സ്വിഫ്റ്റ് ബസിന്‍റെ ഗ്ലാസ് തകർത്തു; യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ ഗ്ലാസ് തകർത്ത യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. കോഴിക്കോട് മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ചാണ് യുവതി ഗ്ലാസ് തകർത്തത്. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കു പോയ ബസിലായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ യുവതി ഗ്ലാസ് തകർക്കുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. ബസിനുണ്ടായ നഷ്ടം പരിഹരിക്കാമെന്ന് യുവതി പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കിയെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

Read More

കോഴിക്കോട് നഗരത്തിൽ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ച് കിലോ എംഡിഎംഎ

കോഴിക്കോട്:ഒരു മാസത്തിനിടെ കോഴിക്കോട് നഗരപരിധിയില്‍ മാത്രം പോലീസും എക്‌സൈസ് വകുപ്പും പിടികൂടിയത് അഞ്ച് കിലോഗ്രാം എംഡിഎംഎ.പോലീസും എക്‌സൈസും പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രില്‍ ഒന്നിനും മേയ് പത്തിനുമിടയിലാണ് ഇത്രയും കൂടിയ അളവില്‍ രാസലഹരി പിടികൂടിയത്. നഗരത്തിന് പുറത്തെ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഈ കാലയളവില്‍ ലഹരിവേട്ട നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ മറ്റ് ജോലികളിലായതിനാല്‍ പൊതുവെ കേസുകളുടെ എണ്ണം കുറവാണ്. അതേസമയം പിടികൂടിയ അളവ് വളരെ കൂടുതലായിരുന്നു. ഗ്രാമിന് മൂവായിരം മുതല്‍ ആറായിരം രൂപവരെയാണ് എംഡിഎംഎയുടെ ശരാശരിവില. ഡിമാന്‍ഡുള്ളസമയങ്ങളില്‍ ഗ്രാമിന് 10,000 രൂപവരെ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നഗരപരിധിയില്‍ പിടികൂടിയത് വിപണിയില്‍ 30 കോടിയോളം വരെ വില വരുന്ന ലഹരിമരുന്നാണെന്നാണ് കണക്ക്. ഡാന്‍സാഫ് സംഘവും പോലീസും എക്‌സൈസും നിരന്തരം ലഹരി പിടികൂടുന്നെങ്കിലും കേരളത്തിലേക്ക് എംഡിഎംഎയുടെ ഒഴുക്ക് കുറയുന്നില്ലെന്നാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലഹരിയെത്തുന്ന ഉറവിടത്തില്‍ പോയി…

Read More

വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്ന് വി.എം. വിനു

കോഴിക്കോട്: പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ട് എന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവുംജില്ലയിലെ മുതിർന്ന പത്രം ഏജന്‍റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽലക്ഷം രൂപയും മെമന്‍റോയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് കോട്ടൂളി സ്വദേശി എം. ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡ്രഗ് ഫ്രീ കേരള ഫ്രീഡം റൈഡ് സൈക്ലത്തോണിൽ ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കോഡിൽ ഇടം നേടിയ ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷാമിലിനെയും ചടങ്ങിൽ ആദരിച്ചു. കുന്നമംഗലം പഞ്ചായത്ത് മെമ്പർമാരായ ജിഷ പുളിയത്താലിൽ, ആയിശകുട്ടി, വികസന സമിതി പ്രസിഡന്‍റ് കെ.പി. വസന്തരാജ്, റിട്ട. പോലീസ് ഓഫീസർ എ. വിശ്വനാഥ കുറുപ്പ്, വർക്കിംഗ് ചെയർമാൻ…

Read More

പാന്ത്ര-പുറ്റള ഉന്നതി റോഡ് നവീകരണം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

പാന്ത്ര-പുറ്റള ഉന്നതി റോഡ് പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു. കരുവാരകുണ്ട്: പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പാന്ത്ര-പുറ്റള ഉന്നതി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികളാകുന്നു. ഒരു കോടി രൂപയുടെ വികസന പദ്ധതിയുടെ ഭാഗമായി നഗറിലേക്ക് റോഡ് നിർമിക്കും. പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. മലപ്പുറം നിർമിതി കേന്ദ്രത്തിനാണ് കരാർ ചുമതല.പാന്ത്ര-പുറ്റള നിവാസികളുടെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി നിർവഹണം. വരുംദിവസങ്ങളിൽ തന്നെ സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഡിപിആർ തയാറാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനമായി. അടുത്ത ആഴ്ച മുതൽ തുടർനടപടികൾ ഉണ്ടാകും.

