ബ്രസീൽ: ദേശീയ ചാന്പ്യൻ ഹിതേഷ് വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിച്ചു. 70 കിലോ വിഭാഗത്തിൽ മത്സരിച്ച ഹിതേഷ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. ഫ്രാൻസിന്റെ മാക്കൻ ട്രൗറിനെയാണ് 5:0 സ്കോറിനു പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഒടൽ കമാരായാണ് ഹിതേഷിന്റെ എതിരാളി. മറ്റ് ഇന്ത്യൻ താരങ്ങളിൽ, ജാദുമാനി സിംഗ് മണ്ടേങ്ബാം മുൻ ഏഷ്യൻ അണ്ടർ 22 ചാന്പ്യൻ ഉസ്ബക്കിസ്ഥാന്റെ അസിൽബെക് ജലീലോവിനോട് 50 കിലോഗ്രാം സെമിഫൈനലിൽ 2:3 എന്ന സ്കോറിന് തോൽവി വഴങ്ങി. 90 കിലോഗ്രാം സെമിഫൈനലിൽ ഉസ്ബക്കിസ്ഥാന്റെതന്നെ തുരാബെക് ഖബിബുള്ളേവിനോട് 0:5ന് വിശാൽ പരാജയപ്പെട്ടു. 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ പോളണ്ടിന്റെ പാവൽ ബ്രാച്ചിനോടും പരാജയപ്പെട്ടു.
Read MoreCategory: Sports
ഐപിഎൽ: ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി
ചെന്നൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും നയിക്കും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ നടക്കുന്ന ഹോം മത്സരത്തിൽ ചെന്നൈ ഇറങ്ങുന്നത് ധോണിയുടെ കീഴിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടർന്ന് കളിക്കാത്തതിനാലാണ് ധോണി വീണ്ടും നായകനാകുന്നത്. ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് തീരുമാനം അറിയിച്ചത്. ഗെയ്ക്വാദ് പരിക്കിൽനിന്ന് മുക്തനാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ഹസി പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് നായകന് പരിക്കേറ്റത്. ഐപിഎൽ 2023 സീസണ് അഹമ്മദാബാദിൽ നടന്ന ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ടു പന്തിൽ ഫോറും സിക്സും പറത്തി രവീന്ദ്ര ജഡേജ ടീമിന് ജയം സമ്മാനിച്ചപ്പോൾ ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കി. 2022 സീസണിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയെങ്കിലും…
Read Moreകിരീടപോരാട്ടത്തില്‍ ഗോകുലം x ഡെംപോ
കോഴിക്കോട്: ഐലീഗ് സീസണിലെ ആവേശകരമായ പോരാട്ടത്തിനു കോഴിക്കോട് വേദിയാകുന്നു. നാളെ വൈകുന്നേരം നാലിനു കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഡെംപോ എസ്സി ഗോവയെ നേരിടും. ഗോകുലത്തിന്റെ കിരീടമോഹത്തിന് ഈ മത്സരം നിര്‍ണായകമാണ്. മൂന്നാം ലീഗ് കിരീടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള സ്ഥാനക്കയറ്റവുമാണു ഗോകുലം ലക്ഷ്യമിടുന്നത്. 21 മത്സരങ്ങളില്‍ 37 പോയിന്റുമായി ഗോകുലം നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് 39 പോയിന്റുണ്ട്. കിരീടത്തിനായുള്ള പോരാട്ടത്തിനത്തുന്ന മൂന്നാം സ്ഥാനക്കാരായ കശ്മീര്‍ എഫ്സിക്ക് 36 പോയിന്റാണുള്ളത്. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ മത്സരം നടക്കുന്ന അതേസമയത്തുതന്നെ ശ്രീനഗറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയും റിയല്‍ കശ്മീര്‍ എഫ്സിയും ഏറ്റുമുട്ടും. ഗോകുലം കേരള എഫ്സിക്ക് കിരീടം നേടണമെങ്കില്‍ ഡെംപോ എസ്സി ഗോവയെ ഗോകുലം പരാജയപ്പെടുത്തുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോടു…
