പടക്കങ്ങൾ പൊട്ടാത്ത നാട്

കോട്ടൂർ സുനിൽപടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. വീടുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ തയാറാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍. നിറങ്ങളും ദീപങ്ങളും പടക്കം പൊട്ടുന്ന ശബ്ദവും കൂടിച്ചേരുന്ന അന്തരീക്ഷം. ഓരോ തമിഴന്‍റെയും ഹൃദയവികാരമാണിത്. എന്നാൽ തമിഴ്നാട്ടിൽ പടക്കങ്ങൾ പടികടന്നു ചെല്ലാത്ത ഒരു ഗ്രാമമുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍. പടക്കമല്ല പറവകളാണ് ഈ ഗ്രാമത്തിന് മുഖ്യം. ഗ്രാമത്തിന്‍റെ പേര് സിംഗംപുണരി കൊല്ലുഗുഡിപട്ടി. കഴിഞ്ഞ 40 വര്‍ഷമായി നിശബ്ദമായാണ് ഇവരുടെ ദീപാവലി ദിനം കടന്നുപോകുന്നത്. ദീപാവലി അടുക്കുന്തോറും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കൂടിക്കൂടി വരുന്നതാണ് തമിഴ്നാടിന്‍റെ പ്രത്യേകത. സംഘം ചേര്‍ന്നും അല്ലാതെയുമൊക്കെ പടക്കം പൊട്ടിക്കല്‍ തമിഴര്‍ക്ക് ഹരമാണ്. എന്നാല്‍ കൊല്ലുഗുഡിപട്ടിക്കാര്‍ക്ക് ആ ഹരമെന്തെന്ന് അറിയുകപോലുമില്ല. പടക്കങ്ങള്‍ വില്‍ക്കുന്ന ഒരു കടപോലുമില്ല ഇവിടെ. പടക്കം വേണമെന്ന് വാശിപിടിച്ചു…

Read More

പതിനെട്ടുകാരന്‍റെ കമ്പനിയ്ക്ക് 100 കോടിയുടെ ആസ്തി

മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്. തിലക് മേത്ത എന്ന കുട്ടി സംരംഭകനാണ് താൻ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സംരംഭത്തിൽനിന്ന് ഇപ്പോൾ കോടികൾ കൊയ്യുന്നത്. പ്രതിമാസം രണ്ടു കോടിയോളം രൂപയാണ് 18കാരനായ ഈ കുട്ടി സംരംഭകൻ നേടുന്നത്.   2018ൽ തന്‍റെ പതിമൂന്നാം വയസിൽ ആരംഭിച്ച തിലകിന്‍റെ സ്ഥാപനം 2020 ൽ തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തി ശ്രദ്ധേയമായി. ഇപ്പോൾ തിലകിന്‍റെ പേപ്പേഴ്സ് എൻ പാർസൽ എന്ന സ്ഥാപനത്തിന്‍റെ ആസ്തി തന്നെ നൂറു കോടിയാണ്. മറ്റു പാഴ്സൽ സർവീസുകൾ രണ്ടു ദിവസം വരെ എടുത്ത് എത്തിക്കുന്ന പാഴ്സലുകൾ അവരേക്കാൾ കുറഞ്ഞ ചെലവിൽ നാലു മുതൽ എട്ടു മണിക്കൂർ വരെ സമയംകൊണ്ട് എത്തിച്ചു കൊടുക്കുന്നു എന്നതാണ് തിലകിന്‍റെ പേപ്പേഴ്സ് എൻ പാഴ്സൽ എന്ന കമ്പനിയുടെ പ്രത്യേകത. ആപ്പുകളുടെയും മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകളുടെയും…

Read More

എന്ന് വരും നീ… പീലി വിടർത്തി വിരുന്നിനെത്തി, പിന്നീട് വീട്ടുകാരനായി; ഇന്ന് അവൻ കാണാമറയത്ത്

പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്‍റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്‍റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീലി വിരിച്ചൊരു നില്‍പ്പും കറക്കവുമാണ്. വന്നയാളുടെ കൈയില്‍ മൊബൈല്‍ ഫോണോ കാമറയോ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവനങ്ങ്ട് നിറഞ്ഞാടും..!!! ഫോട്ടോജനിക് മാത്രമല്ല ഇത്തിരി ഫോട്ടോഭ്രാന്തും കക്ഷിയ്ക്കുണ്ട്. അട്ടപ്പാടി മുള്ളി ഊരിലെത്താറുള്ള മയിലാണ് നമ്മുടെ കഥാനായകൻ. കോട്ടത്തറ- മുള്ളി റൂട്ടിൽ ചന്തക്കട എന്നൊരു പ്രദേശമുണ്ട്. മയിലൂരെന്നും ഇവിടം അറിയപ്പെടാറുണ്ട്. പേരിനെ അന്വർഥമാക്കുന്ന രീതിയിൽ മയിലുകളുടെ ബാഹുല്യമാണിവിടെ. മറ്റു മയിലുകളെ പോലെയൊന്നുമല്ല നമ്മുടെ കഥാനായകൻ. കക്ഷിയ്ക്കു മനുഷ്യരോടാണ് ഇഷ്ടക്കൂടുതൽ. ആറുമാസക്കാലമായി ഊരിലെ ഒരു വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇവൻ. രാവിലെ എട്ടിനെത്തും. വൈകുന്നേരം ആറിനു മടങ്ങുന്നതിനിടെ വീട്ടുകാർക്കൊപ്പം ഉണ്ണും, ഉറങ്ങും.! പീലിവിടർത്തി ആടിയാടി എല്ലാവരെയും സന്തോഷിപ്പിക്കും. ഇടയ്ക്കൊരു ക‍റക്കവുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കിറങ്ങി പീലിവിരിച്ചൊരു നിൽപ്പാണ്. പലരും വാഹനങ്ങൾ നിർത്തി ഫോട്ടോയെടുക്കും.പീലിവിരിച്ചു നിൽക്കുന്ന ഇവനോടൊപ്പം സെൽഫി-…

Read More

ചീഞ്ഞഴുകിയ ആ മൃതദേഹം

മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു അത്. സന്തോഷ്‌കുമാറിന്‍റെ ബന്ധുക്കളെ വിവരം അറിയിച്ച പ്രകാരം അവര്‍ അവിടെയെത്തി അത് സന്തോഷ്‌കുമാറാണെന്ന് തിരിച്ചറിഞ്ഞു. സന്തോഷ്‌കുമാറിന്‍റെ കഴുത്തില്‍ രണ്ടു പവന്‍റെ സ്വര്‍ണമാല ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സന്തോഷ്‌കുമാറിന്‍റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ഇന്‍സ്‌പെക്ടര്‍ ജയകുമാറും സംഘവും സ്‌റ്റേഷനില്‍ തിരിച്ചെത്തി. നിര്‍ണായക തെളിവായി ആ ഹോട്ടല്‍ ദൃശ്യങ്ങള്‍ സുജിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അയാള്‍ ആദ്യം പോലീസിന്‍റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ലൊക്കേഷന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നേര്യമംഗലത്ത് ഏറെനേരം തുടര്‍ന്നതായി കാണിച്ചു. ഈ തെളിവുകളെല്ലാം കാണിച്ച് ചോദ്യം ചെയ്‌തെങ്കിലും സുജിത്ത് പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറി.…

Read More

മിസിംഗ് കേസിന്‍റെ അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തിൽ

നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുന്ന സമയം. എറണാകുളം റൂറലിലെ വാഴക്കുളം പോലീസ് സ്റ്റേഷന്‍റെ ചുമതലയും അദേഹത്തിനായിരുന്നു. 2017 ഏപ്രില്‍ 29ന് വാഴക്കുളം മഞ്ഞള്ളൂര്‍ വില്ലേജ് ചവറ കോളനി ഭാഗത്ത് പേരാലിന്‍ ചുവട്ടില്‍ വീട്ടില്‍ നാരായണന്‍റെ‍ മകന്‍ രമേശന്‍ ഒരു പരാതിയുമായി വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തി. പെയിന്‍റിംഗ് ജോലിക്കായി പോയ തന്‍റെ സഹോദരന്‍ സന്തോഷ്‌കുമാറി (49)നെ 2017 ഏപ്രില്‍ 28 മുതല്‍ വാഴക്കുളം വികാസ് ഹോട്ടലിനു മുന്നില്‍നിന്ന് കാണാതായി എന്നായിരുന്നു ആ പരാതി. മാന്‍ മിസിംഗിന് കേസെടുത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. ദുശീലങ്ങളൊന്നുമില്ലാത്ത ആള്‍ പെയിന്‍റിംഗ് തൊഴിലാളിയായ സന്തോഷ്‌കുമാര്‍ ഭാര്യയ്ക്കും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോടും വിരോധമില്ലാത്തയാള്‍. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്‍റിംഗ് ജോലിക്കായി പോകും. അല്‍പം മദ്യപിക്കുന്നത്…

