില്ല. ജില്ലാ രൂപീകരണത്തെ എതിര്‍ത്ത് സമരം നയിച്ചത്…
Read More