Read Moreഒരു ദശകമായ യാത്രയ്ക്ക് വിരാമം: കെവിൻ ഡി ബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റി വിട്ടു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഈ സീസണ് അവസാനത്തോടെ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ സീസണ് അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും. ഒരു ദശകത്തെ മാഞ്ചസ്റ്റർ യാത്രയ്ക്കാണ് മിഡ്ഫീൽഡറായ കെവിൻ വിരാമമിടുന്നത്. 2015ൽ വൂൾഫ്സ്ബർഗിൽ നിന്നാണ് ബെൽജിയൻ താരം 33കാരനായ ഡി ബ്രൂയിൻ സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി. വൂൾഫ്സ്ബർഗിൽനിന്ന് 54 മില്യണ്‍ പൗണ്ട് മുടക്കി സൈൻ ചെയ്ത ഡി ബ്രൂയ്ന് സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ചാന്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്. 2023ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രപരമായ യുവേഫ ചാന്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ചു. ക്ലബ്ബിനായി…
Read Moreബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്: ആരാധകരെ നിരാശരാക്കില്ല; ഡേവിഡ് കറ്റാല
കൊച്ചി: ഹോം ഗ്രൗണ്ട് വിപുലീകരണമടക്കം, പുതിയ സീസണില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള ആരാധകരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ടീമിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കുകൂടി വിപുലീകരിക്കുന്നതിനാണു നീക്കം. മറ്റെല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ ചില മത്സരങ്ങള്‍ കോഴിക്കോട്ടും കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ഹോംഗ്രൗണ്ട് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൂപ്പര്‍ ലീഗ് അധികൃതരുമായി ഉള്‍പ്പെടെ ക്ലബ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം. ഇവിടത്തെ അടിസ്ഥാന സൗകര്യമുള്‍പ്പെടെ പരിഗണിച്ചശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അഭിക് ചാറ്റര്‍ജി പറഞ്ഞു. ഏതാനും മത്സരങ്ങള്‍ക്കു മാത്രമായിരിക്കും കോഴിക്കോട് വേദിയാകുക. അതേസമയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്ലബ്ബിന്റെ പ്രധാന ഹോം ഗ്രൗണ്ടായി തുടരുകയും ചെയ്യും. “മഞ്ഞപ്പട ഉള്‍പ്പെടെയുളള ആരാധക കൂട്ടായ്മകള്‍…
Read Moreവെങ്കി വൈഭവം: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ 2024 ഫൈനലിന്റെ തനിയാവര്‍ത്തനത്തില്‍ ഫലത്തിലും ജയിക്കാന്‍ സാധിക്കാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ എവേ പോരാട്ടത്തിന് ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 80 റണ്‍സിന്റെ നാണംകെട്ട തോല്‍വി. 29 പന്തില്‍ മൂന്നു സിക്സും ഏഴ് ഫോറും അടക്കം 60 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ വെങ്കിടേഷ് അയ്യറാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയ ശില്‍പ്പികളില്‍ പ്രധാനി. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയുടെ ബൗളിംഗ് വൈഭവവും 32 പന്തില്‍ 50 റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശിയുടെ ബാറ്റിംഗും നൈറ്റ് റൈഡേഴ്സിന്റെ ജയത്തിനു വഴി തെളിച്ചു. വൈഭവാണ് കളിയിലെ താരം. തല തകര്‍ന്നു ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം…
Read Moreസായ് കിഷോർ; സ്പിൻ സയന്റിസ്റ്റ്
ചെന്നൈ: ക്രിക്കറ്റിൽ ബാറ്റർമാർക്കൊപ്പം പേരും പെരുമയും കിട്ടുന്ന ബൗളർമാർ കുറവാണ്. ആ ക്ലാസിലേക്കുയരണമെങ്കിൽ ബാറ്ററുടെ മാനസികാവസ്ഥയും ചലനവും നീക്കവും മുൻകൂട്ടിക്കണ്ട് പന്തെറിയണം. ഇന്ത്യയുടെ ആർ. അശ്വിൻ ഈ കഴിവുകൾ ആർജിച്ചെടുത്ത, ബുദ്ധികൊണ്ട് ഹോം വർക്ക് ചെയ്ത് എതിരാളികളെ വീഴ്ത്തിയ സ്പിന്നറാണ്. അശ്വിന്റെ പാതയിലാണ് മറ്റൊരു ചെന്നൈ സ്വദേശിയായ രവിശ്രീനിവാസൻ സായ് കിഷോർ, ഐപിഎൽ ട്വന്റി-20യിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായ ആറടി നാല് ഇഞ്ച് ഉയരമുള്ള ഇടംകൈയൻ സ്പിന്നർ. അശ്വിന്റെ പാതയിൽ തമിഴ്നാട് പ്രീമിയർ ലീഗിൽ ജഗദീശനും ആർ. അശ്വിനുമായി കളിക്കളത്തിൽ സായ് കിഷോർ വാക്കുതർക്കത്തിലേർപ്പെട്ടു. ‘താങ്കൾക്ക് മികവുണ്ടെങ്കിൽ അശ്വനിനെപ്പോലെ പന്തെറിയൂ’ തർക്കത്തിനിടയിലെ ആ വാക്കുകൾ സായിയെ ബൗളിംഗ് കൂടുതൽ മികവുറ്റതാക്കാൻ പ്രേരിപ്പിച്ചു. അശ്വിനെപ്പോലെ ബുദ്ധികൊണ്ട് ബാറ്ററെ കുരുക്കുന്ന ബൗളറായി സായി പിന്നീട് മാറി. അതോടെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ. 2019-20 സീസൺ സയീദ് മുഷ്താഖ്…
