കോഴിക്കോട്: നൈജീരിയൻ ലഹരിക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. വിദേശ ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം പോലീസ് കണ്ടെടുത്തു. ലഹരി കേസിലെ പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും. മലപ്പുറം പുതുക്കോട് സ്വദേശി സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനാണ് പോലീസ് നീക്കം. നൈജീരിയന്‍ സംഘവുമായി സിറാജ് സംസാരിച്ചരേഖകളാണ് പോലീസിന് ലഭിച്ചത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ആണ് സിറാജ്. കോടതിയിൽ പോലീസ് ഹർജി സമർപ്പിക്കും. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്. ഈ വർഷം ഫെബ്രുവരി 16ന് സിറാജ് എംഡിഎംഎയുമായി പിടിയിലായത്. 778 ഗ്രാം എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന്…
Read MoreCategory: Kozhikode
സരോവരത്ത് കൂട്ടുകാര്‍ ചവിട്ടിത്താഴ്ത്തിയ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി; കേസില്‍ നിര്‍ണായകമെന്ന് പോലീസ്
കോഴിക്കോട്: സരോവരത്ത് കൂട്ടുകാര്‍ ചവിട്ടിത്താഴ്ത്തിയ എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹം അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സരോവരം ചതുപ്പില്‍ പോലീസ് ആധുനിക സംവിധാനങ്ങളോടെ തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വിജലിന്റെ ഷൂ കണ്ടെത്തിയിരുന്നു. മൃതദേഹം കനാലില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് അറസ്റ്റ് ചെയ്ത വിജിലിന്റെ സുഹൃത്തുക്കളുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ആരംഭിച്ചത്.മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമാകും.
Read Moreകൽപ്പറ്റയിൽ പുലിയുടെ മേല്കയറി കടുവയുടെ ആക്രമണം; രോമവും നഖവും കണ്ടെത്തി; നീരീക്ഷണം ശക്തമാക്കി വനം വകുപ്പ്
കല്‍പ്പറ്റ: ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനയുമായി വനം വകുപ്പ്. പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെനഖങ്ങളും രോമം കണ്ടെത്തി. പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിൽ വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമും മുട്ടിൽ സെക്ഷൻ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. കടുവയും പുലിയും നേരിൽ ഏറ്റുമുട്ടുന്നത് അപൂർവമാണെന്ന് വനംവകുപ്പധികൃതർ പറഞ്ഞുഏറ്റുമുട്ടലുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് കാമറകളും സ്ഥാപിച്ചു. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം തുടരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.15-ഓടെ പെരുന്തട്ട ഹെൽത്ത് സെന്ററിനുസമീപം എൽസ്റ്റൺ എസ്റ്റേറ്റിലായിരുന്നു സംഭവം. വലിയ ശബ്ദംകേട്ടാണ്…
Read Moreവില്ലനായി ഷവര്‍മ; കാസർഗോഡ് 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; അവശരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: പള്ളിക്കര പൂച്ചക്കാട് ഷവര്‍മ കഴിച്ച 14 മദ്രസ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. തെക്കേപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഇവിടെ നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്നു ഷവര്‍മ വാങ്ങി നല്കി. ഇതു കഴിച്ച കുട്ടികള്‍ക്കാണു ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. രാത്രിതന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. മുഹമ്മദ് അഷ്റഫും ജാഫര്‍ പൂച്ചക്കാടുമാണ് ഹോട്ടല്‍ നടത്തുന്നത്. മുമ്പ് പരാതികള്‍ ഉയര്‍ന്നതിനെത്തുടർന്ന് ഷവര്‍മ ഉണ്ടാക്കുന്നതു നിര്ത്തിവച്ചിരിക്കുകയായിരുന്നെന്നും തിരുവോണനാളിലാണു തുടങ്ങിയതെന്നും പഴകിയ ഇറച്ചിയാണെന്ന ആക്ഷേപം ശരിയല്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.
Read Moreവയനാട് പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍
കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റ നഗരത്തിനടുത്തുള്ള പെരുന്തട്ടയില്‍ കടുവയും പുലിയും ഏറ്റുമുട്ടിയെന്ന് നാട്ടുകാര്‍. ജനവാസകേന്ദ്രത്തില്‍ ഹെല്‍ത്ത് സെന്ററിനു സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു വന്യമൃഗങ്ങളുടെ സംഘട്ടനമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. ഇത് കുറച്ചുനേരം നീണ്ടുനിന്നതായി അവര്‍ പറയുന്നു. ഇന്നു രാവിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി-കടുവ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചില്ലെന്നാണ് വിവരം. ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വന്യമൃഗത്തിന്റെ രോമവും വിസര്‍ജ്യവും കണ്ടെത്തിയിട്ടുണ്ട്. പുലി സാന്നിധ്യമുള്ള പ്രദേശമാണ് തോട്ടം മേഖലയിലുള്ള പെരുന്തട്ട. ഇവിടെനിന്നു ഏതാനും കിലോമീറ്റര്‍ അകലെ ചുണ്ടേലിനു സമീപം കഴിഞ്ഞ ദിവസം കടുവ എത്തിയിരുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; 11 പേര് ചികില്‍സയിൽ; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സ്ഥരീകരിച്ചത്. രോഗം ബാധിച്ച് വെന്റിലേറ്ററിലായിരുന്നു.ഒരുമാസത്തിനിടെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Read Moreഎരഞ്ഞിപ്പാലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; സുഹൃത്തുക്കളുടെ മൊഴി നിര്‍ണായകം
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. ആത്മഹത്യചെയ്ത ആയിഷ റഷയുടെ ആൺസുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബഷീറുദീനെതിരേ സുഹൃത്തുക്കളുടെ മൊഴി നിർണായകമാണ്. പെൺകുട്ടിയെ ആൺസുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിക്കുകയും ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിക്കുകയും ചെയ്തുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആയിഷ ബഷീറുദീന്‍ അയച്ച വാട്സാപ് ചാറ്റ് പോലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിനു കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി…
Read Moreവയനാട് സ്വദേശിയെ കോഴിക്കോട്ടുനിന്നു തട്ടിക്കൊണ്ടുപോയ സംഭവം; എട്ടംഗസംഘം അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നടക്കാവില്നിന്നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയഎട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം . വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള യുവതി വിളിച്ചതിനെത്തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇന്നോവ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ഉപയോഗിച്ച് റഹീസിന്റെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.…
Read Moreപാറകൾ അടര്‍ന്നുവീഴാൻ സാധ്യത: ചുരത്തില്‍ ഗതാഗതം വൈകും
കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്ണഗതാഗതത്തിനായി തുറക്കുകയുള്ളുവെന്ന് മന്ത്രി കെ.രാജന് അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന ത്തുമെന്നും മന്ത്രി അറിയിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി…
Read Moreസതീശന്റെ ബോംബ്, അത് വരാൻ പോകുന്നതേയുള്ളൂ; രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുരളീധരൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു. ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.
Read More