Read More

മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമാസത്തിനിടെ നാല് മോഷണം

മുക്കം: മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കൾ വിലസുമ്പോൾ ഇരുട്ടിൽ തപ്പി പോലീസ്. എസ്ഐയുടെ താമസസ്ഥലത്തടക്കം മോഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പിൽ ഒരു മാസത്തിനിടെ നാല് മോഷണങ്ങളും രണ്ട് മോഷണശ്രമങ്ങളുമാണ് നടന്നത്. ഇന്നലെ പുലർച്ചെ വീട്ടിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ട് പവന്‍റെ മാല മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം ചേലക്കോടൻ ഷംസുദ്ധീന്‍റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്‌. ഷംസുദ്ധീന്‍റെ മകൾ അഫ്‌സാനയുടെ കഴുത്തിലെ രണ്ടു പവന്‍റെ മാല മോഷണം പോവുകയായിരുന്നു. വീട്ടിലെ ചെറിയ കുട്ടിയുടെ കഴുത്തിലെ മാലയും മോഷണം പോയെങ്കിലും ഇത് സ്വർണമല്ല. പതിവുപോലെ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചങ്കിലും നാട്ടുകാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ഈ വീട്ടിൽ ഇന്നലെ നിക്കാഹ് നടക്കുന്നതറിഞ്ഞ് എത്തിയ ആളാണോ മോഷ്ടാവെന്നും നാട്ടുകാർക്ക് സംശയമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 14…

Read More

ഒരു കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ്കോൺ സിറ്റി അപ്പാർട്ട്മെന്‍റിന് സമീപം നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്‍റി നാർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 BX 0364) വാഹനത്തിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

Read More

മലപ്പുറവും കോഴിക്കോടും വയനാടും യുഡിഎഫ് തൂക്കി

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും യുഡിഎഫ് തരംഗം. കഴിഞ്ഞ 20 വര്‍ഷമായി ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. 13 മണ്ഡലങ്ങളില്‍ രണ്ടിടത്തൊഴികെ എല്ലായിടത്തും മുന്നേറാന്‍ യുഡിഎഫിന് കഴിഞ്ഞു. ബേപ്പൂരിലും കോഴിക്കോട് നോര്‍ത്തിലും മാത്രമാണ്‌ എല്‍ഡിഎഫിന് മുഖം രക്ഷിക്കാനായത്. തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.ഒപ്പം മല്‍സരിച്ച നാലിടത്തും ലീഗ് വിജയക്കൊടി പാറിച്ചു. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി സി.കെ.കാസിം നാലായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള 3500 വോട്ടുകള്‍ക്ക് മുന്നിലാണ്. നാദാപുരത്ത് 1470 വോട്ടുകള്‍ക്കാണ് കെ.എം.അബിജിത്ത് ലീഡ് ചെയ്തത്. പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണനെതിരേ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് ലീഡ് നേടാന്‍ ലീഗിലെ ഫാത്തിമ തഹ്്‌ലിയയ്ക്ക് കഴിഞ്ഞു. കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്‍റ് അഡ്വ. പ്രവീണ്‍ കുമാറിന് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. വടകരയില്‍ കെ.കെ. രമ രണ്ടാം…

Read More

കടിച്ച പാമ്പ് ഏതാണെന്ന് അറിയില്ല, അപ്പോൾത്തന്നെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയിലെത്തി: തിരൂരിൽ നാടകീയ രംഗങ്ങൾ

മലപ്പുറം: തന്നെ കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം തിരൂർ ആനപ്പടി സ്വദേശി നാസിമിനാണ് (24) പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച രാത്രി സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇരുട്ടിൽ പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയ നാസിമിനെ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തിന്‍റെ സഹായത്തോടെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. പാമ്പുമായി യുവാവ് എത്തിയത് ആശുപത്രിയിലുണ്ടായിരുന്നവർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി.തുടർന്ന് ആശുപത്രി അധികൃതർ പാമ്പിന്‍റെ ചിത്രം വനംവകുപ്പിന്‍റെ ‘സർപ്പ’ വളന്‍റിയർമാർക്ക് അയച്ചുകൊടുക്കുകയും കടിയേറ്റത് വിഷമില്ലാത്ത ‘നീർക്കോലി’ വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നാസിമിന് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകി. വിഷബാധയേറ്റിട്ടില്ലെന്ന് ഉറപ്പായതോടെ നാസിമിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഏത് പാമ്പാണെന്ന് തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കുമെന്നതിനാലാണ് പാമ്പിനെ കൂടെക്കൊണ്ടുവന്നതെന്ന് നാസിം പറഞ്ഞു.

Read More

മന്ത്രിമാരുടെ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശ ചര്‍ച്ചകളുമായി മുസ്‌ലിം ലീഗ് നേതൃത്വം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശ ചര്‍ച്ചകളുമായി മുസ്‌ലിം ലീഗ് നേതൃത്വം. ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടേയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണമെന്നും ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ പങ്കുണ്ട്. ഉപജാപക സംഘത്തിന്‍റെ പിടിയില്‍പ്പെട്ട് വ്യക്തിതാത്പര്യത്തിനനുസരിച്ച് പഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കരുതെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളാകാമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ അറിയിച്ചു. അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്‍റെ പൊതുവേയുള്ള വിലയിരുത്തല്‍.

Read More

കാട്ടാനയുടെ ആക്രമണം; കരുവാരക്കുണ്ടിലെ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരു നടപടിയും സ്വീകരിക്കാതെ വനംവകുപ്പ്

മലപ്പുറം: കരുവാരക്കുണ്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ‌ഇന്നു രാവിലെയുണ്ടായ സംഭവത്തിൽ മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ജംഷീറിനെ ആക്രമിച്ച സ്ഥലത്തിനു സമീപത്തായി കാട്ടാന നിലയുറപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നും വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Read More