Read More

ആൻ മരിയയും ആ 40 പേരും

അപ്പു ജെ. കോട്ടയ്ക്കൽ ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ ആൻ മരിയയാണ് ഇത്തരത്തിൽ ഒരു മാതൃകാ വനിതാ സംരംഭകയായി മാറിയിരിക്കുന്നത്. കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കല്ലിടുക്കിൽ ബിൽഡിംഗ്സിലാണ് ആൻ മരിയയുടെ സംരംഭം. സ്വകാര്യ കമ്പനി നിർമിക്കുന്ന സർജിക്കൽ ഗ്ലൗസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി തരംതിരിക്കലാണ് ഈ യൂണിറ്റിൽ ചെയ്തുവരുന്നത്. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ആൻ മരിയയുടെ മേൽനോട്ടത്തിൽ ഈ ജോലികൾ ഇവിടെ നടന്നുവരുന്നു. അടഞ്ഞുകിടന്ന യൂണിറ്റ് ഏറ്റെടുക്കുന്നു പത്ര പരസ്യം കണ്ട് ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുത്തു നടത്താനാണ് 2022 നവംബറി‌ൽ ആൻ മരിയ ആദ്യമായി കൂത്താട്ടുകുളത്ത് എത്തുന്നത്. എട്ടു മാസത്തിൽ അധികം അടഞ്ഞുകിടന്നിരുന്ന ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുക്കുക എന്നുള്ളത് ആൻ മരിയയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും, മുൻപ്…

Read More

കാലാവസ്ഥാവ്യതിയാനവും മലിനീകരണവും; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് ഇടിയുന്നു; കാണാതായത് 38 ഇനം മീനുകൾ

റെജി ജോസഫ്കോട്ടയം: കാലാവസ്ഥാവ്യതിയാനവും മലിനീകരണവും വേമ്പനാട് കായലിലെ മത്സ്യസമ്പത്തില്‍ വലിയ ഇടിവുണ്ടാക്കുന്നു. 1980 നുശേഷം 38 ഇനം മത്സ്യങ്ങള്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഈ കായലില്‍നിന്ന് അപ്രത്യക്ഷമായതായി കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല വ്യക്തമാക്കി. 155 ഇനം തദ്ദേശിയ മത്സ്യങ്ങള്‍ മുന്‍പുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം, രാസവളം, കീടനാശിനി, തീരശോഷണം, ലവണാംശം, മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ തനതു ഇനങ്ങള്‍ ഇല്ലാതാകുന്നു. പായല്‍ നിറഞ്ഞതും എക്കലില്‍ ആഴം കുറഞ്ഞതും തണ്ണീര്‍മുക്കം ബണ്ട് വന്നതും മത്സ്യസഞ്ചാരം പരിമിതമാക്കി. തീരശോഷണം മത്സ്യപ്രജനനം പ്രതികൂലമാക്കി. പ്രളയങ്ങളില്‍ കെട്ടുകളിലും മറ്റും വളര്‍ത്തുന്ന വിദേശ മത്സ്യങ്ങള്‍ കടന്നുകയറിയതും തനത് മത്സ്യങ്ങള്‍ക്ക് ഭീഷണിയായി. ഓരോ പതിറ്റാണ്ടിലും പത്തോളം ഇനം മീനുകള്‍ അപ്രത്യക്ഷമാകുന്നതായാണ് നിരീക്ഷണം. ചിലയിനം കടല്‍മത്സ്യങ്ങള്‍ കായലിലേക്കും മീനച്ചിലാറ്റിലേക്കും കടന്നുവരുന്നതായും കണ്ടെത്തി. അതേ സമയം വരാല്‍, പരല്‍, കരിമീന്‍, തൂളി, കാരി, കൂരി തുടങ്ങിയ പുഴ മത്സ്യങ്ങള്‍ കായല്‍ത്തീരങ്ങളില്‍…

Read More

വെള്ളവയറൻ കടൽപരുന്തുകൾ ഇനിയെത്ര നാൾ; വംശനാശത്തിന്‍റെ കാരണം ഞെട്ടിക്കുന്നത്

ശ്രീജിത് കൃഷ്ണൻ വട്ടമിട്ടു പറക്കുന്ന കടൽപരുന്തുകൾ കാലങ്ങളായി കടലിൽ പോകുന്നവർക്ക് മത്സ്യലഭ്യതയുടെ സൂചനയാണ്. കടൽ കാണാനെത്തുന്നവർക്ക് തീരദേശത്തെ മനോഹര കാഴ്ചകളിലൊന്നും. സംസ്ഥാനത്തെ തെക്കൻ തീരദേശങ്ങളിൽ അത് കൂടുതലും ചെമ്പരുന്തുകളാണെങ്കിൽ കൊയിലാണ്ടി മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് വെള്ളവയറൻ കടൽപരുന്തുകളായിരുന്നു. സാധാരണ കടൽപരുന്തുകളേക്കാൽ വലിപ്പവും നെഞ്ചിനും വയറിനുമുള്ള തൂവെള്ള നിറവുമാണ് വെള്ളവയറൻ കടൽപരുന്തുകളെ വേറിട്ടതാക്കുന്നത്. കടലിനോട് ചേർന്നുള്ള ഉയർന്ന കരപ്രദേശങ്ങളിലെ മാവ്, അരയാൽ തുടങ്ങിയ മരങ്ങളിലാണ് ഇവ സാധാരണയായി കൂടുകൂട്ടുന്നത്. കടൽമീനുകളും കടൽപ്പാമ്പുകളുമാണ് പ്രധാന ഭക്ഷണം. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കടലിന്‍റെയും കടലോരത്തിന്‍റെയും ആവാസവ്യവസ്ഥകളിൽ വന്ന മാറ്റം ഇവയെ വംശനാശത്തിന്‍റെ വക്കത്ത് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നുനാലു വർഷമായി കോഴിക്കോട്ടും മാഹിയിലും ഇവയെ കാണാനേയില്ല. 2021 ൽ നടത്തിയ സർവേയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരദേശങ്ങളിലായി ഇവയുടെ 22 കൂടുകൾ മാത്രമാണ് കണ്ടെത്തിയത്. 2022 ൽ അത് വീണ്ടും…

