തിരുവനന്തപുരം: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായശേഷം ഒളിവിൽ പോവുകയും, തുടർ ന്നു ലഹരി വിപണനം നടത്തുകയും ചെയ്തിരുന്ന യുവാവിനെ ഊട്ടിയിൽ നിന്നും കഠിനംകുളം പോലീസ് പിടികൂടി. 2025 ഫെബ്രുവരി 25നു മത്സ്യത്തൊഴിലാളികളായരണ്ടു യുവാക്കളെ രണ്ടു സംഭവങ്ങളിലായി കൊല്ലാൻ ശ്രമിച്ച കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ എയ്സ് കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (26) നെയാണ് പോലീസ് പിടികൂടിയത്. ഒന്നരമാസമായി വിവിധ സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അതിനിടയിൽ ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പത്തനാപുരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, ചാത്തന്നൂർ, പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ തിരുവനന്തപുരം റൂറൽ എസ്പി സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ…
Read MoreCategory: TVM
വനിതാ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് തീരും; വൈകുന്നേരം 5ന് മാധ്യമങ്ങളെ കാണുമെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: വനിതാ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രിയോടെ അവസാനിക്കും. നിയമനത്തിനുവേണ്ടി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ നിരാശയിൽ.ചർച്ചയ്ക്കുപോലും വിളിക്കാതെ തങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ച സർക്കാർ നടപടിക്കെതിരേ ശക്തമായ പ്രതിഷേധത്തിലാണ് ഉദ്യോഗാർഥികൾ. എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും പാസായി ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങൾക്ക് അർഹതയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചുവെന്നാണ് വൈകാരികമായി ഉദ്യോഗാർഥികൾ പ്രതികരിച്ചത്. ഇന്ന് രാവിലെ പതിനൊന്നിന് ഹാൾ ടിക്കറ്റ് കത്തിച്ച് പ്രതിഷേധിച്ച ശേഷം വൈകുന്നേരം അഞ്ചിന് മാധ്യമപ്രവർത്തകരെ കണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയശേഷം സമരം ഇന്ന് അവസാനിപ്പിച്ച് എല്ലാവരും നാട്ടിലേക്കു മടങ്ങും. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാവും പകലും സമരം ചെയ്ത വനിതാ ഉദ്യോഗാർഥികൾ വിതുന്പലോടെയാണ് തങ്ങളുടെ അവസ്ഥകൾ വിവരിച്ചത്. അതേസമയം ഉദ്യോഗാർഥികളുടെ അവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി ജോലി വാഗ്ദാനം നൽകി കൗണ്‍സിൽ ഓഫ് ചർച്ച് ഭാരവാഹി പ്രകാശ് തോമസ് ഉദ്യോഗാർഥികളെ സമരസ്ഥലത്തെത്തി…
Read More“റാങ്ക് ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണം ‘; മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്
തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഇനിയും വൈകുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമാകുമെന്ന് കാട്ടി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. 2024 ഏപ്രില്‍ 20ന് നിലവില്‍വന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 19 ന് തീരുകയാണ്. ഇപ്പോള്‍ ഈ കാറ്റഗറിയില്‍ 570 വേക്കന്‍സികള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. ഇവര്‍ക്ക് നിയമനം നല്കുന്നതില് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രകടമായ കാലതാമസത്തിലുണ്ടായ കടുത്ത ആശങ്കയാണ് സ്വാഭാവികമായും അവരെ സമരത്തിലേക്കെത്തിച്ചത്. നിലവിലുള്ള വേക്കന്‍സികളും ഈ വർഷം ഉണ്ടാകാനിടയുള്ള വേക്കന്‍സികളും കൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നതിന് നടപടികൾ സ്വീകരിക്കണം. മാനുഷിക പരിഗണനയും തൊഴില്‍ രഹിതരോടുള്ള പ്രഖ്യാപിത പ്രതിബന്ധതയും കണക്കിലെടുത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ വർഷം ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണം- കത്തിൽ…
Read Moreസർക്കാരിനെതിരേ കേസ് കൊടുക്കാൻ സാഹചര്യം ഒരുക്കരുതെന്ന് എൻ. പ്രശാന്ത്
