ചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്

കോട്ടയം: വാഗമൺ വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്ത് പോലീസ്. കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, അപകടത്തിൽ മരിച്ച തിരുവനന്തപുരം നേമം ശാസ്താ ലെയിനിൽ ശബരിനാഥിന്‍റെ മകൻ നാലു വയസുകാരൻ അയാൻ എസ്. നാഥിന്‍റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനല്കും. അയാന്‍റെ അമ്മ ആര്യ മോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടമുണ്ടായത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് മറ്റൊരു ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മേൽ മറ്റൊരു കാർ വന്ന് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ല.

Related posts

Leave a Comment