Read Moreഐപിഎൽ;ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ
മുംബൈ: ഐപിഎല്‍ 2025 സീസണില്‍ ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയ്ക്ക് 18-ാം സീസണില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സില്നിന്നു നേടാന്‍ സാധിച്ചത് വെറും 21 റണ്‍സ് മാത്രം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍നിന്ന് രോഹിത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ രണ്ടാം സ്ഥാനത്താണിത്. 2017 സീസണില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സ് നേടിയതാണ് ഏറ്റവും മോശം തുടക്കം. 0, 8, 13 എന്നതാണ് 2025 സീസണില്‍ രോഹിത്തിന്റെ ഇതുവരെയുള്ള പ്രകടനം. മുംബൈയുടെ അടുത്ത മത്സരത്തില്‍ രോഹിത്ത് പുറത്ത് ഇരിക്കേണ്ടിവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ടെന്നതും ശ്രദ്ധേയം. 2025 സീസണില്‍ ആദ്യ രണ്ടു തോല്‍വിക്കുശേഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നാലു വിക്കറ്റ് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് അക്കൗണ്ട് തുറന്നിരുന്നു. സൂര്യ ഷൈനിംഗ് അതേസമയം, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്…
Read Moreസെമി സ്റ്റൈല്‍: ഐഎസ്എല്‍ ആദ്യ സെമിയില്‍ ബംഗളൂരു x ഗോവ രാത്രി 7.30ന്
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. രാത്രി 7.30നു നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ബംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ നയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധകോട്ടയില്‍ നിര്‍ണായക സാന്നിധ്യമായ സന്ദേശ് ജിങ്കനാണ് എഫ്സി ഗോവയുടെ ഡിഫെന്‍സ് നിയന്ത്രിക്കുക. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ മാനോലൊ മാര്‍ക്വെസിന്റെ ശിക്ഷണത്തിലാണ് എഫ്സി ഗോവ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. സ്പാനിഷുകാരനായ ജെറാര്‍ഡ് സരഗോസയാണ് ബംഗളൂരു എഫ്സിയുടെ മുഖ്യപരിശീലകന്‍. വന്നവഴിലീഗ് റൗണ്ടില്‍ 24 മത്സരങ്ങളില്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് എഫ്സി ഗോവ നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. 38 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ബംഗളൂരു എഫ്സി, ആറാം സ്ഥാനക്കാരായിരുന്ന മുംബൈ…
Read Moreസഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; രാജസ്ഥാൻ റോയൽസിനെ നയിക്കും
മുംബൈ: കൈയിലെ പരിക്ക് ഭേതമായി. രാജസ്ഥാൻ റോയൽസിനെ മലയാളി താരം സഞ്ജു സാംസൺ ഇനി നയിക്കും. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റൻസിയും ഏറ്റെടുക്കാൻ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിരലിന് ഒടിവ് സംഭവിച്ചതിനാൽ ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്റ്സ്മാനായി മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതോടെ, ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി, റിയാൻ പരാഗ് ടീമിനെ നയിക്കുകയും ചെയ്തു. ഏപ്രിൽ 5 ന് നടക്കുന പഞ്ചാബ് കിംഗ്സിനെതിരായ മത്സരം മുതലായിരിക്കും സഞ്ജു ടീമിനെ നയിക്കുക. സീസണിൽ സമ്മിശ്രമായ തുടക്കമാണ് ടീമിന് ലഭിച്ചത്, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിജയം നേടുന്നതിന് മുമ്പ് രണ്ട് മത്സരങ്ങൾ രാജസ്ഥാൻ തോറ്റിരുന്നു.
Read More