മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിലെ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ വൈറലാണ്.
Read MoreCategory: Kozhikode
സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ എസ്ഐയും പോലീസുകാരനും; സിറ്റി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ എസ്ഐയും പോലീസുകാരനും പങ്കെടുത്തസംഭവത്തില് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറിയും ട്രാഫിക് എസ്ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സിപിഎം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎംഅനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്ന്നതെന്നുംഅഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം.
Read Moreപതിനൊന്നുകാരന് പീഡനം: മധ്യവയസ്കനു 63 വര്‍ഷം കഠിന തടവ്; പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ്
മഞ്ചേരി : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മധ്യവയസ്കനെ മഞ്ചേരി ഫാസ്റ്റ് ട്രാക് അതിവേഗ കോടതി (രണ്ട്) 63 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടക്കല്‍ പുതുപ്പറമ്പ് കാരാട്ടങ്ങാടി തൂമ്പത്ത് ഇബ്രാഹി (55)മിനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ഏഴു മുതല്‍ 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ പ്രതിയുടെ എടരിക്കോടുള്ള വീട്ടില്‍ വച്ച് പലതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കോട്ടക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പോക്സോ ആക്ടിലെ 5(എല്‍), 5(എം), 5(എന്‍) എന്നീ ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിനതടവ് പതിനായിരം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിന…
Read Moreപൗരപ്രമുഖരുടെ പണത്തിന്റെ തണലില്‍ വിഹരിച്ച് സിപിഎം; നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് കെ. രമ എംഎല്‍എ
വടകര: ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാതെയും വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയും ജീവിക്കാന്‍ ഗതിയില്ലാതെ സാധാരണക്കാരന് നട്ടംതിരിയുമ്പോള്‍ ധൂര്ത്തുയാത്ര നടത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.കെ.രമ എംഎല്‍എ. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ ലഭ്യമാക്കുക, ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷന് വടകര സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ മുടക്കി ആഘോഷം നടത്തുകയാണ് സിപിഎം. അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും പണക്കാരും കച്ചവടക്കാരും വിദേശ വ്യവസായികളും ഇതര സാമുദായിക ശക്തികളുമെല്ലാമടങ്ങുന്ന പൗരപ്രമുഖര്‍ എന്ന പുതിയ വര്‍ഗത്തെ സൃഷിടിക്കുകയും അവരുടെ പണത്തിന്റെ തണലില്‍ വിഹരിക്കുകയുമാണ് സിപിഎമ്മും സര്‍ക്കാരുമെന്നു രമ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനാണത്രെ മുഖ്യമന്ത്രിയും…
Read Moreവീട്ടമ്മയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ സംഭവം ;15 പവന് സ്വര്‍ണമെവിടെ ? തലപുകഞ്ഞ് പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി താനൂര്‍ കുന്നുംപുറം പള്ളിവീട് സമദ്, കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലുമല സ്വദേശി സുലെമാന് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചന പ്രകാരം കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണാഭരണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന പ്രാഥമിക സൂചനയെത്തുടര്‍ന്ന് ഇവരെ പോലീസ് വിട്ടയച്ചു. ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള സമദിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. സുലൈമാനും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെയും വരും ദിവസം കോടതിയില്‍ ഹാജരാക്കും. വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബ (57)യാണ് ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്.കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച്…
Read Moreഅടിക്കടി വിവാദങ്ങള്‍; മുസ്ലിം ലീഗ് ജാഗ്രത കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആക്ഷേപം
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന മുസ്ലിം ലീഗ് നടപടിക്കെതിരേ കോണ്‍ഗ്രസില്‍ അസ്വാരസ്യം. നവകേരളസദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടും കാസര്‍ഗോഡ് നവകേരള സദസിന്റെ രണ്ടാം ദിവസത്തെ രാവിലെ നടന്ന യോഗത്തിൽ മുസ്ലിംലീഗ് നേതാവ് പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. യുഡിഎഫ് ഒന്നാകെ നവകേരളസദസ് ബഹിഷ്കരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായത്. ഇതോടെ ഇനി നടക്കാനിരിക്കുന്ന നവകേരള സദസുകളില്‍ ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരോ ജനപ്രതിനിധികളോ എന്ത് സാഹചര്യത്തിലും നവകേരളസദസിന്റെ ഭാഗമാകരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതാണ് ഇപ്പോള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയത്. വ്യവസായി കൂടിയായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേരയില്ത്തന്നെയായിരുന്നു സീറ്റ്. സിപിഎം നല്കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. അബ്ദുള്‍ഹമീദ് എംഎല്‍എ സ്വീകരിച്ചതിന്റെ…
Read Moreലീഗ് നേതാവിന് കേരളബാങ്ക് ഡയറക്ടര്‍ പദവി; കോണ്‍ഗ്രസിന്റെ നീരസം ഒഴിവാക്കാന്‍ മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇടഞ്ഞിരിക്കേ മഞ്ഞുരുക്കാന്‍ മുസ്ലിം ലീഗ് ശ്രമം. പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ് എടുത്ത തീരുമാനം കോണ്‍ഗ്രസില്‍ മുറുമുറുപ്പിനിടയാക്കി. സിപിഎമ്മിന്റെ രാഷ്ട്രീയനീക്കത്തില്‍ ലീഗ് വീണുപോയെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. യുഡിഎഫിലും അസ്വാസ്ഥ്യമുണ്ട്. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇക്കാര്യം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലീഗിനെ ഏതുവിധേനയും എല്‍ഡിഎഫില്‍ എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇന്നലെങ്കില്‍ നാളെ എന്ന രീതിയില്‍ ലീഗിനെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പരസ്യ പ്രതികരണത്തിലേക്ക് പോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിവുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ മൗനം തുടരാനാണ് നിര്‍ദേശം. ലീഗിനോടുള്ള സിപിഎമ്മിന്റെ ഈ മൃദു സമീപനത്തില്‍ എല്‍ഡിഎഫില്‍ സിപിഐക്കൊഴികേ മറ്റൊരു കക്ഷിക്കും…
Read Moreകോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞ് കവർച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ഓമശേരിയിലെ പെട്രോൾ പമ്പിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച. ഇന്നു പുലർച്ചെ രണ്ടിന് മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിലാണ് കവർച്ച നടന്നത്. മൂന്നുപേരടങ്ങിയ യുവാക്കളുടെ സംഘമാണ് കവർച്ച നടത്തിയത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreസിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്; സമസ്ത, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുക്കും
മലപ്പുറം: മലപ്പുറത്ത് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്നു നടക്കും. വൈകുന്നേരം 4.30ന് കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു തുടങ്ങുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്കു പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുക്കുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം.
Read Moreനവകേരള സദസിന് ആശംസാ ബോർഡ് വെച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്: കോണ്‍ഗ്രസിൽ വിവാദം
മാനന്തവാടി: നവകേരള സദസിന് ആശംസ അറിയിച്ച് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത് കോണ്‍ഗ്രസിൽ വിവാദമായി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്. കെപിസിസി സർക്കുലർ അവഗണിച്ചാണ് ബാങ്ക് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബാങ്കിന് മുന്നിലും ഗാന്ധി പാർക്കിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായതോടെ ഭരണസമിതിയിലെ ഡയറക്ടർമാരിൽ പലരും കൈകഴുകി. തങ്ങൾ അറിയാതെ പ്രസിഡന്റും ജീവനക്കാരും ചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. അതേസമയം, സഹകരണ വകുപ്പിന്റെ നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം. വിഷയം കോണ്‍ഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാണ്.
Read More