Read More

അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്

അനുമോൾ ജോയ് കണ്ണൂർ സെന്‍റ് മൈക്കിൾസ് സ്കൂളിന്‍റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നിൽപുണ്ടാകും. ശ്രുതിയും താളവും ചേർന്ന സുന്ദരമായ ഗാനങ്ങൾ. “വെളുത്തമധുരം’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ‘നീയെൻ പഞ്ചമി രാവ്’ എന്ന പാട്ട് എത്തി നിൽക്കുന്നതും ഇതേ സ്കൂളിന്‍റെ സ്റ്റാഫ് റൂമിലാണ്. താളാകമ്പടിയോടുള്ളൊരു പാട്ട് കൂട്ടുകെട്ട് ഉണ്ട് ഇവിടെ. സ്റ്റാഫ് റൂമിന്‍റെ ഏതാനം കസേരകളുടെ അകലത്തിലിരുന്ന് ട്യൂണിട്ടും വരിയെഴുതിയും തുടങ്ങിയ ആ കൂട്ടുകെട്ടാണ് ഇന്ന് സിനിമാ സംഗീത സംവിധാനത്തിൽ എത്തിനിൽക്കുന്നത്. പാട്ട് മൂളിയും ചർച്ച ചെയ്തും വാനോളം സ്വപ്നങ്ങൾ കണ്ടും കുട്ടികളുടെ ഏറെ പ്രിയങ്കരായ ഷൈജുമാഷും വൈശാഖ് മാഷും. ഇവർ ഒരുക്കിയ പാട്ട് ഇന്ന് മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. കണ്ണൂർ സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാർഥനാഗാനം വരിയെഴുതി ട്യൂണിട്ടതും ഇവർ തന്നെയാണ്. “ന്നാ താൻ കേസ് കൊട്’എന്ന…

Read More

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി; വാജ്പേയിയെ തോല്പിച്ച സിന്ധ്യ

ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യമായ സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നില്ല. എന്നാൽ കോടിക്കണക്കിനു രൂപയുടെ പാരമ്പര്യസ്വത്ത് സ്വന്തമായുണ്ടായിരുന്ന വിജയരാജെ സിന്ധ്യ ആദ്യകാലങ്ങളിൽ ബിജെപിയെ സാമ്പത്തികമായി സഹായിച്ചിരുന്നു. അതുകൊണ്ടു തന്നെ മരിക്കുവോളം ബിജെപി അവർക്ക് വലിയ ബഹുമാനവും പാർട്ടിയിൽ ഉന്നത സ്ഥാനവും നൽകി ആദരിച്ചിരുന്നു. അഡ്വാനി, ഭൈറോൺസിംഗ് ഷെഖാവത്ത്, വാജ്പേയി എന്നിവർ രാജമാതായുടെ ആത്മസുഹൃത്തുക്കളുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ മകൻ കോൺഗ്രസുമായി അടുക്കുകയും അവസാനം കോൺഗ്രസിൽ ചേരുകയും ചെയ്തത് അവർക്കു വലിയ ക്ഷീണമായി. എന്നാൽ രണ്ടിടത്തു നിന്നാൽ ഭരണത്തിന്‍റെ അപ്പക്കഷ്ണം എപ്പോഴും രുചിക്കാമെന്നതു മൂലമാണ് അമ്മയും മകനും വഴക്കടിച്ച് രണ്ടു പക്ഷത്തു നിൽക്കുന്നതെന്ന് വിമർശകർ ആരോപിച്ചിരുന്നു. വിജയരാജെ സിന്ധ്യയെ ഏറെ തളർത്തിയ സംഭവം തന്‍റെ അടുത്ത സുഹൃത്തും ഗുരുതുല്യനുമായ അടൽബിഹാരി വാജ്പേയിയെ മകൻ മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതാണ്. 1971ൽ 26ാം വയസിൽ ജനസംഘത്തിനു വേണ്ടി മധ്യപ്രദേശിലെ…

Read More