തിരൂരിൽ പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: ഇടനിലക്കാർ വേറെയും കുട്ടികളെ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം

കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒന്പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിൽ അഞ്ചുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിൽപന നടത്തിയ ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ നേരത്തെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം. പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണു വിൽപന നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. കുഞ്ഞിന്‍റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ആദ്യ ഭർത്താവിലെ കുഞ്ഞാണിത്. വളർത്തുക എന്ന ലക്ഷ്യത്തോടെയാണു കുഞ്ഞിനെ വാങ്ങിയതെന്നു പിടിയിലായ യുവതി പോലീസിനോടു വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് ഒന്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ…

Read More

മലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ രണ്ടു പോലീസുകാരെ ഒളികേന്ദ്രത്തിൽനിന്നു പൊക്കി

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ രണ്ടു പോലീസുകാര്‍ ഒളികേന്ദ്രത്തില്‍നിന്നു പിടിയിലലായി‍. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പൈരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ കെ. ഷൈജിത്ത്, സിപിഒ പടനിലം സ്വദേശി കെ. സനിത്ത് എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രതീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താമരശേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പുലര്‍ച്ചെ മൂന്നേ കാലിനാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തിച്ച രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ബിന്ദുവിന്‍റെ ഭര്‍ത്താവിന്‍റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ നിത്തിനെ ഒളിവില്‍ താമസിപ്പിച്ച കുന്ദമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു രാഷട്രീയനേതാവിന്‍റെ വീട്ടില്‍ ഇന്നലെ പോലീസ് സംഘം എത്തിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് അന്വേഷണ…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പ്രചാരണം അവസാന ലാപ്പിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണെങ്കിലും യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. ന്യൂനപക്ഷവോട്ടുകള്‍ അടിയൊഴുക്കില്ലാതെ പെട്ടിയില്‍ വീണാല്‍ ആര്യാടന്‍ ഷൗക്കത്ത് വജയിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് -യൂത്ത് ലീഗ് യുവനേതാക്കളുടെ കൃത്യമായ പ്രചാരണം പല ബൂത്തുകളിലും വോട്ടുകള്‍ കുട്ടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വിജയപ്രതീക്ഷയിലാണെങ്കിലും സ്ഥാനാര്‍ഥിയായി എം.സ്വരാജ് വന്നപ്പോഴുള്ള ആവേശം വോട്ടായിമാറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നൂനപക്ഷവോട്ടുകള്‍ പുര്‍ണമായും ആര്യാടന്‍ ഷൗക്കത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം…

Read More

40 ലക്ഷം രൂപ കവർന്ന കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്; പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം

കോഴിക്കോട്: സ്വകാര്യബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൈമ്പാലം പള്ളിപ്പുറം മനിയിൽതൊടിയിൽ ഷിബിൻ ലാലി(മനു -35)നെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നു പിടികൂടിയ ഷിബിൻ ലാൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇയാളിൽനിന്ന് 55,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പണം കണ്ടെത്താൻ ഷിബിൻ ലാലിന്‍റെ പാലക്കാടുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഭാര്യാമാതാവിന്‍റെ പേരിൽ പാലക്കാട്ടുള്ള ഭൂമിയിൽ ഷിബി ലാൽ വീട് നിർമിക്കുന്നുണ്ട്. നിർമാണത്തിന്‍റെ ചെലവിലേക്കായി പണം കൈമാറിയോ എന്നും, വ്യക്തികൾക്കുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നുണ്ടോയെന്നും അന്വേഷിക്കും. ഷിബിൻലാലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരെ വിളിച്ച് വീണ്ടും മൊഴിയെടുക്കും. പന്തീരാങ്കാവ് -മണക്കടവ് റോഡിൽ അക്ഷയ…

Read More

40 ലക്ഷത്തിന്‍റെ കവര്‍ച്ച: കിട്ടിയത് 55,000 മാത്രം; ബാക്കി പണം കണ്ടെത്താന്‍ പോലീസ്

കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിലായെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണു കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് ഇന്നലെ പുലര്‍ച്ചെയോടെ തൃശൂരില്‍നിന്ന് പാലക്കാട്ടേക്കുവരുമ്പോള്‍ ബസില്‍വച്ച് പോലീസ് പിടികൂടിയത്. 55,000 രൂപയ്ക്ക് പുറമേ മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാഗില്‍ ഒരുലക്ഷം രൂപമാത്രമാണ് ഉണ്ടായി രുന്നതെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഇയാളുടെ മൊഴി. എന്നാല്‍, ബാക്കിയുള്ള പണം ഇയാള്‍ പാലക്കാട്ടുള്ള വ്യക്തികളുടെ കൈവശം ഏല്‍പ്പിച്ചെന്നാണ് പോലീസിന്‍റെ നിഗമനം. പണം വീണ്ടെടുക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണ്. പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്‌സിനുമുന്നില്‍ ബുധന്‍…

Read More

ബാങ്ക് ജീവനക്കാരനില്‍നിന്ന് നാൽപതു ലക്ഷം തട്ടിയ യുവാവ് ബസ് യാത്രയ്ക്കിടെ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്‍റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാണ് (37) പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്‌കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്‍റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്‍ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ്…

Read More

മലാപ്പറമ്പ് സെക്സ് റാക്കറ്റ്: പോലീസുകാരെ കുടുക്കിയത് ഗൂഗിള്‍ പേ ഇടപാട്

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു. വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരെയും സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. പോലീസുകാര്‍ക്ക് പുറമേ അനാശ്യാസ കേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്‍റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. പോലിസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്‍പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ ലഭിച്ചത്. മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണയാണ് ഗൂഗിള്‍ പേ വഴി പണം കൈമാറിയത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്‍റെയും പണംകൈപ്പറ്റിയതിന്‍റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍…

Read More

ബാങ്ക് ജീവനക്കാരന്‍റെ 40 ലക്ഷം തട്ടിയ സംഭവം; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു

കോഴിക്കോട്: നഗരത്തില്‍ സ്‌കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്‍റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37) തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണ് സംഭവം. ഒളിവിൽ പോയ ഷിബിന്‍ലാലിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്‌കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്‌കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.…

Read More

പോലീസ് സ്‌റ്റേഷനിലെ കേക്ക് മുറി ആഘോഷം; സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്‌ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തില്‍ സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. അതേസമയം സ്റ്റേഷനില്‍ ആഘോഷം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിളോട് വിശദീകരണം തേടിയതായി ജില്ലാ പ്രസിഡന്‍റ് ആര്‍. ഷഹിന്‍ അറിയിച്ചു. ്

Read More

ഹാപ്പി ബർത്ത് ഡേ ബോസ്… പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയക്കാർക്കൊപ്പം കേക്ക് മുറിച്ച് സിഐയുടെ പിറന്നാൾ ആഘോഷം: നടപടി വരും

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സിഐയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. സിഐ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.

Read More