ലാലീഗ: ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എഫ്‌സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ബാഴ്സയ്ക്ക് വേണ്ടി മാർകസ് റാഷ്ഫോർഡും റോബെർട്ട് ലെവാൻഡോസ്കിയും ആണ് ഗോളുകൾ നേടിയത്. ജിയുലിയാനോ സിമിയോണിയാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാമതെത്തി. 30 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 76 പോയിന്‍റാണുള്ളത്.

Read More

കുറഞ്ഞ ഓവർ നിരക്ക്; പഞ്ചാബിന് കനത്ത പിഴ

ചെന്നൈ: ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പഞ്ചാബ് കിംഗ്‌സിന് ബിസിസിഐ പിഴ ചുമത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയത്. ചെന്നൈയുടെ ഇന്നിംഗ്സില്‍ നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശ്രേയസിനെ ശിക്ഷിച്ചിരുന്നു. സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിച്ചതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായപ്പോള്‍ മറ്റ് ടീം അംഗങ്ങൾ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.

Read More

അന്താരാഷ്ട്ര സൗഹൃദ മത്സരം: അമേരിക്കയെ തകർത്ത് പോർച്ചുഗൽ

ലിസ്ബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അമേരിക്കയെ തകർത്ത് പോർച്ചുഗൽ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്. ഫ്രാൻസിസ്കോ ട്രിൻകാവോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. ട്രിൻകാവോ 37-ാം മിനിറ്റിലും ഫെലിക്സ് 59-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ സ്ലൊവാക്യ റൊമാനിയയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്ലൊവാക്യ വിജയിച്ചത്.

Read More

ഘാന കോച്ച് പുറത്ത്

അക്ര (ഘാന): ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള ദിനങ്ങള്‍ കൊഴിയുന്നതിനിടെ, ദേശീയ ടീം കോച്ച് ഓട്ടോ അഡോയെ ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇന്നലെയാണ് ഇക്കാര്യം ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. ജര്‍മനിക്ക് എതിരായ സൗഹൃദ മത്സരത്തില്‍ 2-1നു പരാജയപ്പെട്ടതിനു പിന്നാലെ ഓട്ടോ അഡോയെ പുറത്താക്കുകയായിരുന്നു. ലോകകപ്പിനു മുന്നോടിയായി കളിച്ച നാല് സൗഹൃദ മത്സരങ്ങളിലും ഘാന പരാജയപ്പെട്ടതോടെയാണ് അഡോയുടെ സ്ഥാനം തെറിച്ചത്. ജപ്പാനോടും (2-0) ദക്ഷിണകൊറിയയോടും (1-0) ഓസ്ട്രിയയോടും (5-1) ഘാന പരാജയപ്പെട്ടിരുന്നു. ഓട്ടോയുടെ ശിക്ഷണത്തില്‍ ഘാന രണ്ട് 34 മത്സരങ്ങള്‍ കളിച്ചു. 12 ജയം, എട്ട് സമനില, 14 തോല്‍വി എന്നതാണ് മത്സര ഫലം. 2022ല്‍ ഘാന കോച്ചായ ഓട്ടോ അഡോ, 2024 മുതലാണ് നിലവിലെ ടേം ആരംഭിച്ചത്. ലോകകപ്പില്‍ ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ട്, ക്രൊയേഷ്യ, പാനമ ടീമുകള്‍ക്കൊപ്പമാണ് ഘാന. പാനമയ്ക്ക് എതിരേ…

Read More

മനികയ്ക്കു വിജയം

മക്കാവു: ഐടിടിഎഫ് ടേബിള്‍ ടെന്നീസ് ലോകകപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മനിക ബത്ര നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് നാലില്‍ രണ്ടാം മത്സരത്തില്‍ മനിക 3-2ന് അമേരിക്കയുടെ ലിലി സാങിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 11-7, 11-1, 14-16, 5-11, 11-6. ആദ്യ മത്സരത്തില്‍ മനിക 3-0ന് ജാപ്പനീസ് താരമായ മിവ ഹരിമോട്ടോയോട് പരാജയപ്പെട്ടിരുന്നു.

Read More

സുരക്ഷാചട്ടം മറികടന്ന് ഹോട്ടലിലേക്ക് പുറത്തുനിന്നുള്ളവരെ കയറ്റുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്‌തു: സുരക്ഷാനിയന്ത്രണ ലംഘനം; ഷഹീന്‍ അഫ്രീദിക്ക് വമ്പൻ പിഴ