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നില്‍ ഹിയറിംഗിനു ഹാജരായ എന്‍. പ്രശാന്ത് ഹിയറിംഗിൽ പറഞ്ഞ കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. താനിതുവരെ സർക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും കേസുകൊടുക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് പറയുന്നു. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തിവച്ച് അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവച്ച തന്റെ പ്രമോഷൻ ഉടനടി നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രശാന്ത് ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും കുറിക്കുന്നു. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണമെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും ഒരു മാധ്യമത്തിനുമെതിരേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള…
Read Moreപിഎം ശ്രീ പദ്ധതി: കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്നു സിപിഐ മുഖപത്രം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും സർക്കാരും വഴങ്ങരുതെന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട അവകാശങ്ങൾ നേടിയെടുക്കണമെന്നും സിപിഎം മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷാ അഭിയാന് പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ചേരാനുള്ള തിടുക്കത്തെ മുഖപ്രസംഗം എതിർക്കുകയാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്വികാസത്തെയും വളര്‍ച്ചയെയും തടയാന്‍ മാത്രമേ മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് കഴിയൂ. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം…
Read More“എത്ര വിചിത്രമായ ലോകമാണ്’ ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ.എസ്.അയ്യർ
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പ്രശംസിച്ചതിന് തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ.എസ്.അയ്യര്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് ദിവ്യയുടെ പ്രതികരണം. സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയ ചില മനുഷ്യരിലുള്ള നന്മ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് കഴിഞ്ഞ കുറെ നാളുകളായി താന്‍ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നതെന്നും എത്ര വിചിത്രമായ ലോകമാണ് എന്ന് തനിക്ക് ചിന്തിക്കേണ്ടി വരുന്നതായും ദിവ്യ പറയുന്നു. “നമ്മള് ആരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റിലുമുള്ള എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാവും. നമുക്ക് ഇല്ലാത്ത ഒട്ടേറെ ഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കും. അത് കണ്ടെത്തുക എന്നത് അത്ര വലിയ കാര്യമല്ല. പ്രയാസമേറിയ കാര്യം ഒന്നുമല്ല. ആ കണ്ടെത്തുന്ന നന്മകള് പരത്തുക എന്നതിലും വലിയ പ്രയാസം ഒന്നുമില്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഒരുപക്ഷേ രൂക്ഷമായിട്ടുള്ള വാക്കുകളിലുള്ള വിമര്‍ശനവും അല്ലെങ്കില്‍ കയ്പ്പേറിയ അനുഭവങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണ്…
Read Moreപൂജപ്പുരയിൽ ഇരിക്കാന്‍ ഇടമില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രം; ഭീഷണിയായി വൻവരവും
പേരൂര്‍ക്കട: പൂജപ്പുര ജില്ലാ ജയിലിനു സമീപമുള്ള ബസ് വെയിറ്റിംഗ് ഷെഡിൽ ഇരിക്കാനിടമില്ല. കരമന ഭാഗത്തുനിന്ന് വഴുതക്കാട്, വെള്ളയമ്പലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സഹായകമായി പണിത വെയിറ്റിംഗ് ഷെഡിലാണ് ഒരാള്‍ക്കുപോലും ഇരിക്കാനുള്ള സംവിധാനം ഇല്ലാത്തത്. അതേസമയം ഇതിന് എതിർവശത്തായുള്ള ഷെഡിൽ പത്തോളം പേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സംവിധാനവുമുണ്ട്. മഴയും വെയിലും ഏല്ക്കാതെ നില്ക്കാമെന്നതുമാത്രമാണ് ഈ ഷെഡുകൊണ്ടുള്ള പ്രയോജനം. അതേസമയം ഷെഡിന് മുകളില്‍ ഒരു വന്മരത്തിന്റെ ശാഖകള്‍ തൊട്ടുനില്ക്കുന്നത് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. ഇരിപ്പിടങ്ങളില്ലാത്തതിനാല് മഴയില്ലാത്ത അവസരങ്ങളില്‍ ജനങ്ങള്‍ അധികമാരും ഷെഡിനുള്ളിലേക്ക് കയറാറില്ല. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ വെയിറ്റിംഗ് ഷെഡിനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