ലഹോർ: സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതിന് പാക് താരം ഷഹീൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഷഹീന്‍ അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി പിഴയായി ഈടാക്കുന്നത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ കയറ്റുകയും അവരുമായി താരം സമയം ചെലവഴിക്കുകയും ചെയ്‌തുവെന്നാണ് കണ്ടെത്തൽ. വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ക്വാലൻഡർസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയുടെ മുറിയിലേക്ക് നാല് പേരേയും കൂട്ടി ഷഹീന്‍ ഷാ അഫ്രീദി എത്തിയിരുന്നു. അതിഥികളെ ഹോട്ടല്‍ മുറിയിലേക്ക് കടത്തരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം താരങ്ങള്‍ സമയം ചെലവഴിച്ചതായാണ് വിവരം. അച്ചടക്കവും ഉത്തരവാദിത്വവും കാക്കേണ്ടത് അനിവാര്യമാണ്. അതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപ…

Read More

ഗോളുമായി ജോർദാൻ ബോസ്; ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

സിഡ്നി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. സിഡ്നിയിൽ ന‌ടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസീസ് തോൽപ്പിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോർദാൻ ബോസാണ് ഗോൾ നേടിയത്. 85-ാം മിനിറ്റിലാണ് ജോർദാൻ ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ ഫിൻലൻഡ് ന്യൂസിലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.

Read More

വടക്കൻ അയര്‍ലന്‍ഡിനെ വീഴ്ത്തി; ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികെ

ബെർഗാമോ: യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ തകർത്ത് ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികെ. ആവേശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം നേടിയതോടെയാണ് മുൻ ചാമ്പ്യന്മാർ ഈ നേട്ടത്തിലേക്കെത്തിയത്. ബെർഗാമോയിൽ നടന്ന മത്സരത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്. ഈ മത്സരത്തിൽ വിജയിച്ചാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. 2006 ൽ ലോക ചാമ്പ്യൻമാരായശേഷം പിന്നീട് അവർക്ക്…

Read More

സഞ്ജു & ഋതു…

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ആരായിരിക്കുമെന്നതായിരുന്നു സുപ്രധാന ചോദ്യം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സുമായുള്ള ഡീലിലൂടെ സിഎസ്‌കെ സ്വന്തമാക്കിയതോടെയായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. കാരണം, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, കൗമാര താരം ആയുഷ് മാത്രെ എന്നിവരും ഓപ്പണിംഗ് റോളിനു പ്രാപ്തരാണ്. ഓപ്പണിംഗ് ബാറ്റര്‍മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വിരാമമിട്ട്, സിഎസ്‌കെ ക്യാപ്റ്റന്‍തന്നെ 2026 സീസണില്‍ ടീമിന്‍റെ പുതിയ കൂട്ടുകെട്ട് വെളിപ്പെടുത്തി. 2026 ഐസിസി ട്വന്‍റി-20 ലോകകപ്പില്‍ ഓപ്പണറായെത്തി അടിച്ചുതകര്‍ത്ത സഞ്ജു സാംസണ്‍ ആയിരിക്കും ഓപ്പണിംഗില്‍ ഋതുരാജിന്‍റെ കൂട്ടാളി. ഇതോടെ 2025 സീസണില്‍ ചെന്നൈയുടെ ഓപ്പണറായി അരങ്ങേറ്റം നടത്തിയ 18കാരനായ ആയുഷ് മാത്രെ മൂന്നാം നമ്പറിലേക്ക് ഇറങ്ങും. 2025 ഐപിഎല്ലില്‍ ഏഴ് ഇന്നിംഗ്‌സില്‍നിന്ന് 188.97 സ്‌ട്രൈക്ക്‌റേറ്റില്‍ 240 റണ്‍സ് ആയുഷ് മാത്രെ നേടിയിരുന്നു. ഋതുരാജ് ഗെയ്ക്‌വാദിനു…

Read More

ബില്യണ്‍ ഡ്രീം: ഐപിഎല്‍ 2026 സീസണ്‍ നാളെ മുതല്‍

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്‍റെ 19-ാം പതിപ്പിനു നാളെ തുടക്കം. കഴിഞ്ഞ 18 സീസണിനേക്കാളും ബ്രാന്‍ഡ് മൂല്യം റോക്കറ്റ്‌പോലെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് 2026 ഐപിഎല്‍ നാളെ തുടങ്ങുന്നതെന്നതാണ് ശ്രദ്ധേയം. 16,711 കോടി രൂപയ്ക്ക് (1.78 ബില്യണ്‍ ഡോളര്‍) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയും 15,300 കോടി രൂപയ്ക്ക് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന്‍ റോയല്‍സിനെയും വില്‍പ്പന നടത്തിയത് ഐപിഎല്‍ ടീമുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ. 2008ല്‍ 111.6 മില്യണ്‍ ഡോളര്‍/450 കോടി രൂപയ്ക്കായിരുന്നു (അന്ന് ഡോളര്‍ റേറ്റ് 40) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രൂപീകൃതമായത്. മൂല്യത്തില്‍ 37 ഇരട്ടിയോളം വര്‍ധനയാണ് 18 വര്‍ഷംകൊണ്ട് ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഐപിഎല്‍ ചരിത്രത്തില്‍ ടീമുകളെ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്. ഇക്കാലത്തിനിടെ ടീമുകളുടെ ഷെയറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്.…

Read More