Read Moreഎം.ആർ. അജിത്കുമാറിനെതിരേ നടപടി വേണമെന്ന് ഡിജിപി; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
തിരുവനന്തപുരം: എഡിജിപി. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ സംഭവത്തിൽ ബറ്റാലിയൻ എഡിജിപി. എം.ആർ. അജിത്കുമാറിനെതിരേ കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശിപാർശ നൽകി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. പി. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അജിത്കുമാർ നേരത്തെ മൊഴി നൽകിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അജിത്കുമാറിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജയൻ ആഭ്യന്തരവകുപ്പിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹേബ് ആണ് സർക്കാരിന് ശിപാർശ നൽകിയത്. അതേസമയം വിജയന്റെ പരാതിയിൽ അജിത്കുമാറിനെതിരേ നടപടി വൈകുന്നതിൽ ഒരു വിഭാഗം ഐപിഎസ് ഓഫീസർമാർക്ക് അതൃപ്തിയുണ്ട്.വ്യാജമൊഴി നൽകിയതിനെതിരേ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ശിപാർശ ചെയ്തിട്ടും ഡിജിപിയുടെ റിപ്പോർട്ടിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ ഇതിൽ മുറുമുറുപ്പുണ്ട്. അജിത് കുമാറിനെതിരേ നടപടി വേണമെന്ന അഭിപ്രായമാണ് പല…
Read Moreയൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം; കെഎസ്യു പ്രവർത്തകനു മർദനമേറ്റ സംഭവം: പോലീസ് കേസെടുത്തു
പേരൂര്‍ക്കട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മാണിക്കല്‍ എടത്തറ ഒഴുകുംപാറ അഞ്ചേക്കര്‍ ഹൗസില്‍ അഷ്റഫിന്റെ മകന് അല്‍ അമീന്റെ പരാതിയിലാണ് കേസ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10നു വൈകുന്നേരം 5 ന് അൽ അമീന് കോളജ് കാന്പസിൽ നിന്നു പുറത്തേക്ക് വരുമ്പോള്‍ അഞ്ചംഗസംഘം യുവാവിനെ അസഭ്യം പറയുകയും ഹെല്‍മെറ്റ് കൊണ്ട് മൂക്കിനിടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും നിലത്തുവീണശേഷം വീണ്ടും സംഘം ചേര്‍ന്ന് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തന്റെ സുഹൃത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതികാരമാണ് തന്നോടു തീര്‍ത്തതെന്നാണ് അല്‍ അമീന് പറയുന്നത്. ഒരാള്‍ ചുവപ്പും മറ്റൊരാള്‍ നീലയും ടീഷര്‍ട്ട് ധരിച്ചവരാണ്. കൂടാതെ മൂന്നുപേര്‍കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും അല്അമീന് പോലീസിനോടു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയില്‍ ചികില്‍ത്സ തേടി. സംഭവത്തില്‍ കന്റോൺമെന്റ് പോലീസ് കേസെടുത്ത്…
Read Moreരാപ്പകൽ സമരം 62 ദിവസം പിന്നിട്ടു; ആശാസമരത്തിനു പിന്തുണയുമായി പൗരസാഗരം
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൗരസാഗരം. രാവിലെ പതിനൊന്നിന് തുടങ്ങിയ പൗര സാഗരത്തിൽ സാമൂഹ്യ സാംസ്കാരിക സിനിമ മേഖലയിൽ നിന്നുൾപ്പെടെയുള്ള നിരവധി പേർ പങ്കെടുക്കും. ജസ്റ്റിസ് ഷംസുദീൻ, ജോയ് മാത്യു, എം. എൻ. കാരശേരി, ഖദീജ മുംതാസ്, എം. പി. അഹമ്മദ്, ഡോ. കെ. ജി. താര, സാറ ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആശമാർ സമരം കടുപ്പിക്കുന്നത്. ഇന്നത്തെ സമരത്തിൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള പതിനായിരത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാവിലെ പെയ്ത മഴയെ അവഗണിച്ചു കൊണ്ടാണ് ആശ പ്രവർത്തകർ സമരം ശക്തമാക്കാൻ തയാറെടുപ്പു കൾ നടത്തിയത്. അതേസമയം ആശമാർ നടത്തുന്ന രാപ്പകൽ സമരം…
Read More